താൾ:CiXIV125a.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

അടിപരത്തി ഇടവും)— ഇങ്ങിനെ ഉള്ള പുഴവായിൽ നിന്നു ചാലയിൽ ഭഗവതിക്ക വിളക്കിന്നും
ചിലവിന്നും മുതൽ വരെണ്ടുന്നതു— വരായ്ക്ക കൊണ്ടു„ വിളക്കും ചിലവും മുട്ടി പാൎത്തിരിക്കുന്നു”—
എന്നു കല്പിച്ചു കൊയ്മയിൽ നിന്നു ആളെഅയച്ചു— (പുഴവായിടവകയിൽ മെൽകൊയ്മ ചൊ
ല്ലി ഇടഞ്ഞപ്പൊൾ) വിലക്കി നാശം ചെയ്തവാറെ ചെന്നു മുടക്കി അവരെ വെട്ടികൊന്നു—
അന്നു എരുമത്തടത്തിൽ ഉണ്ണിതിരിയും എതാനും ചെകവരും„ നാടടക്കി യൊഗ്യം വെണം” എ
ന്നിട്ട അവർ മദിച്ചു കൂടി— അന്നു ൧൮ എടപ്പാട്ടിലും യൊഗ്യംയൊഗ്യം കഴിച്ചു— അനന്തരം വ
ടക്കും തലക്കാർ എത്തി പുരപുല്ലിട്ടു (കാണ—) കെൾ്ക്കാകുന്നെടത്തൊളം ചുട്ടു— അതു ഹെതുവാ
യിട്ടുണ്ടായിരിക്കുന്നു കണ്ടൻപാലത്തു കണ്ടിയിൽ പട— അന്നു ഇടവകയിൽ ലൊകരും കൎത്താക്ക
ന്മാരും ഒരുമിച്ചു നീരൂപിച്ചു ൧൦൦൦൦ത്തെ കണ്ടു ചെൎന്നിരിക്കുന്നു— അന്നു വെരൻവിലാക്കുന്നു കൈ
പിടിച്ചു കൂട ഇരുത്തി— (അതു കൊണ്ടു ൧൦൦൦൦ത്തിൽ മുവ്വായിരമാകുന്നു)— ആ ൩൦൦൦ വടക്കമ്പു
റത്തെ ലൊകരും തങ്ങൾക്ക വിധെയമാക്കി, കിഴക്കമ്പുറത്ത ലൊകരും മുവ്വായിരത്തിന്റെ
പക്ഷം തിരിഞ്ഞു പൊർനിലത്തെക്കു ബന്ധുവായിരിക്കുന്നു– അതുകൊണ്ടു കണ്ടമ്പാലത്തു ക
ണ്ടിയിൽ പടെക്ക ൨ പക്ഷവും നിന്നു വെല ചെയ്യുന്നു ൧൦൦൦൦ത്തിലുള്ള ലൊകർ എന്നറിക—
(അങ്ങിനെ തന്നെ ഓരൊരു നാടു പിടിച്ചുവാറെ ഇങ്ങമൎന്നു— അതു കൊണ്ടു ൩൦൦൦൦ ഉണ്ടായി)

താമരച്ചെരിരാജാവു എന്ന പറവാൻ കാരണം— പുഴവായിടവകയും കറുമ്പിയാതിരിയും
കൂടി ഇടഞ്ഞു പല നാശങ്ങളും വന്നതിന്റെ ശെഷം പുഴവായി കമ്മന്മാരും ൩൦൦൦ നായരും മൂത്തൊൽ എ
ഴുവരും മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത ഇല്ലത്തെ കണ്ടു, കൊട്ടയകത്ത രാജാവായ പുറവഴി
യാകൊവിലെ കൂട്ടികൊണ്ടുവന്നു, താമരശ്ശെരി, ഇടമരം എന്ന രണ്ടില്ലത്ത നമ്പൂതിരിമാർ തങ്ങ
ടെ ദെശം കൊടുത്തു— രാജാവിന്നു താമരശ്ശെരി രാജാവായി അരി ഇട്ടുവാഴ്ച കഴിച്ചു ൫൦൦ നായ
ൎക്ക അരിയളന്നു ചെകവരായി കൊട്ടയിൽ ഭഗവതിയും കണ്ണിക്കരുമകനും ഇവരെ നാട്ടു പര
ദെവതമാരായി കുടിവെച്ചു പുഴവായ്ക്ക രക്ഷയായി, ഇങ്ങൊട്ടും താമരച്ചെരിക്കര രക്ഷയായി,
അങ്ങൊട്ടും തമ്മിൽ എകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു, ൧൦൦൦൦ത്തിൽ ചിലൎക്കും ഐയ്യായിരം
പ്രഭുകൎത്താവിന്നും ചങ്ങാതവും കല്പിച്ചു, രക്ഷയായിട്ടിരിക്കുന്നു—

പിന്നെ പയ്യനാടു ൬ കാതം നാടും— ൪ കൂട്ടം (വെള്ളിയിന്നൂർ കൂ. തച്ചൊളി കൂ. വീയ്യൂർ കൂ.
മൂട്ടാടികൂ.) ഇങ്ങിനെ ൪ കൂട്ടായ്മക്കാർ,— ൩ കുറുമ്പടി (അകമ്പടിയും)— ൮൦൦൦(൩൦൦൦൦) നായരും
കുറുമ്പർ നാടാകുന്നതു- ഇപ്പൊൾ പൂന്തുറക്കൊൻ കുടക്കൽ വെലയുള്ളവർ (അവരും വെ
രമ്പിലാക്കീഴവരി ഒപ്പിച്ചു നിഴലിൽ പലിശകമിഴ്ത്തി ഇരിക്കുന്നു-)— കൊരപ്പുഴ കടന്നു തുറ
ശ്ശെരിക്ക ഇപ്പുറത്തെ നാട്ടുകൊയ്മസ്ഥാനവും ളൊകരും കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന
നെടിയിരിപ്പിൽ സ്വരൂപത്തിങ്കലെക്ക— പെൺവാഴ്ചയിൽ (പെൺ വഴിയിൽ) കൊടുത്തു
കിട്ടി അടങ്ങിയ നാടും ലൊകരും എന്നു പറയുന്നു—

൬. മറൊ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ-

൧. പിന്നെ എറനാടും പെരിമ്പടപ്പും തമ്മിൽ പാണ്ടുപടയുണ്ടല്ലൊ– എന്നാൽ പെരിമ്പടപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/51&oldid=186972" എന്ന താളിൽനിന്ന് ശേഖരിച്ചത്