താൾ:CiXIV131-9 1882.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

അമേരിക്കാഭൂഖണ്ഡത്തിൽ വേറേ ഒരു ആശ്ചൎയ്യമുള്ള മാതിരി ഉണ്ടു.
അതു ഈച്ചകളെ മാത്രം കടിച്ചു തിന്നും എന്നു നിരൂപിക്കേണ്ട. ഒരു ചെ
റിയ മാതിരി പക്ഷിയെ പോലും ഈ ചിലന്നി പിന്തുടൎന്നു പിടിച്ചടക്കി
കൊന്നുകളഞ്ഞ ശേഷം പക്ഷിയോടു കൂടെ അതിന്റെ ചോരയെയും മു
ട്ടകളെയും കഴിച്ച കൂട്ടും. ഈ വലിയ ചിലന്നിയുടെ നിമിത്തമോ ആ
ചെറിയ പക്ഷിയുടെ നിമിത്തമോ ഏതിന്റെ നിമിത്തം അധികം ആ
ശ്ചൎയ്യപ്പെടേണ്ടതു?

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം

ഹിന്തു രാജ്യം.

1. മലയാളംജില്ല.— ഒന്നു രണ്ടുകൊല്ല
ങ്ങൾക്കു മുമ്പേ എടുത്തുകളഞ്ഞിട്ടുണ്ടായിരുന്ന ത
ലശ്ശേരിയിലെ രജിസ്ത്രാഫീസ്സു ഡിസെമ്പ്ര 1-ാം
൹ മുതൽ രണ്ടാമതും ആവൎത്തിച്ചിരിക്കുന്നു. ഇ
വിടത്തേ പുതിയ രജിസ്ത്രാരായി നിശ്ചയിച്ചി
രിക്കുന്നതു പാലക്കാട്ടിൽ സബ് രജിസ്ത്രാരായി
രുന്ന രൈരുക്കുറുപ്പിനെയാകുന്നു.

ഇത്രനാളും വിലാസംബന്ധകാൎയ്യങ്ങളുടെ
നടപ്പിനായി വടക്കേ മലയാളം തെക്കേ മല
യാളം എന്ന രണ്ടു ഖണ്ഡങ്ങളെയും ഇപ്പോൾ
മൂന്നാക്കി വിഭാഗിക്കയും, അതിൽ മദ്ധ്യഖണ്ഡ
ത്തിലേക്കു മെസൂർ ലൂയിസ്സിനെ ഡിപ്യൂട്ടി ഇ
ൻസ്പക്ടരായും നിശ്ചയിച്ചിരിക്കുന്നു.

കോഴിക്കോട്ടിൽ ബാരിസ്ത്രായിരുന്ന ക്ലാൎക്ക്
സായ്പിനെ നീലഗിരിയിൽ സബ് ജഡ്ജിയായി
നിശ്ചയിച്ചിരിക്കുന്നു.

മലപ്പുറത്തേ സ്പെഷ്യൽ അസിസ്ടാണ്ട് കലെ
ക്ടർ അണ്ടർവുഡ് സായ്പവർകൾ തന്റെ ചില
ആഫീസ്സുകളോടു കൂടേ ലക്ഷദ്വീപിലേ വൎഷാ
ന്തരകാൎയ്യാന്വേഷണത്തിന്നായി നവെമ്പ്രമാ
സാദ്യത്തിൽ തീക്കപ്പൽവഴിയായി പോയിരി
ക്കുന്നു. ഇവർ സാധാരണ പോകുന്ന വഴി
വിട്ടു ഒരു പുതിയ വഴിക്കാണ പോയിരിക്കു
ന്നതു. ഇവർ പുറപ്പെട്ടു പോയ വഴി കപ്പൽ
ക്കാൎക്കു നല്ല നിശ്ചയമില്ലാഞ്ഞിട്ടും കാറ്റു തക്ക
ക്കേടായി ഊതിയതുകൊണ്ടും വഴിതെറ്റി കൊ
ച്ചിത്തുറമുഖത്തു എത്തി എന്നും കേട്ടു.

