No. 8.
THE DECALOGUE
THE FIFTH COMMANDMENT
ദശവാക്യാമൃതം
ആറാം പൎവ്വം
അഞ്ചാം കല്പന: (നിന്റെ ദൈവമായ യഹോവ നിനക്കു ത
രുന്ന ദേശത്തു നിന്റെ നാളുകൾ ദീൎഘമാകുവാനായിട്ടു) നിന്റെ മാ
താപിതാക്കന്മാരെ ബഹുമാനിക്ക.
വീട്ടിൽ തലയാളികളായ അഛ്ശൻ അമ്മ കാരണവർ യജമാനൻ
യജമാനത്തി എന്നിവരേയും രാജാവെയും രാജാധികാരമുള്ള എല്ലാ
ഉദ്യോഗസ്ഥന്മാരെയും സഭയിൽ പ്രമാണപ്പെട്ട ഗുരുഭൂതന്മാരെയും
ബഹുമാനിക്കേണം. ആയതു വിനയ അനുസരണങ്ങളോടേ നട
ന്നു മാനമൎയ്യാദ ഒപ്പിച്ചു സ്നേഹശുശ്രൂഷകൾ ചെയ്യുന്നതു അത്രേ.
പെറ്റവരോ യജമാനന്മാരോ അധികാരികളോ ദൈവവചനത്തി
ന്നും ദൈവേഷ്ടത്തിന്നും നീതിക്കും വിരോധമായി എന്തെങ്കിലും ക
ല്പിക്കയും ചോദിക്കയും ചെയ്യുന്ന പക്ഷം ബന്ധുക്കളേക്കാൾ ബന്ധു
വും മുഖ്യസ്ഥന്മാരേക്കാൾ മുഖ്യസ്ഥനും വലിയവൻ ദൈവമത്രേ എ
ന്നുവെച്ചു അതിന്നു ചെറി കൊടുക്കാതെ ദൈവത്തിന്നു മാത്രം ചെ
വി കൊടുത്തു നടക്കേണം.
മേല്പറഞ്ഞവർ എല്ലാം ദൈവത്തിന്റെ സ്ഥാനാപതികൾ ആ
കകൊണ്ടു യഹോവ അവൎക്കു തന്നിൽ കിഴിഞ്ഞ മാനത്തെ കല്പി
ച്ചിരിക്കുന്നു. അതിനെ ഒപ്പിക്കുമ്പോൾ പാത്രങ്ങളുടെ മാറ്റിനെ
നോക്കേണ്ടാ. അവൎക്കു കുറവുണ്ടായാലും അവർ ഇഹത്തിൽ ദൈ
വനാമത്തിൽ നീതിഞ്ഞായങ്ങളെ നടത്തുന്നു. ആകയാൽ തന്നെ
പെറ്റവരെ ശപിച്ചും നാണം കെടുത്തും മനസ്സിനെ നൊമ്പലി
ച്ചും അടിച്ചും ചൊടിച്ചും മറ്റും നടക്കുന്നവന്റെ വിളക്കു കൂരിരു
ട്ടിൽ കെട്ടു പോകും. ആയതിന്നു ഒരു ദൃഷ്ടാന്തം ചൊല്ലാം. വളരെ
മുങ്കോപമുള്ള ഒരു ബാല്യക്കാരൻ വയസ്സനായ തന്റെ അഛ്ശനെ