താൾ:CiXIV131-6 1879.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

ഹെരോദാ കാരണഭൂതനായിരിക്കും എന്നു ജനങ്ങൾ സംശയിപ്പാൻ തുട
ങ്ങിയതു കൊണ്ടു അവൻ തന്റെ ദുഷ്ടമനസ്സാക്ഷിയെ അമൎത്തി തന്നെ
താൻ ജനങ്ങളുടെ മുമ്പാകെ അശേഷം കുറ്റമില്ലാത്തവനെന്നു കാണി
ക്കേണ്ടതിന്നും അവൎക്കു പ്രസാദം ജനിക്കേണ്ടതിന്നും ബഹു ദുഃഖത്തോടും
ഏറ്റം അലങ്കാരഘോഷങ്ങളോടും കൂടെ ശവസംസ്കാരം ചെയ്തു. ഇങ്ങി
നെ അന്യായമുള്ള വിത്ത് വിതെച്ചു അയതു ക്രമേണ വിളഞ്ഞ ശേഷം
മറ്റനേകൎക്കും കൊടിയ നാശത്തിന്നു സംഗതിവരുത്തുകയും ചെയ്തു.

ഹെരോദാവിൻ കയ്യാൽ വന്ന തന്റെ പുത്രന്റെ മരണം നിമിത്തം
അലക്ക്സന്ത്ര തന്റെ സങ്കടത്തെ മിസ്രരാജ്ഞിയായ ക്ലെയോപത്രക്കു അ
റിയിച്ചു. ഇവൾ അന്തോന്യന്നു ഈ വ്യസനവൎത്തമാനത്തെ ഉണൎത്തിച്ച
തിനാൽ അവൻ ഹെരോദാവിനെ ഈ ദുഷ്പ്രവൃത്തിക്കു ഉത്തരം പറവാൻ
വേണ്ടി രോമപുരിക്കു വിളിപ്പിച്ചു. കല്പന പ്രകാരം അവൻ പുറപ്പെടു
മ്പോൾ കൈസരിന്റെ മനസ്സു മറിഞ്ഞു പോകുമാറു അത്യന്ത ധനങ്ങ
ളെ കാഴ്ചയായി കൊണ്ടു പോയി. തന്റെ ഭാൎയ്യയെയും അമ്മാവിയമ്മയേ
യും കാവലിൽ ആക്കി രാജ്യഭാരത്തെ തല്ക്കാലത്തേക്കു തന്റെ സംബന്ധ
ക്കാരനായ യോസേഫിന്റെ കയ്യിൽ ഏല്പിച്ചു. തനിക്കു വഴിയിലോ അ
ന്തോന്യൻ കൈസരാലോ വല്ല ആപത്തു നേരിട്ടു എന്നു കേട്ട ഉടനെ യോ
സേഫ് സൌന്ദൎയ്യവും പ്രാപ്തിയുമുള്ള മറിയമ്ന എന്ന തന്റെ ഭാൎയ്യ കൈ
സരിന്നു വശം ആകായ്വാൻ അവളെ കൊല്ലേണം എന്നൊരു ഗൂഢാജ്ഞ
യെ കൊടുത്തു പോയി. ഹെരോദാ പോയ ശേഷം യോസേഫ് ഇവരെ
വളരെ സ്നേഹിക്കയും മാനിക്കയും ചെയ്ക കൊണ്ടു ഈ രഹസ്യത്തെ ക്രമേ
ണ അവരോടു അറിയിച്ചു. മറിയമ്ന ഈ വൎത്തമാനം കേട്ടപ്പോൾ ഭൎത്താവു
തന്റെ ആങ്ങളയുടെ കുറ്റമില്ലാത്ത രക്തത്തെ ചിന്നിച്ചവനാകകൊണ്ടു
എന്നേയും കൊല്ലുന്നതു നിശ്ചയം തന്നെ എന്നു പറഞ്ഞതു അമ്മക്കും
ബോധിച്ചു.

യോസേഫിന്റെ ഭാൎയ്യ ഹെരോദാവിന്റെ സഹോദരി ആയിരുന്നു.
ഹെരോദാ രോമയിൽനിന്നു തന്റെ ആശ സാധിപ്പിച്ചു അരിസ്തൊബൂ
ലിന്റെ മരണാവസ്ഥയെ തൊട്ടു അന്വേഷണം നടക്കരുത് എന്നു അ
ന്തോന്യനിൽനിന്നു ഒരു സമ്മതപത്രം വാങ്ങി സ്വന്തനാട്ടിൽ എത്തിയ
പ്പോൾ യോസേഫ്, അലക്ക്സന്ത്ര, മറിയമ്ന എന്നീ മൂവൎക്കു തമ്മിൽ ഐ
ക്യതയുള്ള പ്രകാരം സഹോദരിയിൽനിന്നു കേട്ടു. ഹെരോദാ പോകു
മ്പോൾ യോസേഫിനു മറിയമ്നയെ കുറിച്ചു കൊടുത്ത ഗൂഢകല്പന അ
വൾ അറിയുന്നു എന്നു താൻ ഹെരോദാവിനോടു സമ്മതിച്ചു. ഇതിൻ
നിമിത്തം രാജാവ് അധികം സംശയിച്ചു യോസേഫിനെ വിസ്തരിക്കാതെ
കൊല്ലിക്കയും അലക്ക്സന്ത്രയെ തടവിൽ ആക്കി തന്റെ ഭാൎയ്യക്കു ഒരു വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/149&oldid=188202" എന്ന താളിൽനിന്ന് ശേഖരിച്ചത്