താൾ:CiXIV128-2.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൦ —

പരീക്ഷയിൽ അകപ്പെടാതെ ഇരിപ്പാൻ ഇണൎന്നു
കൊണ്ടു പ്രാൎത്ഥിപ്പിൻ; മനസ്സ് ഉത്സാഹമുള്ളതു ജ
ഡമൊ ക്ഷീണമുള്ളതാകുന്നു എന്നു പറഞ്ഞു. പി
ന്നെയും പോയി എൻ പിതാവെ, ഈ പാത്രത്തിൽ
ഉള്ളതു ഞാൻ കുടിക്കാതെ അത് എന്നിൽനിന്ന് നീ
ങ്ങിപ്പോവാൻ കഴിയുന്നതല്ലെങ്കിൽ, നിന്റെ ഇഷ്ട
പ്രകാരം ആകട്ടെ എന്നു പ്രാൎത്ഥിച്ചപ്പൊൾ, സ്വൎഗ്ഗ
ത്തിൽനിന്ന് ഒരു ദൈവദൂതൻ പ്രത്യക്ഷനായി ആ
ശ്വസിപ്പിച്ചു. അവൻ പ്രാണവ്യഥയിലായപ്പൊൾ,
അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയ
ൎപ്പു ചോരത്തുള്ളികളായി നിലത്തു വീണു, അവൻ മ
ടങ്ങി വന്നു അവരെ ഉറങ്ങുന്നത് കണ്ടു അവർ നി
ദ്രാഭാരം നിമിത്തം അവനോടു എന്തുത്തരം പറയേ
ണമെന്നു അറിഞ്ഞില്ലെ; യേശു പിന്നെയും പോയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/82&oldid=182679" എന്ന താളിൽനിന്ന് ശേഖരിച്ചത്