താൾ:CiXIV129.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

പത്തു നൂറുശ്വമേധങ്ങൾ കഴിച്ചതി
ശുദ്ധനായുള്ളോരു ദേഹം പതുക്കവെ
മാനുഷപ്പെണ്ണിന്റെ വാൎത്ത കേട്ടപ്പോഴെ
താനെ തിരിച്ചു തനിച്ച മഹാ രഥൻ
എങ്ങാനും ഉള്ളോരു നാരിയെ കേട്ടിട്ടു
ചങ്ങാതിമാരും പുറപ്പെട്ടു മൂവരും
ഇജ്ജനത്തിന്നിതു കാണുന്ന നേരത്തു
ലജ്ജയാകുന്നു മനക്കാമ്പിൽ ഏറ്റവും
നാരതന്തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം
തങ്കലെ ദ്രവ്യം വില പിടിക്കില്ലെന്നു
സങ്കല്പം ഉണ്ടാകും എല്ലാജനങ്ങൾക്കും
കണ്ടാലറിയാത്ത കാമുകന്മാൎക്കേറ്റം
ഉണ്ടാകുമന്നന്നനൎത്ഥം തിലോത്തമെ
പണ്ടങ്ങഹല്യയെ കണ്ടു മോഹിക്കയാൽ
ഉണ്ടായ വൈഷമ്യം ഇന്ദ്രൻ മറന്നിതൊ

ഇന്ദ്രാണിക്ക മനസ്സിൽ ഏറ്റവും ലജ്ജയാകുന്ന
തു, നാണക്കെട എന്നു നിങ്ങൾക്കും ബോധിക്കുന്നി
ല്ലയോ?

നായർ. അഹല്യയെ മോഹിച്ചതിനാൽ, ഇന്ദ്രന്നു എ
ന്തു വൈഷമ്യം ഉണ്ടായി?

ഗുരു. അതു പറവാൻ എനിക്കു ലജ്ജ തോന്നുന്നു.
ഒന്നു മതി; ആത്യന്തമോഹം നിമിത്തം ഋഷി
ശപിക്കയാൽ, എത്രയും അവലക്ഷണമായശി
ക്ഷ ഉണ്ടായി. വളരെ കാലം വലഞ്ഞ ശേഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/24&oldid=181171" എന്ന താളിൽനിന്ന് ശേഖരിച്ചത്