താൾ:CiXIV131-6 1879.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

ഗൊനന്റെ സഹോദരൻ ആയിരുന്നു. ഇവൾ തന്റെ മകളുടെ ഭൎത്താ
വായ ഹെരോദാവല്ല, ജനപ്രിയനും സ്വന്തമകനും ആയ അരിസ്തൊ
ബൂലത്രെ ഇസ്രയേൽ രാജാവാകേണ്ടത് എന്നു അതിതാല്പൎയ്യപ്പെട്ടു. അ
തിന്നായി അവൾ ഓരോ ഉപായങ്ങളെ പ്രയോഗിച്ചു. അതായത് അന്നു
മിസ്ര രാജ്യത്തെ ഭരിച്ച ക്ലെയോപത്രമൂലമായി അവൾ രോമകൈസ
രായ അന്തോന്യനെ അരിസ്തൊബൂലനിൽ പ്രസാദിപ്പിച്ചു അരിസ്തൊ
ബൂൽ രോമപുരിയിൽ പോയി പഠിക്കേണമെന്നു അലക്ക്സന്ത്ര താല്പൎയ്യപ്പെട്ടു
എങ്കിലും ഇതിനാൽ തനിക്കു വരുവാനുള്ള ആപത്തിനെ ഹെരോദാ ക
ണ്ടിട്ടു ബാല്യക്കാരനെ അയപ്പാൻ സമ്മതിച്ചില്ല. എന്നാൽ അരിസ്തൊ
ബൂലിന്റെ സ്നേഹിതന്മാരെ സന്തോഷിപ്പിക്കേണ്ടതിന്നു അവൻ ബാല്യ
ക്കാരന്നു തക്ക പ്രായം വരുമ്പോൾ അവനെ മഹാപുരോഹിതസ്ഥാന
ത്തിൽ ആക്കും എന്നു വാഗ്ദത്തം ചെയ്തു. ഈ ചക്കരവാക്കുകളാൽ അല
ക്ക്സന്ത്രക്കു തൃപ്തി വന്നില്ല. അവളുടെ മകന്നു പുരോഹിതസ്ഥാനം മാത്രമ
ല്ല രാജത്വവും കൂടെ ന്യായമായി കിട്ടേണ്ടതാകുന്നു എന്നു അറിഞ്ഞത്
കൊണ്ടു ഈ രണ്ടു സ്ഥാനവും അന്തോന്യൻ കൈസർ ക്ലെയോപത്രയു
ടെ ശിപാൎശിയാൽ അരിസ്തൊബൂലിന്നു കൊടുക്കും എന്നു അവൾ ആശി
ച്ചു. ഹെരോദാ ഈ കള്ളി അറിഞ്ഞു ഇവരാൽ തനിക്കു അനൎത്ഥം ഉണ്ടാ
കും എന്നൂഹിച്ചതിനാൽ അലക്ക്സന്ത്രയേയും മകനായ അരിസ്തൊബൂലി
നെയും ചരതിച്ചു; അലക്ക്സന്ത്രയോ തന്റെ മകനെ കൂട്ടി ക്ലെയോപത്രയു
ടെ അടുക്കൽ ഓടിപ്പോവാൻ രഹസ്യമായി നിശ്ചയിച്ചു. ഹെരോദാ അ
തിനെ ഒറ്ററിഞ്ഞാറെ അറിയാത്ത ഭാവം കാട്ടി അവരുടെ പുറപ്പാടിന്നു
വിരോധം കാണിക്കാതെ ഇരുന്നു. പരിചാരകർ അവരിരുവരേയും പെട്ടി
കളിൽ ആക്കി ചരക്കു എന്ന പോലെ അടുത്ത തുറമുഖത്തു കൊണ്ടുപോ
യി കപ്പലിൽ കയറ്റിയപ്പോൾ ഹെരോദാ അവിടെ വെച്ചു അവരെ പി
ടിച്ചു ക്ലെയോപത്ര നിമിത്തം തൽക്കാലം അവരെ ശിക്ഷിക്കാതെ വല്ല
വിധേന അവരെ നശിപ്പിക്കേണം എന്നു ഗൂഢമായി ആലോചിച്ചുകൊ
ണ്ടിരുന്നു. അരിസ്തൊബൂൽ മഹാപുരോഹിതസ്ഥാനം പ്രാപിച്ച ശേഷം
ഉണ്ടായ ഒന്നാം കൂടാരപ്പെരുന്നാളിൽ ജനങ്ങൾ അവനെ മഹാസന്തോ
ഷത്താടും ആൎപ്പുവിളിയോടും കൈക്കൊണ്ട ശേഷം ഹെരോദാവും അ
വനെ ഒരു വിരുന്നിന്നി യരിഖോവിലേക്കു ക്ഷണിച്ചു. സദ്യ കഴിഞ്ഞു സ
ന്ധ്യയായ ശേഷം അവർ പൂങ്കാവിൽ ഉലാവുകയും കുളങ്ങളിൽ കുളിക്കയും
ചെയ്തു കൊണ്ടിരിക്കേ ചില ആളുകൾ ഹെരോദാവിന്റെ രഹസ്യാലോ
ചന പ്രകാരം അരിസ്തൊബുലിനെ നീന്തിക്കുളിക്കയിൽ മുക്കിക്കൊന്നുകള
ഞ്ഞു. അവൻ മരിച്ചു എന്നു ഹെരോദാ അറിഞ്ഞ ഉടനെ വ്യാജഭാവ
ത്തോടെ മഹാവിലാപം നടിച്ചു അരിസ്തൊബൂലിന്റെ മരണത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/148&oldid=188200" എന്ന താളിൽനിന്ന് ശേഖരിച്ചത്