താൾ:CiXIV131-6 1879.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

ശുദ്ധവും നിൎമ്മലതയും ഉള്ള ആരാധനയോ അനാഥരേയും വിധവമാരേ
യും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും തന്നേത്താൻ ലോക
ത്തിൽനിന്നു കളങ്കമില്ലാത്തവനായി കാത്തിരിക്കുന്നതും അത്രേ. ആക
യാൽ വിശുദ്ധധൎമ്മത്തെ സൂക്ഷിക്കുന്നതും പരോപകാരം ചെയ്യുന്നതും മ
താചാരങ്ങളെ കാക്കുന്നതും അല്ലാതെ മറ്റൊന്നും ഞായറാഴ്ചയിൽ നടക്ക
രുതു. അതിന്നു ദൈവവചനമത്രേ വഴി കാണിക്കും. ദൈവവചനമാകു
ന്ന സത്യവേദത്തെ കേട്ടു കൈക്കൊള്ളുന്നവൻ അത്രേ ധന്യൻ. പൊൻ
നുറുക്കും വജ്രപ്പൊടിയും എത്ര ചെറുതായിരുന്നാലും ആൎക്കും അതിനെ
ചാടിക്കളവാൻ മനസ്സില്ലാതപ്രകാരം ഭക്തന്മാർ സത്യവേദത്തിലേ ഓരോ
വചനത്തെ വിലയേറിയതെന്നെണ്ണി പ്രിയത്തോടെ ഹൃദയത്തിൽ ചരതി
ച്ചു കൊള്ളും അവരുടെ പ്രാൎത്ഥനയാവിതു.— യഹോവേ തിരുവെപ്പുകളു
ടെ വഴിയെ എനിക്കുപദേശിച്ചാലും എന്നാൽ അവസാനംവരേ ഞാൻ
അവ സൂക്ഷിക്കും.... ആദായത്തിലേക്കല്ല നിന്റെ സാക്ഷ്യങ്ങളിലേക്കു
എൻ ഹൃദയത്തെ ചായ്ക്കുക. മായ കാണ്കയിൽ നിന്നു എൻ കണ്ണുകളെ
വാങ്ങുമാറാക്കി നിന്റെ വഴിയിൽ എന്നേ ഉയിൎപ്പിച്ചാലും. എന്റെ ഓ
ഹരി യഹോവ തന്നെ.... സങ്കീ.൧൧൯, ൩൩ — ൩൭. നീ പാപികളായ
മനുഷ്യരുടെ വീണ്ടെടുപ്പിന്നായി അയച്ച നിന്റെ പ്രിയപുത്രനിൽ വി
ശ്വസിക്കുന്നതു അത്രേ നിന്റെ പ്രസാദത്തിന്നും എന്റെ നിത്യ രക്ഷക്കും
ആയ്ക്കൂടുകയാൽ അവനെ ഞാൻ കൈക്കൊണ്ടു നിണക്കു അനുസരണമു
ള്ളവനായി തീരേണമേ. ആമെൻ. എന്നു പ്രാൎത്ഥിക്കും.

ഇങ്ങനേ എല്ലാറ്റിൽ ദൈവത്തിന്റെ പ്രസാദത്തെ മുന്നിടുന്നവർ സ
കല ബുദ്ധിയെ കടക്കുന്ന ദൈവസമാധാനത്തെ തങ്ങളുടെ ഹൃദയങ്ങളിൽ
അനുഭവിച്ചു ദൈവസ്വസ്ഥതയിൽ പങ്കുള്ളവർ ആകും. ആ സ്വസ്ഥത
യെക്കൊണ്ടു ഏഴേഴാം നാളിൽ ദൈവം കല്പിച്ച സ്വസ്ഥത നമ്മെ ഓൎമ്മ
പ്പെടുത്തുന്നു. ജീവനുള്ള ദൈവം ആറു നാൾക്കുള്ളിൽ സൃഷ്ടിയെ തികെ
ച്ചപ്പോൾ ശബ്ബത്തു ദിവസത്തേയും പാപാഗാധത്തിൽ അകപ്പെട്ട മനു
ഷ്യൎക്കു വേണ്ടി മരിച്ച ദൈവപുത്രനായ യേശുക്രിസ്തൻ ഉയൎത്തെഴുനീറ്റു
ജീവനേയും ചാകായ്മയെയും വെളിച്ചത്താക്കിയ ഞായറാഴ്ച നാളിനെയും
ശുദ്ധീകരിച്ചതുകൊണ്ടു ലൌകിക അദ്ധ്വാനത്തിൽനിന്നു മാത്രം അല്ല
പാപസേവയെ വിട്ടു എല്ലാ ദോഷത്തിൽനിന്നും നാം സ്വസ്ഥതയെ പ്രാ
പിക്കേണം എന്നു ദൈവത്തിന്റെ തിരുമനസ്സത്രേ. ലൌകിക വേല
യിൽനിന്നുള്ള സ്വസ്ഥത സ്വൎഗ്ഗത്തിലുള്ള സ്വസ്ഥതയുടെ നിഴലും ആ
ത്മിക സ്വസ്ഥതയോ തികഞ്ഞ ആ ദൈവസ്വസ്ഥതയുടെ അച്ചാരവും
അത്രേ. എന്നാൽ ദൈവജനത്തിന്നു മരിച്ച ശേഷം ദൈവസന്നിധിയിൽ
തികഞ്ഞ സ്വസ്ഥതാനുഭവം ഉണ്ടു. അവിടെ പാപവും കേടും നോവും
ചാവും അശേഷം അടുക്കാതെ ഭാഗ്യവും തൃപ്തിയും മാത്രമേ ഉള്ളൂ. ആ
സ്വസ്ഥതയിൽ പ്രവേശിപ്പാൻ കരുണയുള്ള ദൈവം യേശുക്രിസ്തൻ മൂ
ലം നമുക്കെല്ലാവൎക്കും തുണക്കുകേ ആവു. ആമെൻ.

Mangalore, Basel Mission Book & Tract Depository, 1879.

Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/256&oldid=188430" എന്ന താളിൽനിന്ന് ശേഖരിച്ചത്