താൾ:CiXIV131-6 1879.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

ഷ്ടിയുള്ള സമഭൂമിയിൽ കിടക്കുന്നു. അവിടെ
കാബൂൽ ഹെരാത്തു എന്നീനഗരങ്ങളിലേക്കുള്ള
നിരത്തുകൾ കൂടുന്നു. ഹിമകാലം കഴിയുന്നതി
ൻ ഇടെക്കു യാക്കൂബ് ഖാൻ അംഗ്ലക്കോയ്മയോ
ടു വഴിപ്പെടാഞ്ഞാൽ സേനാപതി ഹെരാ
ത്തോളം ചെല്ലും എന്നൂഹിപ്പാൻ ഇടയുണ്ടു.

൫. അമീരിന്റെ പടയാളികൾക്കു അപ
ജയം തട്ടിയേടത്തോളം പ്രയാസേന അടങ്ങു
ന്ന മലവാസികൾ അവിടവിടെ കവൎച്ചക്കായി
എഴുന്നു ഓരോ തടസ്ഥങ്ങളെ ചെയ്വാൻ നോ
ക്കിയ പ്രകാരം മുൻപറഞ്ഞുതു സൂക്ഷിച്ചു വാ
യിക്കുന്നവൎക്കു വിളങ്ങുമല്ലോ. കാബൂലിൽനിന്നു
ചില മുല്ലമാർ സുലൈമാകൂ എന്ന അതിരാ
യി കിടക്കുന്ന തുടൎമ്മലയിലും പ്രദേശത്തും ചെ
ന്നു അവിടേയുള്ള ഗോത്രങ്ങളെ ഇളക്കിയതു
കൊണ്ടു മഹസദ് ഒജിരി എന്നു പേൎപ്പെട്ട ഗോ
ത്രക്കാർ പഞ്ചനടത്തിലെ നാടായ ദമാനിൽ
ഇറങ്ങി തങ്കു എന്ന സ്ഥലത്തെ കൊള്ളയിട്ടു.
അവരിൽ പലരും പിടിപ്പെടുകയും ശേഷം
പേർ അരണ്ടു പോകയും ചെയ്തു.

൬. അബ്ഘാനസ്ഥാനത്തിൽ പടകൾ മുഞ്ചെ
ന്നേടത്തോളം ഉള്ള വഴിയെയും അതിരിനെ
യും കാപ്പാൻ തന്നേയല്ല ആവശ്യം പോലെ
വിരോധികളോടു എതിൎക്കേണ്ടതിന്നു പുതിയ
പട്ടാളങ്ങൾ യുദ്ധത്തിനായി പുറപ്പെടുന്നു.

൭. അബ്ഘാനയുദ്ധം നിമിത്തം രാജ്യാലോ
ചന സഭയായ ഓലക്ക സഭക്കാർ ദിസെമ്പ്ര
൫ ൹ തൊട്ടു ൧൭ ൹ വരെ ചക്രവൎത്തിനിയ
വൎകളുടെ കല്പനയാൽ കാൎയ്യവിചാരത്തിനായി
കൂടി വന്നിട്ടുണ്ടായിരുന്നു.

വിജയനഗരം.— ദിസെ. ൬-൯൹. ഈ
നാലു ദിവസങ്ങളിൽ ൨൭ അംഗുലം മഴ പെ
യ്തതു കൂടാതെ കൊടുങ്കാറ്റു അനേക ശിവായ്ക്ക
ളുടെ പുരകളെ തള്ളിയിട്ടിരിക്കുന്നു. കോളി
ന്റെ ഉഗ്രത നിമിത്തം ഈരായിരം കണ്ടി വ
ലിപ്പമുള്ളൊരു തീക്കപ്പൽ വിശാഖപട്ടണത്തി
ന്റെ തെക്കു കരെക്കടിഞ്ഞു തകൎന്നു. വിശാഖ
പട്ടണം ഗഞ്ജാം എന്നീ ജില്ലകളിൽ വെള്ള
പ്പെരുക്കത്താൽ കൃഷിക്കും മുതലിന്നും വളരെ
നഷ്ടം തട്ടിയിരിക്കുന്നു.

കണ്ണനൂർ.—ചിറക്കൽ കണ്ണനൂർ എന്നീ
സ്ഥലങ്ങളുടെ നടുവിൽ ഉദയങ്കുന്നു പുറത്തു മ
ലയാള കൂറുപാട്ടിന്റെ തുറുങ്കു (സെന്ത്രൽ ജേൽ)
ഉണ്ടു. ഉരുളിന്റെ അരടയിൽനിന്നു അഴി
കൾ പുറപ്പെടുന്നപ്രകാരം കുന്നിന്റെ അഗ്ര
ത്തിൽ ഉയൎന്നൊരു ഗോപുരവും അതിൽനിന്നു

