താൾ:CiXIV128-2.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൦ —

ആ ദിനത്തേയും നഴികയേയും എൻ പിതാവു മാ
ത്രം അല്ലാതെ, മനുഷ്യരിലും ദൈവദൂതരിലും ഒരുത്ത
നും അറിയുന്നില്ല; നിങ്ങളുടെ കൎത്താവ് എപ്പോൾ
വരുമെന്നു അറിയായ്ക കൊണ്ടു; നിങ്ങൾ എപ്പോഴും
ഉണൎന്നു ഒരുങ്ങിയിരിപ്പിൻ എന്നു പറഞ്ഞു.

൨൭. അവസാനകാൎയ്യങ്ങളുടെ
വിവരം (തുടൎച്ച)

അനന്തരം യേശു സ്വൎഗ്ഗരാജ്യം തങ്ങളുടെ ദീപ
ട്ടികളെ എടുത്തു മണവാളനെ എതിരേല്പാൻ പുറപ്പെ
ട്ട പത്ത് കന്യകമേരോടു സമമാകും എന്നു പറഞ്ഞു.
അവരിൽ അഞ്ചു പേർ ബുദ്ധിയുള്ളവരും അഞ്ചു
പേർ ബുദ്ധിയില്ലാത്തവരുമായിരുന്നു; ബുദ്ധിയില്ലാ
ത്തവർ തങ്ങളുടെ ദീപട്ടികളെ എടുത്തപ്പോൾ എണ്ണ
എടുത്തില്ല; ബുദ്ധിയുള്ളവർ ദീപട്ടികളും എണ്ണയും
എടുത്തു മണവാളൻ താമസിക്കകൊണ്ടു അവരെല്ലാ
വരും ഉറങ്ങിപ്പോയി, അൎദ്ധരാത്രിയിൽ മണവാളൻ
വരുന്നു, അവനെ എതിരേല്പാൻ പുറപ്പെടുവിൻ എ
ന്നൊരു വിളിയുണ്ടായാറെ, അവരെല്ലാവരും എഴുനീ
റ്റു ദീപട്ടികളെ തെളിയിച്ചു. ബുദ്ധിയില്ലാത്തവർ മറ്റ
വരോടു ഞങ്ങളുടെ ദീപട്ടികൾ കെട്ടു പോകകൊണ്ടു
കുറെ എണ്ണ തരുവിൻ എന്നപേക്ഷിച്ചപ്പോൾ, ബു
ദ്ധിയുള്ളവർ ഞങ്ങൾക്കും നിങ്ങൾക്കും മുട്ടുണ്ടാകാതി
രിപ്പാൻ നിങ്ങൾ തന്നെ പോയി വാങ്ങിക്കൊൾവിൻ
എന്നു പറഞ്ഞു; അവർ വാങ്ങുവാൻ പോയപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/72&oldid=182669" എന്ന താളിൽനിന്ന് ശേഖരിച്ചത്