താൾ:CiXIV125.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൮൫ –

ക്കെ സമുദ്രതീരത്തിങ്കൽ ഇരുന്നൊരു ചെട്ടി, കപ്പൽ
കയറി മക്കത്തേക്ക് ഓടി, കച്ചവടം ചെയ്തു, വളരെ
പൊന്നും കൊണ്ട്, കപ്പൽ പിടിപ്പതല്ലാതെ കയറ്റു
ക കൊണ്ടു കപ്പൽ മുങ്ങുമാറായി, കോഴിക്കോട് തുറ
ക്ക് നേരെ വന്നതിന്റെ ശേഷം കരെക്കണച്ചു, ഒരു
പെട്ടിയിൽ പൊന്നെടുത്തു കൊണ്ടു താമൂരി തിരുമു
മ്പിൽ തിരുമുല്ക്കാഴ്ച വെച്ചു. വൃത്താന്തം ഉണൎത്തിപ്പൂ
തുഞ്ചെയ്തു. അതു കേട്ട രാജാവ്: നീ തന്നെ പൊന്നു
ഇവിടെ സൂക്ഷിച്ചു കൊൾവൂ എന്നരുളിച്ചെയ്തുവാറെ,
ആ ചെട്ടി താമൂതിരി കോയിലകത്തു ഒരു കരിങ്കല്ല്
പണിചെയ്തുവാറെ, സമ്മാനങ്ങൾ വളരെ കൊടുത്തു,
അറയും കൈയേറ്റു, കപ്പൽ പിടിപ്പതുകണ്ടു നിൎത്തി,
ശേഷം പൊന്നുകൾ ഒക്കയും കൊണ്ടുവന്നു തിരുമു
മ്പിൽ വെച്ചു സംഖ്യയും ബോധിപ്പിച്ച്, നല്ലൊരു
പൊഴുതിൽ ആ ധനം കല്ലറയിൽ വെച്ചടച്ചു, യാത്ര
ഉണൎത്തിച്ചു. കപ്പൽ കയറി പോകയും ചെയ്തു. അ
ങ്ങിനെ കാലം സ്വല്പം ചെന്നവാറെ, അവൻ സൂ
ക്ഷിച്ച ദ്രവ്യം കൊണ്ടുപോവന്തക്കവണ്ണം വന്നു തി
രുമുല്ക്കാഴ്ച വെച്ച് അവസ്ഥ ഉണൎത്തിച്ചശേഷം,
കല്ലറ തുറന്നു വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ
കാൺകേ സംഖ്യ ബോധിപ്പിച്ചു രണ്ടാക്കി പകുത്തു ഓ
രേടം രാജാവിന്നും ഒരേടം തനിക്കും എന്നു പറഞ്ഞ
പ്പോൾ, "നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടുപോയി
കൊൾക" എന്നരുളിച്ചെയ്തതു കേട്ടാറെ: "ഇത്ര നേരു
ള്ള രാജാവും സ്വരൂപവും ഉണ്ടായീല" എന്നവന്നു
ബോധിച്ചു, "ഈ തുറയിൽനിന്നു കച്ചോടം ചെയ്‌വാ
ന്തക്കവണ്ണം എനിക്ക് ഏകി തരികയും വേണം എന്നു


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/89&oldid=185819" എന്ന താളിൽനിന്ന് ശേഖരിച്ചത്