ചുറ്റിലും ഓരഞ്ചെട്ടു നെടുമ്പുരകളും കുതരിച്ചു
കിടക്കുന്നു. ആ സ്ഥലത്തിൽ ജനുവരി ൨ ൹
ഒരു കലഹമുണ്ടായി. അതെങ്ങനെയെന്നാൽ:
ജനുവരി ൧ാം ൹ മുതൽ തടവുകാൎക്കു ആഴ്ചവ
ട്ടത്തിൽ ഇത്രോടം ൪ ദിവസം ചോറു കിട്ടിയ
തിന്നു പകരം രണ്ടുനാൽ ചോറും അഞ്ചുനാൾ
മുത്താറിയും (രാഗി) കൊടുക്കാവൂ എന്നു കോയ്മ
കല്പിച്ചതിൻവണ്ണം അന്നു തന്നെ അവരുടെ
ഭക്ഷണകാൎയ്യം നടത്തുവാൻ വിചാരിച്ചപ്പോൾ
ഏകദേശം ൮൫൦ പേർ ഭക്ഷിപ്പാൻ മനസ്സുകേ
ടു കാണിച്ചാറെ തുറുങ്കദ്യോഗസ്ഥന്മാർ അവ
രോടു ബുദ്ധിപറഞ്ഞതു ൭൦൦ പേർ അനുസരി
ച്ചു ൧൫൦ പേർ മാത്രം മറുത്തുനിന്നുള്ളു. കോ
യ്മയുടെ ശാസന അനുസരിക്കേ വേണ്ടു എന്നു
മിക്കതും മാപ്പിള്ളമാരായ ആ ൧൫൦ ആൾ ൨ാം
൹-യിലും കൂട്ടാക്കാതെ അവരിൽ ഒരുത്തൻ:
എന്തുവന്നാലും ഞങ്ങൾ ഉണ്ണുകയില്ല എന്നു
നിഷ്കൎഷിച്ചു പറഞ്ഞതിനു കാരഗ്രഹമേധാവി
അവന്നു ഗോപുരസമീപേ വാറടി ഏല്പിച്ച
പ്പോൾ: നിങ്ങ&ക്കു വേണ്ടി ഞാൻ ഇതു സഹി
ക്കുന്നുവല്ലോ എന്നു ൧൮ ആം അടിക്കു കൂകിയ
തു മത്സരഭാവക്കാർ കേട്ട ഉടനെ ഒന്നാമതു അ
വരും അതിൽ പിന്നെ വേറെ രണ്ടു നെടുമ്പു
രക്കാരും ആകെ നാന്നൂറാളോളം അഴിമറ ഏ
റുകയും പൊളിക്കയും ഗോപുരമുറ്റത്തു ചാടി
കല്ലെടുത്തു എറിയുകയും ചെയ്യു, ആ കലാപ
ത്തിൽ കരാഗ്രഹമേധാവിയായ കൊൎന്നൽ ബീ
ച്ചം (Beauchamp) സായ്വിന്റെ കണ്ണിനു ഒരു
കല്ലു തട്ടിയാറെ അവരും മൿഅല്ലം വൈദ്യപ
ണ്ഡിതരും മറ്റും ഗോപുരത്തിൽ പ്രാണരക്ഷ
ക്കായി തെറ്റിയ ഉടനെ അതിന്റെ വാതിൽ
ജാലകങ്ങളെ തകൎത്തു കൂട്ടമായി കയറി തുറുങ്കു
ദ്യോഗസ്ഥന്മാൎക്കു അപായം വരുത്തുവാൻ ഭാ
വിക്കുന്നതു കണ്ടു കൎന്നൽ അവരെ അമൎത്തുവാൻ
നോക്കിയതു വ്യൎത്ഥം എന്നു തെളിഞ്ഞാറെ പൊ
ലിസ്സ്‌ക്കാരോടു വെടിവെപ്പാൻ കല്പിച്ചു. പൊ
ലീസ്സുക്കാർ വായുവിൽ വെടിപൊടിച്ചതു കല
ഹക്കാർ കൂട്ടാക്കാതെ കുറി വെച്ചു കലഹപ്രമാ
ണികളിൽ ഒരുത്തൻ ഉണ്ട കൊണ്ടു മരിക്കുയും
൫®-൬ ആൾ മുറി ഏല്ക്കയും ചെയ്തപ്പോൾ മാത്രം
കൂട്ടം പിരിഞ്ഞു നെടുമ്പുരകളിലേക്കു മണ്ടി ക
ളഞ്ഞു. മുറിപ്പെട്ടവരിൽ 3 പേൎക്കു അംഗഛേ
ദം ചെയ്യേണ്ടി വന്നു. ബീച്ചം സായ്വവർകളു
ടെ കണ്ണു കെട്ടു പോയതും പ്രാണാവയവ ചേ
തവും പരുക്കുകളും ഉണ്ടായതും വിചാരിച്ചാൽ
നടന്ന കലാപം കൊണ്ടു വളരെ സങ്കടം തോ
ന്നുന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/48&oldid=187976" എന്ന താളിൽനിന്ന് ശേഖരിച്ചത്