താൾ:CiXIV125b.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൯ —

പ്രമാണി ആക്കി കണ്ണുനൂരിൽ പാൎപ്പിച്ചു. അവനും
ബ്രീതൊവും നന്ന ആലോചിച്ചിട്ടത്രെ പടകുകാൎക്ക
ചിട്ടെഴുതി കൊടുക്കും.

പറങ്കികൾ സമുദ്രം എങ്ങും പരന്നു മുസല്മാൻ
കപ്പലെ തടുക്കുന്നേരം ഗോവസ് കപ്പിത്താൻ കണ്ണ
നൂർ സമീപത്തു ഒരു പടകിനെ എതിരിട്ടു നിറുത്തി
ബ്രീതൊവിന്റെ ചീട്ട കണ്ടാറെയും,"ഈ ഒപ്പു കൃത്രി
മം" എന്നു നിരൂപിച്ചു ചൊടിച്ചു പട തുടങ്ങി ജയം
കൊണ്ടു പടകിൽ കണ്ടവരെ പായിൽ പൊതിഞ്ഞു
കെട്ടി കടലിൽ ചാടി. പായി പൊട്ടി ശവങ്ങൾ കരക്ക
വന്നടിഞ്ഞു പറങ്കിയുടെ ആസുരക്രിയ പ്രസിദ്ധമാ
കയും ചെയ്തു. പിണങ്ങളിൽ ഒന്നു മമ്മാലി മറക്കാരു
ടെ മരുമകൻ എന്നു കണ്ടപ്പൊൾ കച്ചവടക്കാരിൽ
പ്രധാനനായ അവന്റെ കാക്ക കോട്ടയിൽ വന്നു
"ബ്രീതൊചതിച്ചുവല്ലൊ" എന്നു ക്രുദ്ധിച്ചു പറഞ്ഞു
"ബ്രീതൊവിന്റെ ആണയും മറ്റും അനുസരിയാതെ
കുഞ്ഞികുട്ടികളോടും കൂടെ വളർഭട്ടത്തെ കൊയിലക
ത്തെക്ക് ഓടി അഭയം വീണും കരഞ്ഞും തൊഴിച്ചും
കൊണ്ടു സങ്കടം ബോധിപ്പിക്കയും ചെയ്തു. നാട്ടുകാർ
എല്ലാവരും കോപം സഹിയാതെ പൊൎത്തുഗൽ നാമ
ത്തെക്കുറിച്ചു പ്രാവി ദുഷിച്ചു, ആയുധം എടുപ്പാൻ
കല്പന അപേക്ഷിച്ചാറെ, രാജാവ് അനുവാദം മൂളി
അനേകം ആയുധപാണികൾ അന്നു തന്നെ കോ
ട്ടക്ക് പുറമെ ഉള്ള കിണറ്റിൻ കരെക്ക് പാഞ്ഞു ചെ
ന്നു വെള്ളം എടുക്കുന്നവരൊടു വക്കാണം തുടങ്ങി പ
റങ്കികൾ ബദ്ധപ്പെട്ടു കോട്ടയിൽ മടങ്ങി പായേണ്ടി
വരികയും ചെയ്തു. [൧൫൦൭ എപ്രിൽ ൨൭ ൹] അന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/93&oldid=181736" എന്ന താളിൽനിന്ന് ശേഖരിച്ചത്