താൾ:CiXIV128b.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

വാസന വീടു മുഴുവൻ നിറഞ്ഞു അവനെ കാണിച്ചു കൊടുക്കുന്ന
യഹൂദ ഇഷ്കരിയൊട മുന്നൂറ പണത്തിന്ന വിലയുള്ള ൟ തൈ
ലം വിറ്റ ദാരിദ്ര്യക്കാൎക്ക കൊടുക്കാഞ്ഞതെന്ത എന്ന ചൊദിച്ചു. അ
വൻ ദരിദ്രരെ വിചാരിച്ചിട്ട എന്നല്ല കള്ളനാകകൊണ്ടും മടിശ്ശീ
ല ധരിച്ചു സൂക്ഷിച്ചും ഇരിക്കായാലത്രെ ഇത പറഞ്ഞത. എന്നാ
റെ, യെശു നിങ്ങൾ ൟ സ്ത്രീയെ എന്തിന്ന ദുഃഖിപ്പിക്കുന്നു ഇവൾ
എന്നിൽ നല്ലൊരു ക്രിയ ചെയ്തിരിക്കുന്നു ദരിദ്രർ എപ്പൊഴും നി
ങ്ങളൊട കൂടയുണ്ടാം മനസ്സുണ്ടെങ്കിൽ അവൎക്ക ധൎമ്മം ചെയ്യാം
ഞാൻ എപ്പൊഴും നിങ്ങളൊട കൂട ഇരിക്കയില്ല, ഇവൾ കഴിയു
ന്നത ചെയ്തു. എന്റെ ശരീരത്തെ കല്ലറയിൽ അടക്കുന്ന ദിവസത്തി
ന്നായി തൈലം പൂശിയതകൊണ്ട ൟ സുവിശെഷം ലൊകത്തി
ൽ എവിടെ എങ്കിലും ഘൊഷിച്ചറിയിക്കുമ്പൊൾ ഇവളുടെ ഊൎമ്മ
ക്കായി അവൾ ചെയ്തതും ചൊല്ലും നിശ്ചയം എന്ന പറഞ്ഞു.

൨൪. യെശു യരുശലെമിൽ പ്രവെശിച്ചത.

പിറ്റെ ദിവസം യരുശലെമിലെക്ക യാത്രയായിട്ടു ഒലിവ മ
ലയുടെ അരികെയുള്ള ബെത്ഫാക ഗ്രാമത്തിൽ എത്തിയാറെ, യെ
ശു ശിഷ്യന്മാരിൽ രണ്ടു പെരെ വിളിച്ചു അവരൊട നിങ്ങൾ ഗ്രാ
മത്തിൽ പൊകുവിൻ അവിടെ കെട്ടിയിരിക്കുന്ന കഴുതയെയും
കഴുത ആണ്കുട്ടിയെയും കാണും അവറ്റെ അഴിച്ചു കൊണ്ടുവരു
വിൻ യാതൊരുത്തനും വൊരൊധം പറഞ്ഞു എങ്കിൽ, കൎത്താവിന്ന
ആവശ്യമെന്ന പറഞ്ഞാൽ ഉടനെ വിട്ടയക്കും. ഇതാ നിന്റെ രാ
ജാവ സൌമ്യൻ ആണ്കഴുതക്കുട്ടിമെൽ കരെറി വരുന്നുവെന്നും സി
യൊൻ പുത്രിയൊട പറവിന്നെന്നുമുള്ള ദീൎഘദൎശി വാക്യം നി
വൃത്തിയാകെണ്ടതിന്ന ഇതൊക്കയും സംഭവിച്ചു. പിന്നെ ശിഷ്യന്മാ
ർ പൊയി മൎത്താവിന്റെ വചനപ്രകാരം കഴുതക്കുട്ടിയെ കണ്ട
ഴിച്ചു കൊണ്ടുവന്ന വസ്ത്രങ്ങളെ അതിന്മെലിട്ട യെശുവിനെയും
കരെറ്റി പൊകുമ്പൊൾ, ജനസംഘം വന്നു കൂടി സ്വവസ്ത്രങ്ങ
ളെയും വൃക്ഷങ്ങളുടെ കൊമ്പുകളെയും വഴിയിൽ വിരിച്ച ദാവി
ദിൻ പുത്രന്ന ഹൊശന്ന കൎത്താവിന്റെ നാമത്തിൽ വരുന്ന ഇസ്രാ
യെൽ രാജാവ വന്ദ്യൻ അത്യുന്നതങ്ങളിൽ ഹൊശന്ന എന്ന ഘൊ
ഷിച്ച പറഞ്ഞു നഗരത്തിന്നടുത്തപ്പൊൾ അവൻ അത നൊക്കി ക
രഞ്ഞു നിന്റെ ൟ നാളിലെങ്കിലും നിന്റെ സമാധാനത്തെ
സംബന്ധിച്ച കാൎയ്യങ്ങളെ നീ താൻ അറിയുന്നെങ്കിൽ കൊള്ളായി
രുന്നു ഇപ്പൊൾ അവ നിന്റെ കണ്ണുകൾക്ക മറഞ്ഞിരിക്കുന്നു ദൎശ
ന കാലം അറിയായ്കകൊണ്ട ശത്രുക്കൾ ചുറ്റും കിടങ്ങുണ്ടാക്കി വ
ളഞ്ഞുകൊണ്ട നിന്നെ എല്ലാടവും അടച്ചു നിന്നെയും നിന്റെ
മക്കളെയും നിലത്തൊട സമമാക്കി തീൎത്തു ഒരു കല്ലിന്മെൽ മറ്റൊ
രുകല്ലും ശെഷിക്കാതെ ഇരിക്കും നാളുകൾ വരും എന്ന ദുഃഖിച്ചുര
ച്ച ദൈവാലയത്തിലെക്ക ചെന്ന അവിടെ മെടിക്കയും വില്ക്കയും
ചെയ്യുന്നവരെ പുറത്താക്കി, നാണിഭക്കാരുടെ മെശപ്പലകകളെയും
പ്രാക്കളെ വില്ക്കുന്നവരുടെ കൂടുകളെയും മുറിച്ച വിട്ടു എന്റെ ഭവ
നം എല്ലാ ജനങ്ങൾക്കും വെണ്ടി പ്രാൎത്ഥനാഭവനം എന്നെഴുതിരി
ക്കുന്നു നിങ്ങൾ അത കള്ളന്മാരുടെ ഗുഹയാക്കി തീൎത്തു എന്ന പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/96&oldid=179514" എന്ന താളിൽനിന്ന് ശേഖരിച്ചത്