താൾ:CiXIV128-2.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൨ —

നീതിക്കായിവിശന്നു ദാഹിക്കുന്നവർ, കരുണയും ഹൃദ
യശുദ്ധിയുമുള്ളവർ സമാധാനം നടത്തുന്നവർ, നീതി
നിമിത്തമായും ഞാൻ നിമിത്തമായും പീഡ സഹി
ക്കുന്നവർ എന്നിവൻ ഭാഗ്യവാന്മാരാകുന്നു. നിങ്ങൾ
ലോകത്തിന്റെ ഉപ്പും വെളിച്ചവുമാകുന്നു; ദൈവക
ല്പനകളെ നിഷ്ഫലമാക്കുവാനല്ല; നിവൃത്തിയാക്കുവാ
നും അവറ്റെ പ്രമാണിക്കേണ്ടതിന്നു ഉപദേശിപ്പാ
നുമത്രെ ഞാൻ വന്നിരിക്കുന്നു; പ്രാൎത്ഥിക്കയും ഉപവ
സിക്കയും ദൎമ്മം കൊടുക്കയും ചെയ്യുന്നത് മനുഷ്യരി
ൽനിന്നുള്ള സ്തുതിക്കായിട്ടല്ല; സകല രഹസ്യങ്ങളേ
യും അറിയുന്ന സ്വൎഗ്ഗസ്ഥനായ പിതാവിന്റെ മുമ്പാ
കെ രഹസ്യത്തിൽ ചെയ്യേണ്ടുന്നതാകുന്നു. ഭൂമിയി
ൽ സമ്പത്തികളെ രാശീകരിക്കാറ്റെ, സ്വൎഗ്ഗത്തിലേക്ക്
നിക്ഷേപങ്ങളെ കൂട്ടിവെപ്പിൻ! അവിടെ ഉറപ്പുഴുവും
തുരുമ്പും കെടുക്കയില്ല; കള്ളന്മാർ തുരന്നു മോഷ്ടിക്ക
യും ഇല്ല; നിങ്ങളുടെ നിക്ഷേപം എവിടെ അവിണ്ടെ
നിങ്ങളുടെ ഹൃദയവും ഇരിക്കും പ്രാണനെ കുറിച്ചു
ഏതു ഭക്ഷിച്ചു കുടിക്കേണ്ടു എന്നും ദേഹത്തെ കുറിച്ചു
ഏതുടുക്കേണ്ടു എന്നും കരുതി വിഷാദിക്കരുതു; ഭക്ഷ
ണത്തേക്കാൾ പ്രാണനും ഉടുപ്പിനേക്കാൾ ശരീരവും
ശ്രേഷ്ഠമല്ലയൊ! പക്ഷികളെ നോക്കുവിൻ! അവ വി
തക്കയും കൊയ്യുകയും കളപ്പുരയിൽ കൂട്ടിവെക്കുകയും
ചെയ്യുന്നില്ല എങ്കിലും സ്വൎഗ്ഗസ്ഥനായ പിതാവ് അ
വറ്റെ പുലൎത്തുന്നു. അവറ്റേക്കാൾ നിങ്ങൾ അധി
കം വിശേഷമുള്ളവരല്ലയൊ ഉടുപ്പിനെ കുറിച്ചു എ
ന്തിന്നു ചിന്തിക്കുന്നു, പുഷ്പങ്ങൾ എങ്ങിനെ വളരു
ന്നു എന്നു വിചാരിപ്പിൻ! അവ അദ്ധ്വാനിക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/24&oldid=182620" എന്ന താളിൽനിന്ന് ശേഖരിച്ചത്