2. മദ്രാസ് സംസ്ഥാനം.— മദ്രാസി
ലേ ഗവൎണ്ണരായി വന്നിരിക്കുന്ന മൌൺട്ട് സ്തു
വാൎത്ത എൽഫിൻസ്തൊൻ ഗ്രാൻഡ് ഡഫ് സാ
യ്പവർകൾ ബഹു പ്രാപ്തിക്കാരനും ജനഗുണ

കാംക്ഷകനും ആകുന്നു. ഇദ്ദേഹം ജനാഭിവൃ
ദ്ധിക്കു ഉതകുന്നതായ കാൎയ്യങ്ങൾ വളരേ ചെ
യ്യുംപോൽ. ഇദ്ദേഹം വന്നതിൽ പിന്നെ ഓ
രോ സ്ഥലങ്ങളെയും പോയി കണ്ടുവരുന്നു.
താൻ വന്നതിന്റെ ശേഷം മദ്രാസിൽ മുഹമ്മ
ദീയരിലുള്ള പ്രധാനികൾ എല്ലാവരും കൂടി
ഒരു മംഗലപത്രം കൊടുത്തതിന്നു മറുപടിയാ
യി താൻ അവരോടു വിദ്യയിൽ മുതിൎന്നു വരു
വാൻ തക്കതായ യത്നങ്ങൾ ചെയ്യേണമെന്നും
അങ്ങിനെ തങ്ങളുടെ കുലത്തിന്റെ പാരംപ
ൎയ്യമായ വിദ്യാരതിയെ വളൎത്തേണമെന്നും ഉ
പദേശിച്ചു.

അഫ്ഘാനിസ്ഥാനിലേ യുദ്ധത്തിൽ ജയാ
ളിയായി വന്നിട്ടുള്ള ശ്രീ ഫഡറിൿ റോബൎട്ട്
നായകൻ മദ്രാസ് സംസ്ഥാനത്തിലേ സൈ
ന്യാധിപതിയായി വന്നു കഴിഞ്ഞ നവെമ്പ്രമാ
സം 27-ാം ൹ സ്ഥാനത്തു പ്രവേശിച്ചു. ഇദ്ദേ
ഹത്തിന്റെ ഒരു ചിത്രം ഈ കൊല്ലത്തേ പ
ഞ്ചാംഗത്തിൽ കാണ്മാനുണ്ടു.

പ്രദാചലംതാലൂക്കുകച്ചേരിയിൽ കഴിഞ്ഞ
നവെമ്പ്രമാസം 3-ാം ൹ ഒരു എരുമ പെറ്റ മ
നുഷ്യശിരസ്സിന്നു തുല്യമായ ഒരു തലയും 4
അടി നീളമുള്ള ഉടലും ഉള്ളതായ ഒരു ജന്തു
വിനെ കൊണ്ടുവന്നിരുന്നു. അതിനെ പെറ്റു
അല്പനേരം കഴിഞ്ഞപ്പോഴെക്കു ചത്തുപോയി.
T. Vurgese, B. A.


വിലാത്തിയിൽനിന്നു ചില
വൎത്തമാനങ്ങൾ.

ഗ്ലേസ്തെൻസായ്പവൎകൾ ഇപ്പോൾ ഐൎല്ലന്തി
ലുള്ള മത്സരത്തെ എങ്ങിനേ എങ്കിലും കീഴട
ക്കുവാൻ മുതിൎന്നു. അവിടെയുള്ള കുടിയാരെ
എപ്പോഴും മത്സരിപ്പിച്ചുകൊണ്ടു പ്രജകളിൽ
അതൃപ്തി ജനിപ്പിപ്പാൻ ഇടവിടാതെ ശ്രമിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/19&oldid=190155" എന്ന താളിൽനിന്ന് ശേഖരിച്ചത്