താൾ:CiXIV136.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 147

കാടുര അധികാരി മുഖാന്തരം ചിത്രം വരപ്പിച്ച വരുത്തിയ്തും
അധികാരി ബൊധിപ്പിച്ച റപ്പൊടത്തുകളും ൟ വിസ്താരത്തിൽ
ചെൎത്തത കൂടാതെ പ്രതിക്കാരൻ മാൎച്ചി ൭൹ പല വക ൫൯ാം ന
മ്പ്രിൽ ബൊധിപ്പിച്ച ഹരജിയും ഇതിൽ ചെൎക്കുകയും ചെയ്തു—
വാദിക്കുന്ന കിഴക്കെ കുളവും പടിഞ്ഞാറെ കുളവും കൊടലിൽ പ
ണിക്കര ജന്മവും തനിക്ക കാണവകാശവും— താൻ ഇല്ലി വെട്ടി
ച്ച വരുന്നതും ആകുന്നു എന്ന പ്രതിക്കാരനും അന്ന്യായക്കാര
വാദിക്കുന്ന സ്ഥലത്തുള്ള ഇല്ലിയും മുളയും അവര വെട്ടി എടുത്ത
വരുന്നതും ആകുന്നു എന്നും അന്ന്യായം വക സാക്ഷികളും പ്ര
തിക്കാരന്റെ വാദ പ്രകാരം രണ്ട കുളത്തിലുംഉള്ള ഇല്ലികൂട്ടത്തിൽ
നിന്ന ഇല്ലി വെട്ടിച്ച വരുന്നത പ്രതിക്കാരനാകുന്നു എന്നും പ്ര
തി സാക്ഷികളൂം ബൊധിപ്പിച്ചിരിക്കുന്നു ൟ കാൎയ്യൎത്തിന്റെ വി
സ്താരത്താൽ വാദിക്കുന്ന സ്ഥലത്തെ കുളം— ൨–ാം പ്രതി കൈവ
ശമെന്ന പ്രതിക്കാരനും ആ ഭാഗം സാക്ഷികളും അന്ന്യായക്കാ
രുടെ കൂടിയിരിപ്പിലെ കുളത്തിൽനിന്ന ഏതാനും സ്ഥലങ്ങൾ
ചെൎന്നതാണെന്നും അന്ന്യായക്കാരും ആ ഭാഗം സാക്ഷികളും
ബൊധിപ്പിക്കയും ഇരുപൎഷയും ആധാരങ്ങൾ കാണിക്കയും ചെ
യ്തിരിക്കുന്നു— ൟ കാൎയ്യത്തിന്ന അധികാരി ബൊധിപ്പിച്ച റപ്പൊ
ടത്തും— ചിത്രവും നൊക്കുമ്പൊൾ വാദിക്കുന്ന രണ്ട കുളത്തിന്റെ
യും നാല ഭാഗം ഇരിക്കുന്നവരുടെ കുടിയിരുപ്പകൾക്ക നെരെഉ
ള്ള സ്ഥലങ്ങൾ അവരവര കൈവശമാണെന്നും അന്ന്യായക്കാ
ര വാദിക്കുന്ന സ്ഥലത്തെ ഇല്ലിക്കൊൽ പ്രതിക്കാരൻ എടുത്ത വ
രാറും അവന യാതൊരു അവകാശവും ഇല്ലെന്നും കിഴക്കെ കുള
ത്തിൽ പ്രതിക്കാരന രണ്ട പറമ്പുള്ളത വെറെ ആൾ കൈവശം
നടപ്പും— അതിലെക്ക മെൽ പ്രകാരം ഇല്ലിക്കൊൽ ഉള്ളത അവ
ര എടുത്തും വരുന്നു എന്നും ആകുന്നു കാണുന്നത— അതിലും വി
ശെഷിച്ച പ്രതിക്കാരന ചാൎത്തി കൊടുത്തു എന്നും ജന്മിയാണെ
ന്നും പറയുന്ന കൊടലിൽ പണിക്കൎക്ക രണ്ട കുളത്തിന്റെയും നാ
ല ഭാഗത്ത ആ ജന്മിക്ക സ്ഥലം ഉള്ളതായി കാണുന്നില്ലായ്ക
കൊണ്ടു കുളം മാത്രം ജന്മമെന്ന പറയുന്നതകൊണ്ട തന്നെ ആ
ജന്മം ശെരിഎന്ന വിചാരിപ്പാൻ വഴി കാണുന്നില്ലാ— കുളമെ
ന്ന പറയുന്ന സ്ഥലം കുറെ താണപ്രദെശമായി മുളംകൂട്ടവും കാ
ടും ഉള്ളതും വെനൽക്ക വെള്ളമില്ലാത്തതും ആകുന്നു എന്നും വൎഷ
സമയം ആ സ്ഥലത്ത വെള്ളം നിൽക്കുന്നതിനാൽ കളമെന്ന പ
റയുന്നതാണെന്നും— വൎഷത്തിൽ വെള്ളം വരുന്നതകൊണ്ടു കൂടി
യിരിപ്പുകളിലെക്ക ആ സ്ഥലം ചെൎത്ത വെയിലികെട്ടാതെ ഒ
ഴിച്ചിട്ടരിക്കുന്നത എന്നും. അവരവരുടെ കൂടി ഇരിപ്പിന്റെ നെ
രെ ഉള്ള സ്ഥലങ്ങൾ ആ സ്ഥലത്തിന്റെ നടുവൊളം അവരവര
നടന്നവരുന്നതാണെന്നും— വിചാരിപ്പാൻ വഴിഉള്ളത കൂടാതെ

U2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/157&oldid=179729" എന്ന താളിൽനിന്ന് ശേഖരിച്ചത്