താൾ:CiXIV131-6 1879.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഖുമാരെ ചതികുലചെയ്യിച്ചു നിവാസികളെ അ
രട്ടിക്കളഞ്ഞു. ആ കലപ്പെട്ട ശേഖുമാരിൽ ഒരു
ത്തന്റെ സഹോദരനായ ശേഖ് നസ്സീർ എന്ന
വൻ നാട്ടുകാരെ പാട്ടിൽ ആക്കി വഹാബിക
ളുടെ പക്ഷം എടുത്തു വരുന്നു. തുൎക്കപടയാളി
കൾ ഭയം കൊണ്ടു പടക്കൊട്ടിലുകളിൽനിന്നു
ഇറങ്ങുവാൻ തുനിയുന്നില്ല.

അറവിക്കെട്ടിന്റെ അവസ്ഥ ഈവ്വിധം ആ
കയാൽ തുൎക്കൎക്കു വലിയ കുഴക്കു നേരിട്ടിരി
ക്കുന്നു. Cöllner Z. No. 48. 1878.

അബ്ഘാനസ്ഥാനം Afghanistan.—

൧. ആംഗ്ലക്കോയ്മ രുസ്സ സൎക്കാരിനെ മുടി
ച്ചതുകൊണ്ടു ആയവർ കാബൂലിൽ പാൎപ്പിച്ച
സ്ഥാനാപതിയെ വിളിപ്പിച്ചു.

൨. ദിസെബ്ര ൧൦ ൹ ദുസ്സസ്ഥാനാപതി
യും ആൾക്കാരും കാബൂൽവിട്ടു ൬൫ വയസ്സുള്ള
ശേർആലി എന്ന അമിരോടു കൂട തുൎസ്ഥാ
നത്തേക്കു ഒഴിഞ്ഞു പോയി. അമീർ, കുഡും
ബത്തെയും ദ്രവ്യത്തെയും അല്ലാതെ പടയാളി
കളെ കൂട്ടികൊണ്ടു പോയില്ല പോൽ. രുസ്സ
ക്കോയ്മെക്കു അമീരിന്നു വേണ്ടി പടവെട്ടുവാ
നോ നടു പറവാനോ മനസ്സു അശേഷമില്ല
എന്നു കേൾ്ക്കുന്നു.

൩. തുറുങ്കിൽ ഉണ്ടായ യാക്കൂബ് ഖാൻ വി
ടുതൽ പ്രാപിക്കയും അരിയിട്ട വാഴ്ച തനിക്കു
കഴിഞ്ഞു പോകയും ചെയ്തു എന്ന ശ്രുതിക്കു ത
ക്ക അനുഭവങ്ങൾ കാണ്മാൻ ഇല്ല. അദ്ദേഹം
എവിടേ എന്നാൎക്കും സൂക്ഷ്മമായി പറവാൻ വ
ഹിയാ.

൪. അബ്ഘാനസ്ഥാനത്തോടുള്ള യുദ്ധവി
ശേഷം ആവിതു:

1. പെഷാവരിൽനിന്നു ഖൈബർ കണ്ടി
വാതിൽ വഴിയായി കാബൂലിലേക്കു മുഞ്ചെല്ലു
ന്ന സൈന്യം ആലിമസ്ജിദ് എന്ന കോട്ട
യെ പിടിച്ചു കണ്ടിവാതിൽ പ്രദേശത്തു വേ
ണ്ടുന്ന കാവൽ ഇട്ടശേഷം ശ്രീബ്രൗൻ എന്ന
സേനാപതി ദിസെമ്പ്ര ൨ഠ ൹ ജല്ലലാബാദ്
എന്ന നഗരത്തിൽ വിരോധം കൂടാതെ പ്ര
വേശിച്ചു. താൻ അവിടേ ൧൦,൦൦൦ പടജ്ജന
ങ്ങളോടു കൂട അല്പം സമയം മാത്രം പാൎപ്പാൻ
നിശ്ചയിച്ചു പോൽ. നഗരക്കാരായ സിൎദ്ദാര
ന്മാർ സൈന്യത്തെ എതിരേറ്റു വരികയും
തീൻ പണ്ടങ്ങളെ ഒരുക്കുവാൻ സ്വമേധയാൽ
ഏല്ക്കയും ചെയ്തു. ദിസെമ്പ്ര ൨൨ ൹ ഖൈബ
രിൽ അലമ്പൽ ആക്കിയ ജയഖേൽ ഗോത്ര
ക്കാൎക്കും ൨൩ ൹ ആലിമസ്ജിദിന്നു സമീപം
ഒരു ചെറിയ കട്ടാക്കുട്ടിക്കുടത്തുകൂട്ടത്തോടു
(യുദ്ധസംഭാര വാഹനക്കാർ) എതിൎത്ത ആഫ്രി

ദി ഗോത്രക്കാൎക്കും തക്ക ശിക്ഷയെ കിട്ടിപോ
യി. കുകിഖയിൽ ഗോത്രക്കാർ അടങ്ങാഞ്ഞാൽ
പെഷാവരിന്നടുക്കേ പാൎക്കേണ്ടി വരും.

