താൾ:CiXIV131-6 1879.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 235 —

ളും മുൻകാലത്തു തിരിച്ചറിചില്ലാത്ത കാപ്പിരികൾ തങ്ങളുടെ കുച്ചകങ്ങളിൽ പഠിച്ച പാട്ടുകൾക്കു
ചെവി ചായ്ക്കേണ്ടതിനു മടിച്ചതേയില്ല.

ഇവവൎക്കു ൧൧൨ പാട്ടുകൾ ഉള്ള ഒരു പുസ്തകം ഉണ്ടു. ആ പാട്ടുകൾക്കു നല്ല താളവും മേളവും
ഉള്ളതു കൂടാതെ ഉൾക്കാമ്പിനെ കാൎന്നു കളയുന്ന അഴകുള്ള പാട്ടുകളെ കേട്ടാൽ അടിമതനത്തി
ലേ ഇളപ്പവും1) ഇളിഭ്യവും തന്നെയല്ല, വിണ്ടെടുപ്പിന്റെ തെളിഞ്ഞ ആശയും ദൈവജനത്തി
ന്റെ പുനൎജ്ജനനവും കൂടെ അതിൽനിന്നു വിളങ്ങും. ഈ പാട്ടുകളാൽ ക്രിസ്തീയ വിശ്വാസ
ത്തിൽ സ്ഥാപിതമായ പ്രത്യാശ തിളങ്ങി വരുന്നു. സ്യുവാൎദ്ദ് എന്ന മേളക്കൊഴുപ്പൻ2) അമേരി
ക്ക യുദ്ധം കഴിഞ്ഞ ഉടനെ അടിമകൾ പണിയെടുത്ത തോട്ടങ്ങളിൽ ചെന്നു അവരെക്കൊണ്ടു
പാട്ടുകളെ പാടിച്ചു, അതിൽ ഉത്തമമായവറ്റെ ഒരു പ്രബന്ധത്തിൽ ചേൎത്തു കുറിച്ചിരിക്കുന്നു.
മേൽ പറഞ്ഞു പാട്ടുകാർ മൂന്നു മാസങ്ങളോളം ലണ്ടനിൽ പാടിയ ശേഷം സ്പൎജൻ എന്ന ശ്രുതി
പ്പെട്ട ബോധകൻ ൭൦ാം കൂടിയ സഭയിൽ പ്രസംഗിച്ചു തീൎന്നാറെ താൻ അവിടെ വെ
ച്ചു അവരെ കൊണ്ടു പാടിച്ചു. സ്കോത്ലാന്തിലും അവർ മൂടി എന്ന4) ഉണൎവ്വുബോധകന്റെ
പ്രസംഗത്തിൽ പാട്ടുകൊണ്ടു സഹായിക്കയും ചെന്നേടത്ത് എല്ലാം ഏവൎക്കും സന്തോഷം വരു
ത്തുകയും എണ്പതിനായിരം ഉറുപ്പിക സമ്പാദിച്ചു കൊണ്ടു അമേരിക്കാവിലേക്കു തിരിച്ചു പോക
യും ചെയ്തു.

