താൾ:CiXIV131-6 1879.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 234 —

ക്കൊണ്ടു വടക്കൻ ദിക്കുകളിൽ സഞ്ചരിച്ചു അന്നന്നു അവൎക്കുണ്ടായ വരവു തങ്ങളുടെ ഭക്ഷണ
ത്തിന്നും പ്രയാണത്തിന്നും മാത്രം തികെഞ്ഞുള്ളൂ. എന്നിട്ട് കൎത്താവിലുള്ള പ്രത്യാശ നാണിപ്പി
ക്കുന്നില്ല എന്നു വെച്ചു അവർ ധൈൎയ്യത്തോടെ നിലെച്ചു, നവയോൎക്കിലെത്തി1) അടിമ വിടു
തി യോഗക്കാരെ കണ്ടപ്പോൾ ആയ൨ർ അവരെ തങ്ങളുടെ ഭവനങ്ങളിൽ കൈക്കൊള്ളുകയും
ഹൈന്ദ്രിവാൎത്തു ബീജർ2) എന്ന കേൾവിപ്പെട്ട ബോധകൻ അവൎക്കു വഴിയുണ്ടാക്കുകയും ചെയ്തു.
നവയോൎക്കിലേ ശീതജ്ഞന്മാരുടെ മുമ്പാകെ പാടിയപ്പോഴും കൂടെ എല്ലാവരും അവരുടെ വിദ
ദ്ധതയെ സമ്മതിക്കേണ്ടി വന്നു. അരിൽ ഒരു ഗീതജ്ഞൻ പറയുന്നതാവിതു: കുയിൽനാദ
ത്താൽ കേൾക്കുന്നവൎക്കു മയക്കം വരുത്തുന്ന പാട്ടുകാരെ ഞാൻ കേട്ടു എന്നാലും ഇവരുടെ പാ
ട്ടിനാൽ സമമായ ഇളക്കം ഇത്രോളം എങ്ങും കണ്ടില്ല. അടിമ കാലത്തെ തൊട്ടു പാടിയ ഓരോ
പാട്ടുകളിൽ അടങ്ങിയ അല്ലലും പാടും ദീനതയും ആധിയും ആവലാധിയും കേഴ്ചയും വിട്ടത
ലിന്നായിട്ടുള്ള ആകാംക്ഷയും മറ്റും അവരുടെ സ്വരവാക്കുകൾ മൂലമായി ഗ്രഹിച്ചതു മാത്രമല്ല
ഇരിമ്പകം (ഉരിപ്പൂ) പോലെ കരുത്തുള്ള കിഴവന്മാരും പൈതങ്ങളെ പോലെ കണ്ണീർ ഓലോ
ല വാൎത്തു. യഹോവ തന്റെ മക്കളെ അടിമവീട്ടിൽനിന്നു വിടുവിക്കും മുമ്പെ തങ്ങളുടെ കുടി
ലുകളിൽ നടത്തിയ കൂട്ടില്ലാത്ത പാട്ടു കേൾക്കേണ്ടതിന്നു സംഗതി ഉണ്ടായിരുന്നു.—അന്നു തൊട്ടു
അവരുടെ യാത്രയിൽ നഗരം തോറും എല്ലാവരും അവരുടെ പാട്ടു കേൾക്കേണ്ടതിന്നു തിക്കി
തിരക്കികൂടും, ഘടിഗാരങ്ങളെ ദാനമായി കൊടുപ്പാനും മിദ്ല്‌തൌനിൽ4) ഒരു കച്ചവടക്കൂട്ടം വാഷ്പ
ദീപത്തെ (ആവിവിളക്കിനെ)5) കത്തിപ്പാൻ വേണ്ടുന്ന ഉപകരണങ്ങളെ കൊടുപ്പാനും ബൊ
സ്തനിൽ6) ഒരു യന്ത്രകാരൻ വില മതിച്ച വലിയ കുഴൽ കിന്നരത്തെ7) കൊടുപ്പാനും ഏറ്റു.
അവർ ബൊസ്തനിൽ ഒരൊറ്റ മേളക്കൊഴുപ്പുകൊണ്ടു ൨൪൦൦ രൂപികയും അവരുടെ യാത്രയുടെ
അവസാനത്തിൽ നാല്പതിനായിരം രൂപികയും സമ്പാദിച്ചു. ഈ നേടിയ മുതലിന്റെ പാതി
മുതൽ കൊടുത്തു ൨൫ ഏക്കർ വിസ്താരമുള്ള സമ ഉയൎന്നിലം നശ്വിലിനു സമീപത്തു വാങ്ങി.
ആ സ്ഥലം മുമ്പെ മണ്കോട്ട ആയതിനാൽ വിദ്യാലയമാണവന്മാരും8) കൂലിക്കാരും കൂടി ആ
സ്ഥലത്തെ തട്ടി നിരത്തി പുതിയ വിദ്യാലയത്തിനു അടിസ്ഥാനം ഇടുകയും ചെയ്തു.

