താൾ:CiXIV128a 2.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ക്ഷിച്ചുനൊക്കിക്കൊണ്ടിരിക്കുമ്പൊൾവെള്ളവസ്ത്രംധരിച്ചരണ്ടുപുരുഷ
ന്മാർഅടുക്കെവന്നുഗലീലക്കാരെനിങ്ങൾആകാശത്തിലെക്കനൊക്കി
നില്ക്കുന്നതെന്തുൟയെശുഇപ്പൊൾസ്വൎഗ്ഗത്തിലെക്കഅരെറുന്നപ്രകാ
രംപിന്നെയുംവരുമെന്നുപറഞ്ഞു.അനന്തരംഅവർസന്തൊഷിച്ചു
യരുശലെമിലെക്കമടങ്ങിചെന്നുനിരന്തരമായൊപ്രാൎത്ഥിച്ചുകൊണ്ടിരി
ക്കയുംചെയ്തു—

൪൦. പെന്തെകൊസ്തപെരുനാൾ

യെശുസ്വൎഗ്ഗാരൊഹണമായശെഷംശിഷ്യന്മാർകൎത്താവിന്റെകല്പനപ്ര
കാരംപരിശുദ്ധാത്മാവിനെപ്രാപിപ്പാനായിയരുശലെമിൽകാത്തിരുന്നു
ഇഷ്കൎയ്യൊത്യനായയഹൂദാവിന്റെസ്ഥാനത്ത്മത്ഥിയാഎന്നവനെ
നിൎത്തിശെഷമുള്ളവിശ്വാസികളൊടുംകൂടപ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
അവരുടെഎണ്ണംഅന്നു൧൨൦ആയിരുന്നുപെസഹപെരുനാൾകഴിഞ്ഞി
ട്ടുഅമ്പതാംദിവസമായപെന്തെകൊസ്തപെരുനാളിൽഅവരെല്ലാ
വരുംഒന്നിച്ചുഎകമനസ്സൊടെപ്രാൎത്ഥിക്കുമ്പൊൾഉടനെആകാശത്ത്നി
ന്നുകാറ്റൊട്ടംപൊലെഒരുമഹാശബ്ദംഉണ്ടായിഅവർഇരുന്നഭവനംനിറ
ഞ്ഞുതീപ്പൊരികളെപൊലെതങ്ങടെമെലിറങ്ങുന്നത്കണ്ടുപരിശുദ്ധാത്മാവിനാ
ൽനിറഞ്ഞവരായിആത്മാവ്അവൎക്കഉച്ചാരണംചെഉ‌വാൻൻദാനംചെ
യ്തപ്രകാരംമറുഭാഷകളിൽസംസാരിച്ചുതുടങ്ങി.ആസമയത്ത്സകല
ദെശങ്ങളിൽനിന്നുവന്നദൈവഭക്തിയുള്ളയഹൂദർയരുശലെമിൽപാ
ൎക്കുന്നുണ്ടായിരുന്നു.ൟശബ്ദമുണ്ടായപ്പൊൾപുരുഷാരംവന്നുകൂടിച
ഞ്ചലപ്പെട്ടുഎല്ലാവരുംതാന്താങ്ങടെഭാഷകളിൽസംസാരിക്കുന്ന
തിനെഅവർകെട്ടുആശ്ചൎയ്യപ്പെട്ടു.പറയുന്നഇവരെല്ലാവരുംഗലീലക്കാ
രല്ലയൊപിന്നെഓരൊരുത്തൻഅവനവന്റെഭാഷയിൽപറഞ്ഞു
കെൾക്കുന്നതെന്തുഅത്ഭുതംഎന്നുപറഞ്ഞുഭ്രമിച്ചുപലരുംപരിഹസിച്ചു
അവൎക്കുവീഞ്ഞുകുടിച്ചുലഹരിയായിരിക്കുന്നുഎന്നുപറഞ്ഞു.അപ്പൊൾ
പെത്രുപതിനൊന്നുപെരൊടുകൂടഎഴുനീറ്റുഉറക്കവിളിച്ചുപറഞ്ഞുഹെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/68&oldid=191046" എന്ന താളിൽനിന്ന് ശേഖരിച്ചത്