താൾ:CiXIV136.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 THE MALAYALAM READER

രിച്ചു— ൩ മുതൽ ൫ വരെ പ്രതിക്കാരെ തൽക്കാലം കിട്ടായ്കകൊണ്ട
വിസ്തരിച്ചീട്ടില്ലാ— ൧ാം പ്രതി അന്ന്യായക്കാരന്റെ പുറത്ത കൈ
കൊണ്ട ൩–൪ അടിച്ചതല്ലാതെ മറ്റാരും ഒന്നും ചെയ്തീട്ടില്ലന്നും താ
ൻ എറക്കിയ വിള ൧ാം പ്രതിയുടെ വീട്ടിലെക്കാണ കൊണ്ടുപൊയ്ത
എന്നും— താൻ ൟ നിലം പറമ്പുകൾ വങ്ങിയ്തിന്റെറശെഷം ത
ന്റെ പണം കൊഴിക്കൊട്ടുള്ള അപ്പാഴിയത്ത ചാപ്പു മെനവനൊ
ട വാങ്ങി വഹകൾ ഒഴിഞ്ഞ കൊടുത്ത പിന്നെ അവരൊട വെറു
മ്പാട്ടത്തിന്ന വാങ്ങീട്ടാണ ഇപ്പൊൾ നടക്കുന്നത എന്നും— ൧ാം
പ്രതി തന്നെ അടിച്ചപ്പൊൾ സാക്ഷിക്കാര ആ സ്ഥലത്ത ഇല്ലാ
യ്കകൊണ്ട അവര കണ്ടീട്ടില്ലന്നും മറ്റും അന്ന്യായക്കാരനും— അ
ന്ന്യായത്തിൽ പറയുന്ന വഹകൾ ൧൦൧ പണം കാണവും പറ
മ്പിലുള്ള അനുഭവങ്ങക്ക്ക്ക ൨൦൦ ചില്ലുവാനം പണം കുഴിക്കാ
ണവും കൂടി താൻ മുക്കുതലെ ദെവസ്സത്തിലെക്ക ൨൫ാമത കുംഭ
മാസത്തിൽ കൊടുത്ത ചാൎത്തി വാങ്ങി പറമ്പിലെ അനുഭവങ്ങ
ൾ അക്കൊല്ലം മുതൽക്കും നിലങ്ങൾ ഒരു പുകിൽ ആകയാൽ
൨൬ലെ മുണ്ടക വിള എറക്കി എടുക്കുകയും ൨൬ലെ നികിതിയും
കൊടുത്ത വരുന്നു എന്നും ൟ വഹകൾ ൨ാം പ്രതി കൈവശം
ആയിരുന്നു എന്നും അവനൊട ദെവസ്സത്തിലെക്ക വെപ്പിച്ച
വാങ്ങീട്ടാണ തനിക്ക ചാൎത്തി കൊടുത്തത എന്നും ഇതിൽ അരു
കിലെ കണ്ടം ൨ാം പ്രതിയൊട അന്ന്യായക്കാരൻ ൩൦ പണം പ
ണയമായി വാങ്ങി ൩–൪ കൊല്ലമായിട്ട അവൻ നടക്കുന്നു എ
ന്നും ആ നിലം തന്റെ കൈവശം വന്നീട്ടില്ലന്നും താൻ എറ
ക്കിയ വിള അധികാരി നികിതിക്ക വെണ്ടി വിരൊധിച്ചിട്ട ജാ
ന്മ്യൻ കൊടുത്തീട്ടാണ കൊയ്തിരിക്കുന്നുത എന്നും മറ്റും ഒന്നാം
പ്രതിയും അതിനെ അനുകൂലിച്ച തന്നെ ൨ാം പ്രതിയും അന്ന്യാ
യക്കാരന കാണവകാശമുള്ള ചെലക്കൽ ഒടിനിലത്ത അന്ന്യായ
ക്കാരൻ എറക്കിയ മുണ്ടകവിള പ്രതിക്കാരും ചില ചെറുമക്കളും
കൂടി ധനുമാസം ൨൮൹ കൊയ്ത കൊണ്ടപൊകുന്നതും ഒന്നാം
പ്രതി അന്ന്യായക്കാരന്റെ പുറത്തും മറ്റും കൂടി നാലഞ്ച അ
ടിക്കുന്നതും കണ്ടു എന്നും മറ്റും ൧ാം സാക്ഷിയും മകരം
൮൹ താൻ അന്ന്യായക്കാരനെ തിരഞ്ഞ അവന്റെ കുടിയിൽ
ചെന്നപ്പൊൾ അന്ന്യായക്കാരൻ ചെലക്കലൊടി നിലത്ത എ
റക്കിരിക്കുന്ന മുണ്ടക വിള പ്രതിക്കാര കൊയ്തകൊണ്ട പൊകു
ന്നപ്രകാരം കെട്ട അവിടെ പൊയിരിക്കുന്നു എന്ന കുടിയിലു
ള്ളവര പറകയാൽ താൻ ആ സ്ഥലത്തക്ക ചെന്നപ്പൊൾ ഒ
ന്നാം പ്രതിയും ൨–൩ ചെറുമക്കളും ൨–ം ൪–ം പ്രതികളും ചക്കപ്പ
നെന്ന ഒരുത്തനും കൂടി വിള കൊയ്ത ചിലര കറ്റകെട്ടി വടക്കൊ
ട്ട കൊണ്ടുപൊകുന്നതും— അന്ന്യായക്കാരൻ വിരൊധിച്ചാറെ ഒ
ന്നാംപ്രതി അവനെ കൈകൊണ്ട പുറത്തും ചെകിട്ടത്തുമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/224&oldid=179802" എന്ന താളിൽനിന്ന് ശേഖരിച്ചത്