2. കുരം എന്ന താഴ്വരയിൽ കൂടി ഘജിന
ക്കു ചെല്ലുന്ന വഴിയിൽ ആക്രമിക്കുന്ന സേന
പൈവാടകോതൽ എന്നുറപ്പൂ തേടിയ ഒരു
സ്ഥലത്തെ സേനാപതിയായ രോവൎത്ത്സ് ദി
സെമ്പ്ര ൨ ൹ പിടിച്ചപ്രകാരം പറഞ്ഞുവല്ലോ.
അതിനാൽ ഹൎയ്യാബ്, കരം, ഖോസ്ത് എന്ന
താഴ്വരവാസികൾ അടങ്ങി പോയി. പൈ
വാടുകോതൽ എന്ന ചുരം 11,200 കാലടി കടൽ
പരപ്പിൽനിന്നുയരുകയാൽ ഹിമക്കാലത്തിൽ
വളരെ കുളിർ ഉണ്ടു. ഖോസ്തിലേക്കു മുല്പുക
ന്ന സൈന്യത്തിന്റെ കട്ടാക്കുട്ടി (യുദ്ധസം
ഭാരങ്ങളെ) ദിസെമ്പ്ര ൧൩ ൹ കവരുവാൻ ഭാ
വിച്ച മങ്ങളർ എന്ന മലവാസികളിൽ ഏറിയ
വർ പട്ടുപോയിട്ടും അവർ ജനുവരി ൯ ൹
ഏകദേശം ൪൦൦൦ ആളോളം ക്രടി ഖോസ്തിന്ന
ടുത്ത മാതൂനിലുള്ള പാളയത്തെ രാക്കാലത്തിൽ
പിടിപ്പാൻ ആഗ്രഹമുള്ള പ്രകാരം സേനാപ
തിക്കു തിരിഞ്ഞ ഉടനെ അവരെ കൊള്ള കുതി
രപ്പടകളെയും മറ്റും ചാടിച്ചപ്പോൾ 300 പേർ
പട്ടുപോകയും 100 ആൾ പിടിപ്പെടുകയും
ചെയ്തു. ഖോസ്തിലേ ഖില്ലേദാർ ആൾക്കാരും
മുഖ്യ മലിൿമാരും കൂടി സേനാപതിയെ ചെ
ന്നു കണ്ടു അവൎക്കു കോട്ടയെയും അതിലേ പ
ട്ടോലകളെയും (ലിക്കാട്ടു) ഭരമേല്പിച്ചു. അവി
ടെ ചില മുല്ലമാർ അബ്ഘാനരെ കലഹത്തി
നു ഇളക്കുവാൻ നോക്കി.

3. ക്വെത്താവിൽനിന്നു കന്ദഹാരിലേക്കു
ചെല്ലുന്ന ഖോജൿ ഘവാജാ എന്നീരണ്ടു കണ്ടി
വാതിലുകളെ അംഗ്ലപടകൾ കൈയിൽ ആ
ക്കിയുറപ്പിച്ച ശേഷം സ്ത്യുവാൎത്ത് സേനാപതി
ഘവാജ ചുരത്തിൽ കൂടിയും ബിദ്ദുല്പ്‌സേനാ
പതി ഖോജൿ കണ്ടിവാതിലൂടെയും ഓരോ
സൈന്യങ്ങളെ കന്ദഹാരിലേക്കു നടത്തുന്നു.
ബിദ്ദുല്പിന്റെ സൈന്യം ജനുവരി ൮ ൹ ഫ
തിയാലയിൽ എത്തി സ്ത്യുവൎത്തിന്റെ പട ത
ക്തിപുലിലുള്ള വഴിയിൽ പ്രയാണം ചെയ്തു
ജനുവരി ൮ ൹ യിൽ കന്ദഹാരിൽ കൂടി തന്റെ
പട്ടാളങ്ങളെ നടത്തി. അതൊ ജനുവരി ൬
൹ നാടുവാഴി കാലാളുകളുടെ ആയുധങ്ങളെ
വാങ്ങി കുതിരപ്പടയോടു കൂട ഹെരാത്തിലേ
ക്കു തെറ്റിപോയതുകൊണ്ടു അവിടെ വിരോ
ധിപ്പാൻ ആരും ഇല്ലെങ്കിലും സേനാപതിയാ
യ വല്ലിസരെ അമീരിന്റെ 2000 കുതിരപ്പട
യാളികൾ തടുപ്പാൻ ശ്രമിച്ചിട്ടും അവർ തോ
റ്റുപോയി. കന്ദഹാർ എന്ന നഗരം ഫലപു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/47&oldid=187974" എന്ന താളിൽനിന്ന് ശേഖരിച്ചത്