താൾ:CiXIV125.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൩ –

കാരണം: ചെമ്മങ്ങാട്ട് ഔവ്വായി (ചെങ്ങൊട്ട് അവ
യൻ) എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേ
വിച്ചു, അവനുമായി തമ്മിൽ സമയം ചെയ്തു: "പിറ്റേ
നാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന് പ
റഞ്ഞു, അവിടെ കണ്ടില്ലയാകിൽ, ഉച്ചതിരിഞ്ഞാൽ
നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞ്, പിന്നെ അവി
ടെ കണ്ടില്ല എന്നു വരികിൽ, മൂവന്തിനേരം മുക്കാ
ടിയിലാകട്ടെ എന്നു പറഞ്ഞു, അവിടെ കണ്ടില്ലാ എ
ന്നുവരികിൽ, എന്നെ കാണ്മോളം ഈ മൂന്നു സ്ഥാന
ത്തും പാൎപ്പു " എന്നു പറഞ്ഞു സമയം ചെയ്തു. അവ
നന്നു മരിച്ചു കളകയും ചെയ്തു. അതു കൊണ്ടു ഭഗ
വതിക്ക് അവിടെ നിന്നു ഒരു കാലം വാങ്ങിപ്പോയി
കൂടുക ഇല്ല." (അന്നു തുടങ്ങി വീരാടപുരം പോലെ വേ
ണ്ട പദാൎഥങ്ങൾ ഈ പുരത്തിങ്കൽ ഉണ്ടായ്‌വന്നു, അ
നേകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി, പുരുഷാര
വും നിറഞ്ഞു തുടങ്ങി). എത്രയും തേജസ്സോടും കൂടിയ
ഭഗവതിയെ ചോനകൻ കാണ്മാനുള്ള സംഗതി:
"ബൌദ്ധന്മാൎക്കത്രേ നെഞ്ഞിന്നുറപ്പുള്ളൂ" എന്നിട്ട് ഈ
ശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു.]

ശേഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി
കഴിവോളം ആ സ്ഥാനത്തേക്ക് മങ്ങാട്ടച്ചൻ ഉടയ
തായി. തിരുവന്തളി കഴിഞ്ഞാൽ വഴിമൂപ്പിൽ രാജാ
ക്കന്മാരെ പട്ടം കെട്ടിപ്പാൻ തക്കവണ്ണം ഊരിന്നും ഗ്രാ
മത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി, തിരുവ
ളയനാട്ടമ്മയെ എഴുന്നെള്ളിച്ചു, "ബ്രഹ്മൻ വിഷ്ണു മ
ഹേശ്വരൻ" എന്നു കല്പിച്ചു, പൊൻ വിളക്കും നിറ
പറയും വെച്ചു, നിലമണിഞ്ഞു വിതാനിച്ചു, പള്ളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/97&oldid=185827" എന്ന താളിൽനിന്ന് ശേഖരിച്ചത്