താൾ:CiXIV125a.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ആ കൊടി വെണാറ്റിൻ കൊടി എന്നു പറയുന്ന ഞായം— പിന്നെ ചെങ്ങന്നിയൂർമതിലകത്തുള്ളി
ൽ കൊയ്മയും കൊടുത്തു ആസ്ഥാനത്തെക്ക തിരുമനച്ചെരി നമ്പൂതിരിപാട്ടിന്നു മാനുഷ്യമായി ഇ
ന്നും നടക്കുന്നു—

[വെണാടടികളുടെ കൂലിച്ചെകക്കാരിൽ ഒരുത്തൻ കന്നെറ്റിക്കടവിൽ നിന്നു ഒരു ബ്രാഹ്മ
ണനെ കുളിയും ഊക്കയും മുടക്കി (മുട്ടിച്ചു) തടുത്തു പാൎപ്പിച്ചിരിക്കുന്നു— അന്നു മൂന്നാം കൂറായ (പാടാ
യ) തമ്പുരാൻ യഥായൊഗം അവിടെക്കെഴുന്നെള്ളി അവനെയും വെട്ടികൊന്നു ബ്ര?ന്റെ കു
ളിയും ഊക്കയും കഴിപ്പിച്ചു എഴുന്നെള്ളി ഇരിക്കുന്നു— അതിന്നു വെണാടടികൾ പരിഭവിച്ചു
പുരുഷാരത്തെ കല്പിച്ചു„ ചെറ്റുവായിൽ തെക്കൊട്ട നൊമ്പടെ തമ്പുരാന്റെ മെൽകൊയ്മ സ്ഥാ
നം നടക്കരുത” എന്നു കല്പിച്ചു— അക്കാലം നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യൊ
ഗം തികച്ചു ചെറ്റുവായി കടന്നു, കാഞ്ഞൂർ പുഴ കടന്നു, വെപ്പിയൂടെ കൊച്ചി അഴികടന്നു, കൊ
ച്ചിയിൽ കൂട പുറപ്പെട്ടു (ചിരങ്ങനാട്ടു കരപ്പുരത്തു കൂടി) പയറ്റുക്കാട്ടു പാലം (എറ്റുകൊട്ടവ.) ക
ടന്നു, (ആലപുഴെക്ക പുറപ്പെട്ടു) തൃക്കുന്നത്തു പുഴെക്ക കൂടി കാൎത്തികപള്ളി കടന്നു ഉടയനാട്ടു ക
രക്ക (ഒടു-) എഴുന്നെള്ളുമ്പൊൾ– വെണാടടികളും വന്നു നൊമ്പടെത തൃക്കായ്ക്കൽ അഭ
യം ചൊല്ലി(ചെയ്തു)– നൊമ്പടെത അഴിഞ്ഞ അൎത്ഥവും വടക്കൊട്ട തിരിച്ചു വെച്ചു, കാളം തൊ
ക്കും പിഴ പൊക്കുവാനായിട്ട ആനയും ഇരുത്തി– അന്നു ദിഗ്ജയം കൊണ്ടു വീരമദ്ദളം അടിപ്പിച്ച
ആനകഴുത്തിൽ ഏറി വടക്കൊട്ട എഴുന്നെള്ളി തിരുവനന്തപുരത്തു ഭഗവാനു വായിത്ത
രം (വൈചിത്ര്യം— ഉത്തരം) കെട്ടിയ ദെശങ്ങളും കല്പിച്ചു മാഹാരാജാവും കു. കൊ. എന്നു കെട്ടി
രിക്കുന്നു— (കൊല്ലം ൮0൨ കുംഭഞായറു ൩o തിയതി ബുധനാഴ്ച തൃക്കാവിൽ കൊവിലകത്ത നി
ന്നു തിരുമുടിപട്ടം കെട്ടിതിരുനാടു വാണു ൪൦൦൦ പ്രഭുക്കന്മാരും ചെകിച്ചു-]

൩. [ശെഷം കൊലത്തിരിയൊട കൂടി ജയിപ്പാൻ പടകൂടിയപ്പൊൾ നൊമ്പടെ തമ്പുരാന്റെ തി
രുനെറ്റിക്ക നെരെ ൩൫൨൦൦൦ പ്രഭു കൊലത്തിരിയും കല്പിച്ചിട്ടില്ല– അക്കാലം പെരിഞ്ചല്ലൂർ ഗ്രാ
മക്കാരെ മുന്നിൎത്തി തളിപറമ്പത്ത മതിലകത്തു കൊലത്തിരികൊയ്മയും കല്പിച്ചു കൊടുത്തു മഹാ
രാജാവു– അവിടെ ഇന്നും പന്നിയൂർ കൂറായി നടക്കുന്നു— തളിപറമ്പത്തപ്പൻ എന്നു വെരുന്തൃ
ക്കൊലപ്പന്നു(വെന്തൃ–) വഴക്കം ചെയ്തു അവന്റെ അംശം നടത്തി സ്ഥാനങ്ങളും കല്പിച്ചു കുന്ന
ല കൊനാതിരി—]

(കൊലത്തിരി തമ്പുരാൻ വളൎഭട്ടത്തു കൊട്ടയിൽ മുപ്പത്തൈവർ പരദെവതമാരെ പരിപാലി
ച്ചു; ൩൫൦൦൦൦ നായരെയും തല തികച്ചു ഒരു കൊല്ക്കടക്കി അവരെകൊണ്ടു ഒരൊരൊ വകഭെദ
ങ്ങളും തിരിച്ചു, അകത്തു ചാൎന്നവൎക്കും പുറത്തു ചാൎന്നവൎക്കും അടുക്കും ആചാരവും ഒരു പൊലെ കല്പി
ച്ചു— തെക്കുംകൂറ്റിൽ മുരിക്കഞ്ചെരികാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചതു— മുണ്ടയൊടൻ കാ
രിഷത്തിന്നു പിമ്പെന്നും കല്പിച്ചു— ൪ ഇല്ലത്തിലും ചെങ്ങുനി, മുരിക്കഞ്ചെരി അകത്തു (അതിൽ ചെ
ങ്ങുനിക്ക പിമ്പു)— ചൊമടവൻ, മുണ്ടയൊടൻ പുറത്ത (അതിൽ ചൊമടവന്നു പിമ്പു)— ഇന്നാൽ
ഇല്ലത്തിന്നും കൂടി ഒരാചാരം തെക്കുംകൂറ്റിൽ കാരിഷം എന്നും അതിൽ ചെ. മു.ക്കും മുമ്പും

൧൩

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/53&oldid=186975" എന്ന താളിൽനിന്ന് ശേഖരിച്ചത്