താൾ:CiXIV128-2.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯ —

൩. വിദ്വാന്മാരുടെ വരവു.

ഈ കാൎയ്യങ്ങളുടെ ശേഷം, കിഴക്ക് ദിക്കിൽനിന്നു
വിദ്വാന്മാർ യരുശലേമിൽ വന്നു, യഹൂദരാജാവായി
ജനിച്ചവർ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം
കണ്ടു അവനെ വന്ദിപ്പാൻ പോകുന്നു എന്നു പറ
ഞ്ഞപ്പോൾ, ഹെരോദാരാജാവും ആ പട്ടണക്കാരും ഭ്ര
മിച്ചു, ക്രിസ്തൻ എവിടെ ജനിക്കേണ്ടതാകുന്നു എന്നു
ശാസ്ത്രികളെ വരുത്തി ചോദിച്ചാറെ, അവർ ബെത്ല
ഹേമിൽ തന്നെ എന്നി പ്രവാചകവാക്ക് കാട്ടി പറ
ഞ്ഞ ശേഷം, ആ രാജാവ് വിദ്വാന്മാരോടു: നിങ്ങൾ
ബെത്ലഹേമിൽ പോയി, കുഞ്ഞനെ താല്പൎയ്യമായി അ
ന്വേഷിപ്പിൻ! കണ്ടാൽ എന്നെ അറിയിക്കേണം; വ
ന്ദിപ്പാൻ ഞാനും വരാം എന്നു പറഞ്ഞത് കേട്ടു അ
വർ യാത്രയായി കിഴക്ക കണ്ട നക്ഷത്രം പൈതൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/11&oldid=182607" എന്ന താളിൽനിന്ന് ശേഖരിച്ചത്