താൾ:CiXIV128b.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

അനന്തരം ദൈവാലയത്തിൽനിന്ന കുട്ടികൾ ദാവിദിൻ പുത്ര
ന്ന ഹൊശന്ന എന്ന വിളിക്കുന്നത മഹാചാൎയ്യന്മാരും ശാസ്ത്രികളും
കെട്ടു കൊപിച്ച ഇവർ പറയുന്നത കെൾക്കുന്നുവൊ എന്ന ചൊ
ദിച്ചാറെ യെശു ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായി
ൽനിന്ന സ്തുതിയെ ഒരുക്കിയിരിക്കുന്നു എന്ന വെദവാക്യം നിങ്ങ
ൾ ഒരിക്കലും വായിച്ചിട്ടില്ലയൊ എന്ന പറഞ്ഞ ബത്താന്യയിലെ
ക്ക പൊയി രാത്രിയിൽ പാൎത്തു രാവിലെ പട്ടണത്തിലെക്ക തിരി
യെ ചെല്ലുമ്പൊൾ വിശന്ന വഴി അരികെ ഒരു അത്തിവൃക്ഷം ഫ
ലങ്ങൾ കൂടാതെ ഇലകൾ മാത്രമായി കണ്ടാറെ ഇനിമെലാൽ ഒരു
ത്തനും നിന്നിൽനിന്ന ഫലം ഭക്ഷിക്കരുതെന്ന ശപിച്ച ഉടനെ
ആ വൃക്ഷം ഉണങ്ങിപ്പൊകയും ചെയ്തു.

൨൫. മുന്തിരിങ്ങാത്തൊട്ടവും
രാജകല്യാണവും.

പിന്നെ ഒരു ദിവസം അവൻ ദൈവാലയത്തിൽവെച്ച ജന
ങ്ങളെ പഠിപ്പിക്കുമ്പൊൾ പ്രധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാ
രും മൂപ്പന്മാരൊടുകൂടി വന്ന അവനൊട ചില ചൊദ്യങ്ങൾ കഴി
ച്ച ശെഷം, അവൻ ജനങ്ങളൊടു ൟ ഉപമ പറഞ്ഞു തുടങ്ങി.
ഒരു മനുഷ്യൻ ഒരു മുന്തിരിങ്ങാത്തൊട്ടമുണ്ടാക്കി ചിറ്റും വെലി
കെട്ടി നടുവിൽ ഒരു ചക്കും കുഴിച്ചിട്ട ഗൊപുരവും പണി ചെയ്തു
സകലത്തെയും തൊട്ടക്കാൎക്ക ഏല്പിച്ച, ദൂര ദെശത്തെക്ക പൊയി വ
ളരെ കാലം പാൎത്തു തൻസമയത്ത തൊട്ടക്കാരൊട ഫലങ്ങളെ വാ
ങ്ങുവാൻ ഭൃത്യന്മാരെ അയച്ചു. എന്നാറെ അവർ അവരെ പിടിച്ച
ഒരുത്തനെ അടിച്ചു വെറൊരുത്തനെ കൊന്നു മറ്റൊരുത്തനെ
കല്ലെറിഞ്ഞു മറ്റുചിലരെ പലപ്രകാരം ഹിംസിച്ച വധിക്കയും
ചെയ്തു. അനന്തരം എൻ പുത്രനെ കണ്ടാൽ അവർ ശങ്കിക്കുമെ
ന്ന വിചാരിച്ചു അവരെയും പറഞ്ഞയച്ചു. തൊട്ടക്കാർ പുത്ര
നെ കണ്ടപ്പൊൾ ഇവൻ അവകാശിയാകുന്നു. നമുക്കു അവകാശ
മാക്കെണ്ടുന്നതിന്ന ഇവനെ കൊല്ലെണം എന്ന അന്യൊന്യം ആ
ലൊചിച്ച പറഞ്ഞ അവനെ തൊട്ടത്തിൽനിന്ന പുറത്താക്കി കൊ
ന്നുകളകയും ചെയ്തു. അനന്തരം തൊട്ടത്തിന്റെ ഉടയവൻ വരു
മ്പൊൾ അവരൊട എന്തു ചെയ്യുമെന്ന ചൊദിച്ചാറെ അവൻ വ
ന്ന അവരെ നശിപ്പിച്ച മുന്തിരിങ്ങാത്തൊട്ടം തല്ക്കാലത്ത ഫലം
കൊണ്ടു വരുന്ന തൊട്ടക്കാൎക്ക ഏല്പിക്കും എന്ന അവർ പറഞ്ഞാറെ
യെശു അവരൊട അപ്രകാരം ദൈവരാജ്യം നിങ്ങളിൽനിന്ന
എടുത്തു ഫലങ്ങളെ തരുന്ന ജാതികൾക്ക ഏല്പിക്കപ്പെടും എന്ന പറ
ഞ്ഞു വെറെ ഒരു ഉപമ കെൾപിൻ ഒരു രാജാവ പുത്രന്ന ക
ല്യാണം കഴിപ്പാൻ ഭാവിച്ച കല്യാണക്കാരെ വിളിപ്പാൻ ഭൃത്യന്മാ
രെ പറഞ്ഞയച്ചാറെ അവൎക്ക വരുവാൻ മനസ്സില്ലായ്കയാൽ, അവ
ൻ വെറെയുള്ള ഭൃത്യന്മാരെ അയച്ച നിങ്ങൾ കല്യാണക്കാരൊട
തടിച്ച ആടുമാടുകളെ കൊന്ന പാകംചെയ്ത സകലവും ഒരുങ്ങി
യിരിക്കുന്നു വെഗം വരെണം എന്ന പറവിൻ എന്ന കല്പിച്ചു എ
ന്നാറെ അവർ നിരസിച്ചു ഒരുത്തൻ തന്റെ വിളഭൂമി നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/97&oldid=179515" എന്ന താളിൽനിന്ന് ശേഖരിച്ചത്