താൾ:CiXIV128a 1.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ഭരിപ്പാൻ അവന്നു എല്പിച്ചപ്പൊൾ ശ്രെഷ്ഠന്മാർ അസൂയപ്പെട്ടു മന്ത്രിയെ
സ്ഥാന ഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു-നടപ്പിൽ ദൂഷ്യം ഒന്നും കാണായ്ക കൊണ്ടു
അവന്റെ ദൈവസെവ ൟ രാജ്യത്തിൽ അസമ്മതം എന്നു ഒൎത്തു രാജാ
വിനെ ചെന്നു കണ്ടു വ്യാജം പറഞ്ഞു വശീകരിച്ച ശെഷം അവൻ ൩൦ ദിവ
സത്തിന്നകം രാജാവൊട് അല്ലാതെ ഒരു ദൈവത്തൊടൊ മനുഷ്യനൊ
ടൊ അപെക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ തള്ളികളയും എന്ന്
കല്പന പരസ്യമാക്കി-ദാന്യെൽ അതിനെ അറിഞ്ഞു എങ്കിലും ദിവസെ
ന മൂന്നു വട്ടം തന്റെ മുറിയിലെ കിളിവാതിൽ തുറന്നു വെച്ചു മുട്ടുകുത്തി യഹൊ
വയൊടു പ്രാൎത്ഥിച്ചു ആയത് ശത്രുക്കൾ അറിഞ്ഞ ഉടനെ ചെന്നു ബൊധിപ്പി
ച്ചാറെ രാജാവ് ദുഃഖിച്ചു ദാന്യെലെ രക്ഷിപ്പാൻ മനസ്സായി-എങ്കിലും
കല്പന മാറ്റുവാൻ കഴിയായ്ക കൊണ്ടു സമ്മതിച്ചു ദാന്യെലിനൊടു നീ
സെവിച്ചു കൊണ്ടിരിക്കുന്ന ദൈവം നിന്നെ രക്ഷിക്കും എന്നു ചൊല്ലി സിം
ഹ ഗുഹയിൽ തള്ളി കളവാൻ ഏല്പിച്ചു താനും ചെന്നു ഗുഹയുടെ വാതി
ല്ക്കമുദ്ര വെച്ചു ആ രാത്രിയിൽ ഭക്ഷണവും ഉറക്കവും ഇളച്ചു പാൎത്തു-പു
ലരുമ്പൊൾ ബദ്ധപ്പെട്ടു ഗുഹയുടെ അരികെ ചെന്നു ജീവനുള്ള ദൈവത്തി
ന്റെ ഭൃത്യനായ ദാന്യെലെ ദൈവം നിന്നെ സിംഹങ്ങളുടെ ഇടയിൽ നി
ന്നും രക്ഷിച്ചുവൊ എന്നു വിളിച്ചാറെ ദാന്യെൽ സിംഹങ്ങൾ എന്നെ ഉപ
ദ്രവിക്കാതിരിപ്പാൻ ദൈവം തന്റെ ദൂതനെ അയച്ചു അവറ്റിന്റെ
വായെ അടച്ചു കളഞ്ഞു എന്നു പറഞ്ഞപ്പൊൾ രാജാവ് സന്തൊഷിച്ചു
അവനെ ഗുഹയിൽ നിന്നു കരെറ്റി ദാന്യെൽ പുറത്തു വന്നതിന്റെ ശെ
ഷം രാജാവ് കുറ്റം ചുമത്തിയവരെ ആ ഗുഹയിൽ ഇടുവിച്ചു അവർ അടി
യിൽ എത്തും മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു നുറുക്കി ഭക്ഷിച്ചു കളഞ്ഞു
പിന്നെ രാജാവ് ദാന്യെലിന്റെ ദൈവത്തെ ഭയപ്പെട്ടു സെവിക്കെണം
അവൻ അത്രെ ജീവനുള്ള ദൈവം അവൻ പരലൊക ഭുലൊകങ്ങളി
ലും അത്ഭുതങ്ങളെ ചെയ്യുന്നവനും ആകുന്നു എന്നു രാജ്യത്തിൽ ഒക്ക അ
റിയിക്കയും ചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/96&oldid=189588" എന്ന താളിൽനിന്ന് ശേഖരിച്ചത്