താൾ:CiXIV131-9 1882.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

മകൾ ഉറങ്ങുന്ന അടുത്ത മുറിയിൽ നിന്നു വ
ലിയ ശബ്ദം കേട്ടതിനാൽ അങ്ങോട്ടു ചെന്നു മ
കൾ നിലത്തു സ്വന്തരക്തത്തിൽ തന്നേ കിട
ക്കുന്നതിനെ കണ്ടു. ഇതെന്തു എന്നു ചോദിച്ച
പ്പോൾ അയ്യോ പ്രിയ അഛ്ശ! ഞാനും സ്ഥിതി
സമത്വക്കാരുടെ കൂട്ടത്തോടു ചേൎന്നു ചീട്ടു കൊ
ണ്ടു നിങ്ങളെ കൊല്ലേണ്ടതിന്നു എനിക്കു കല്പ
ന കിട്ടി എങ്കിലും അതു നിവൃത്തിപ്പാൻ പാടി
ല്ലായ്കയാൽ ഞാൻ ആത്മഹത്യ ചെയ്തു എന്നു പ
റഞ്ഞിട്ടു കുറ്റക്കാരുടെ പേർ പറയാതെ കഴി
ഞ്ഞുപോകയും ചെയ്തു.

4. ഗുർഫീല്ദ സായ്പിനെ കൊന്നു കളഞ്ഞ
ആ കുലപാതകന്നു അവർ ഇപ്പോൾ മരണ
ശിക്ഷ വിധിച്ചാൽ അതിന്നു നിവൃത്തി ഉണ്ടാ
കും വളരേ സംശയമാണ്.

5. ശാന്ത സമുദ്രത്തിലുള്ള ദ്വീപുകളിലും
യേശു ജയിക്കുന്നുണ്ടു. കഴിഞ്ഞ കൊല്ലത്തിലേ
സപ്തെമ്പർ മാസത്തിന്റെ വൎത്തമാനച്ചുരുക്ക
ത്തിൽ ഞാൻ തഹായിതാ എന്ന ദ്വീപിനെ
കുറിച്ചു വിവരിച്ച കഥ ഓൎക്കുന്നില്ലേ. യാബു
എന്നു പേരുള്ള ഒരു നാട്ടുപാതിരി സഭയിൽ
നിന്നു വേർപിരിഞ്ഞ ആളുകളിൽ ആയിര
ത്തിൽ ചില്വാനം പേരെ കൊല്ലിച്ചു എന്നു വ
ൎത്തമാനക്കടലാസ്സുകളിൽ വായിപ്പാനുണ്ടായി.
ഇപ്പോഴോ അതു യേശുവിന്റെ നാമത്തിന്നു
അപമാനവും ഇടൎച്ചയും വരുത്തുവാൻ ആഗ്ര
ഹിച്ച ആളുകൾ സങ്കല്പിച്ച കളവത്രേ എന്നു
കേൾക്കുന്നു. അവിടെയുള്ള ദ്വീപുകൾ ക്രമേ
ണ ക്രിസ്ത്യാനികളുടെ വാസസ്ഥലങ്ങൾ ആ

യ്തീരും എന്നു ഇപ്പോൾ കാണുന്നു. മലുവ എന്ന
ചെറിയ ദ്വീപിൽ നാട്ടുപാതിരിമാരെ പഠിപ്പി
ക്കേണ്ടതിന്നു ഒരു വിദ്യാശാലയുണ്ടു. അതിൽ
88 ആളുകൾ തല്ക്കാലം തങ്ങളുടെ ഉദ്യോഗത്തി
ന്നായി ഒരുങ്ങുന്നു. സോലൊമോൻ എന്ന പേർ
ധരിക്കുന്ന ചില ദ്വീപുകൾ ഉണ്ടല്ലോ. ഒരു
വൎഷം മുമ്പേ ഇവയിലേ നിവാസികൾ 5 ഇം
ഗ്ലിഷ് കപ്പല്ക്കാരെ കൊന്നു കളഞ്ഞിരുന്നു. പ
ലപ്പോഴും സംഭവിച്ച പോലേ ഇംഗ്ലിഷ്കാർ
ഒരു യുദ്ധക്കപ്പലിനെ അങ്ങോട്ടയച്ചു ആ
ദ്വീപിനെ പാഴാക്കി കുറ്റക്കാരെയും നിൎദ്ദോ
ഷികളെ യും ഭേദം കൂടാതെ കൊല്ലിപ്പാൻ ക
ല്പന കൊടുത്തു. സെല്വീൻ അദ്ധ്യക്ഷൻ
(Bishop Selwyn) അതു കേട്ടപ്പോൾ ഉടനേ ആ
ദ്വീപിലിറങ്ങി നിവാസികളുടെ തലവന്റെ
അടുക്കൽ ചെന്നു ആ കുലപാതകരെ ഇംഗ്ലിഷ്കാ
രുടെ കയ്യിൽ ഏല്പിപ്പാൻ തക്കവണ്ണം അവനെ
സമ്മതിപ്പിച്ചു. ഈ അദ്ധ്യക്ഷൻ ആയുധങ്ങൾ
എന്നിയേ ആ ദ്വീപിൽ ഇറങ്ങുന്നതു യുദ്ധക്ക
പ്പലിന്റെ കപ്പിത്താൻ കണ്ടപ്പോൾ വളരേ
ആശ്ചൎയ്യപ്പെട്ടു എങ്കിലും അദ്ധ്യക്ഷന്റെ പ്രയ
ത്നം സാധിച്ചു എന്നും അവൻ എല്ലാ കുറ്റക്കാരെ
കപ്പലിൽ എത്തിച്ചു എന്നും ഇവരിൽ ദ്വീപി
ലേ തലവന്റെ സ്വന്തമകൻ പോലും ഉണ്ടെ
ന്നും കണ്ടപ്പോൾ അധികമായി അതിശയിച്ചു.
അതു വളരേ രക്തം ഒഴുകിയതിനാൽ അത്ര
നല്ലവണ്ണം സാധിപ്പിപ്പാൻ എനിക്കു കഴിക
യില്ലായിരുന്നു എന്നു കപ്പിത്താൻ പറകയും
ചെയ്യു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/40&oldid=190201" എന്ന താളിൽനിന്ന് ശേഖരിച്ചത്