തിരികെ രണ്ടാമതും അവർ ഇംഗ്ലന്തിലേക്കു ചേൎന്നു ലണ്ടനിൽ മൂദി സങ്കി എന്നവൎക്കു തങ്ങ
ളുടെ പ്രസംഗങ്ങളിൽ സഹായിച്ച ശേഷം വേല്സിലും തെക്കേ ഇംഗ്ലന്തിലും പോയി പിന്നെ
യും എണ്പതിനായിരം ഉറുപ്പിക നാട്ടിലേക്കയച്ച ശേഷം ഹൊല്ലന്തിലേക്കും ചെന്നു അവിടെയും
ജനങ്ങൾക്കു പരസമ്മതം വരുത്തി മടങ്ങിപ്പോന്നു. ൧൮൭൫ാമതിൽ സൎവ്വകലാശാലയെ പ്രതി
ഷ്ഠിച്ചു വമ്പിച്ച എടുപ്പുകളെ ഉണ്ടാക്കീട്ടും സ്ഥലം പോരാ എന്നു പിറ്റേന്നു തന്നെ കണ്ടതുകൊ
ണ്ടു ഫിസ്ക്കു സേനാപതി പിന്നേതിൽ ഇംഗ്ലന്തിലേക്കു എഴുതി അയച്ചതാവിതു: എങ്ങിനെയെ
ങ്കിലും ഞങ്ങൾക്കു ഇനിയും മറ്റൊരു വലിയ എടുപ്പു കൊണ്ടു അത്യാവശ്യമുണ്ടു. ആയതോ വി
ശേഷാൽ കറുത്ത പ്രേരിതരെ5) വേണ്ടും പോലെ അഭ്യസിപ്പിച്ചു തങ്ങളുടെ വേലെക്കായി ഒരു
ക്കുവാൻ തന്നെ. പുതിയ പാഠകശാലെക്കു അടിസ്ഥാനം ഇട്ടിരിക്കുന്നു എങ്കിലും അതിനേ
നിവൃത്തിക്കേണ്ടതിന്നു വേണ്ടി തങ്ങളുടെ പാട്ടുകാർ ൭൭ാമതിൽ യൂരോപ്പിലേക്കു യാത്ര ചെയ്യും.
ഗുൎമ്മാനർ അവരെ ഏറ്റവും സന്തോഷത്തോടെ കൈക്കൊണ്ടതിനാൽ അവർ പല ഗാൎമ്മാ
നഗരങ്ങളിലും വിശേഷിച്ചു ബൎല്ലിനിലും അധികം നാൾ താമസിച്ചു അവിടെ ചക്രവൎത്തിയും
ഇളമയും കുഡംബ സഹിതം അവരുടെ പാട്ടിൽ വളരെ രസിച്ച ശേഷം ൧൮൭൮ മേയി മാസ
ത്തിൽ അവർ സ്വീത്സർലാന്തിലേക്കും പുറപ്പെട്ടു കേട്ടവൎക്കു വിസ്മയവും സമ്മതവും വരുത്തി
പോന്നു.

S. Short sketch of the life of one of the Singers. പാട്ടുകാരിൽ ചുരുങ്ങിയ ജീവചരിത്രം.

തോമാസ രത്ലിങ്ങ്6) എന്നവൻ ൧൮൫൪ൽ തെന്നസി കൂറുപാട്ടിൽ ജനിച്ചു. താൻ ജനിക്കു
മ്മുമ്പെ മുതലാളി തന്റെ അപ്പനെ വിറ്റു കളഞ്ഞതിനാൽ അപ്പനെ തനിക്കു അറിവാൻ പാടു
ണ്ടായിരുന്നതുമില്ല. അവന്റെ അമ്മ അടിമയുടെ കടുപ്പത്തിൽനിന്നു തെറ്റി പോകേണ്ടതി
ന്നു കൂടക്കൂട കാട്ടിലേക്കു ഓടിപ്പോയെങ്കിലും പിടിപ്പെട്ടു കഠിനമായ വാറടി കൊള്ളണ്ടി വ
ന്നു. അതിനാലും ഫലമില്ലായ്കയാൽ മുതലാളി അവളെ തെക്കേ നാട്ടിലേക്കു വിറ്റു കളഞ്ഞു.
എന്റെ കുട്ടികളെ വിടുകയേ ഇല്ല എന്നു കരഞ്ഞുകൊണ്ടു അമ്മ പറഞ്ഞുതും കൂലിക്കാർ അവളെ ഇ
ഴെച്ചുകൊണ്ടു പോയതും താൻ നല്ലവണ്ണം ഓൎക്കുന്നു. അവൻ അമ്മയേയോ ദൂരേ കൊണ്ടുപോയി

1) Baseness. 2) Seward, componist. 3) Spurgeon. 4) Moody. 5) Missionaries,
മിശ്ശനേരികൾ. 6) Rutling.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/243&oldid=188404" എന്ന താളിൽനിന്ന് ശേഖരിച്ചത്