ഇങ്ങിനെ കൎത്താവു ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി അവൎക്കു
സാധിപ്പിച്ചു. അതിന്റെ ശേഷം അവരുടെ രണ്ടാം മേളക്കൊഴുപ്പു യാത്രയിൽ ബൊസ്തനിൽ
വെച്ചു ൨൦,൦൦൦ പേൎക്കു ഒരിക്കൽ തന്നെ പൂൎണ്ണസമ്മതം വരുത്തി. ഫിലദെല്പിയ ബല്തിമോർ9)
എന്നീ നഗരങ്ങളിലും പാടി. ഇല്ലിനോയിസ്സ്10) നഗരത്തിൽ ഉള്ള വഴിയമ്പല വേലക്കാർ
അവൎക്കു ശുശ്രൂഷ ചെയ്യരുതെന്നു അഹങ്കരിച്ചതിനാൽ അവർ തന്നെ തങ്ങളുടെ ചെരുപ്പു തുടെ
ക്കുകയും മറ്റും ചെയ്യേണ്ടി വന്നു.

7. The Transatlantic Debut കടൽ യാത്ര.

സൎവ്വകലാശാലയെ തീൎക്കേണ്ടതിനു ഇന്നും പക പോരായ്കയാൽ അവർ ഇംഗ്ലന്തിലേക്കു
പോകുവാൻ നിശ്ചയിച്ചു. അന്നോളം ആബാലവൃദ്ധം അവരുടെ പാട്ടു കേട്ടു വന്നിരിക്കേ ന
വയോൎക്കിൽ അനേക തീക്കപ്പൽക്രട്ടങ്ങൾ ഉള്ളതിൽ ഒന്നു മാത്രമേ കറുത്ത പാട്ടുകാരെ സായ്പ
ന്മാരോടു കൂടെ ഒന്നാം തരത്തിൽ കയറി പോവാൻ അനുവദിച്ചുള്ളൂ. ശെഫ്സ്‌ബരി വാഴുന്നോ
രും അൎഗ്ഗൈൽ പ്രഭുവും മുമ്പേത്ത ശ്രേഷുമന്ത്രിയായ ഗ്ലെദ്‌സ്തൻ സായ്പും11) അവരെ തങ്ങളുടെ
അരമനകളിൽ കൈക്കൊണ്ടതല്ലാതെ ചക്രവൎത്തിനി തമ്പുരാട്ടി അവൎകളും വേല്സ് ഇളമയവൎക

1) Newyork. 2) Rev. Henry Ward Beecher. 3) Bristol. 4) Middletown. 5). Gas-light.
6) Boston. 7) Organ. 8) Students. 9) Philadelphia, Baltimore. 10) Illinois
11) Lord Shaftesbury, Duke of Argyll, Mr. Gladstone.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/242&oldid=188402" എന്ന താളിൽനിന്ന് ശേഖരിച്ചത്