§5.] JOSEPH'S DREAM. 45
§ 5.
JOSEPH'S DOUBTS REMOVED BY DIVINE INTERVENTTION.
യോസെഫിന്റെ വിവാഹശങ്കെക്കു ദേവവശാൽ നിവൃത്തിവന്നതു.
MATTHEW I.
18 Now the birth of Jesus Christ was on this wise: When as his mother Mary was espoused to Joseph, before they came together, she was found with child of the Holy Ghost. 19 Then Joseph her husband, being a just man, 20 But while he thought on these things, be— 21 And she shall bring forth a son, and thou |
shalt call his name JESUS: for he shall save his people from their sins. 22 Now all this was done, that it might be 23 Behold, a virgin shall be with child, and 24 Then Joseph being raised from sleep did 25 And knew her not till she had brought |
മശീഹയുടെ അമ്മ ആകും എന്ന നിശ്ചയം മറിയക്ക് ഉണ്ടായപ്പോൾ*
വിവാഹം നിശ്ചയിച്ച യോസെഫെ അറിയിക്കേണ്ടി വന്നു. പ്രയാണകാ
രണത്തെ ചൊല്ലാതെ കണ്ടു ൪ ദിവസം വഴി ദൂരത്തു പോയി ൩ മാസം
വേറിട്ടു പാൎപ്പാൻ (§൬ ) കഴിഞ്ഞില്ല പോൽ. അവളുടെ അവസ്ഥയെ യോ
സെഫ് കേട്ടാറെ ക്ഷണത്തിൽ വിശ്വസിച്ചതും ഇല്ല കോപിച്ചു പോയതും
ഇല്ല. വിവാഹത്തെ എങ്ങിനെ എങ്കിലും മുടക്കേണം എന്നു നിൎണ്ണയിച്ചിട്ടും
ലോകാപവാദം വരുത്തുന്ന ഹേതു ഒന്നിനെയും എഴുതാതെ കണ്ട് ഒർ ഉപേ
ക്ഷണച്ചീട്ടു കൊടുപ്പാൻ ഭാവിച്ചു. ഇങ്ങിനെ വിശുദ്ധ കന്യകെക്കു ദുഃഖവും
അപമാനവും അകപ്പെടുമാറായപ്പോൾ ദൈവം യോസഫിന്ന് ഒരു സ്വപ്ന
ത്താൽ പ്രവാചകങ്ങളുടെ നിവൃത്തിയെ (യശ. ൭, ൧൪) ബോധിപ്പിച്ചു, സ്വ
ജനത്തെ പാപത്തിൽനിന്നു രക്ഷിക്കേണ്ടുന്ന രണ്ടാം ദാവിദ് കന്യാപു
ത്രൻ തന്നെ എന്നു കാട്ടിയപ്പോൾ അവൻ ഉറക്കിൽനിന്നു എഴുനീറ്റു മശീ
ഹയുടെ പോറ്റഛ്ശനാവാനുള്ള സ്ഥാനത്തെ അംഗീകരിച്ചു പുറപ്പെട്ടു മറിയ
യെ ഭാൎയ്യയായി ചേൎത്തുകൊണ്ടു പ്രസവത്തോളം തൊടാതെ മാനിച്ചു പാ
ൎക്കയും ചെയ്തു.
- ഗൎഭാരംഭലക്ഷണങ്ങൾ ഉണ്ടായതും (൧൮) യോസഫ് ദേവനിയോഗപ്രകാരം മറിയയെ വേ
ളി കഴിച്ചതും (൨൪) ഗൎഭം ധരിച്ചിട്ടു ൧൦–൨൦ ദിവസത്തിനുള്ളിൽ ആയിരുന്നു എന്നേ വേണ്ടു. ഇ
തിൻ ശേഷമത്രെ മറിയ യഹൂദെക്കാമാറു യാത്രയായി ൩ മാസത്തോളം എലിശബയോടു കൂടെ പാൎത്തു.
പ്രയാണം ചെയ്തു വന്നതിൽ പിന്നെ മാത്രം യോസഫ് അവളെ ഭാൎയ്യയായി ചേൎത്തുള്ളു എന്ന പക്ഷ
ത്തിൽ വേളിക്കും പ്രസവത്തിന്നും മദ്ധ്യേ ൬ മാസമേ ഇരിക്കുന്നതു കൊണ്ടു വിശുദ്ധ കന്യകെക്കു ലോ
കാപവാദം വരാതിരിക്കയില്ലയായിരുന്നു, മകന്നും കൗലടേയൻ എന്നു വിളിപ്പാൻ ഇട ഉണ്ടായിരുന്നു.
അപ്പോൾ മറിയയുടെ മാനരക്ഷക്കായി യോസെഫിന്നു ഉണ്ടായ അരുളപ്പാട്ടും മറ്റും പഴുതിലായി
എന്നു വരുമല്ലോ. —ലൂക്ക. ൧, ൨൬ ഉം ൟ കാലനിൎണ്ണയത്തോടു നന്നായി ഒക്കുന്നു.