അവതാരിക ൩
മലയാളപുസ്തകങ്ങൾ പുറപ്പെടുന്നുണ്ടെങ്കിലും മലവെളളത്തിൽ കൂടി ഒഴുകിവരുന്ന തടി മുതലായത് സഞ്ചായം ഡിപ്പാർട്ടുമെൻറുകാരെ വഞ്ചിച്ചു പിടിച്ച് എടുക്കുന്നതിന് നിൽക്കുന്നവരെപ്പോലെ പ്രസ്തുത പുസ്തകങ്ങൾകൊണ്ട് അക്രമമായി ആരുടെ എങ്കിലും കണ്ണിൽ പൊടിയിട്ട് വല്ല ആദായവുമുണ്ടാക്കാനല്ലാതെ മന:സ്സാക്ഷിപൂർവ്വം സാഹിത്യപോഷണത്തിന് ഉത്സാഹിയ്ക്കുന്നവർ എത്രയുണ്ടെന്ന് നോക്കുക."ഇപ്പോൾ മലയാളഭാഷയിലുളള ചില ഗ്രന്ഥങ്ങളുടെ പത്തുപുറം വായിച്ചു നോക്കിയാലും അരപ്പണമിട സാരാംശം ഗ്രഹിപ്പാൻ പ്രയാസമായിട്ടാണ് ഇരിയ്ക്കുന്നത്".എന്ന് മിസ്റ്റർ ഈശ്വരപിളള പറയുന്നു.ഇവിടെ "ചില" എന്നതു "പല" എന്നാക്കിയാൽ വാസ്തവത്തോട് കുറേക്കൂടി സാമീപ്യമുണ്ടാകുമെന്ന് തോന്നുന്നു.വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരൊ പേന എടുത്തവർ വെളിച്ചത്ത് പെടുത്തുന്നതെല്ലാം ഗ്രന്ഥങ്ങളൊഅല്ല.നീരസവും ഭാഷദൂഷക വിഷയവുമായ ഈ കാലുഷ്യത്തെ വിസ്തരിക്കേണ്ട കാര്യമധികമില്ല.മലയാള ഭാഷയിൽ ഗ്രന്ഥജലപ്രളയമുണ്ടാക്കുവാൻ പാളയമടിച്ച് പണി തുടങ്ങിയിരിയ്ക്കുന്ന "പാളയൻ "കോടൻ കൃതികളുടെ കർത്താക്കൾ നിമിത്തമുളള കരുമനകൾ ശാന്തബുദ്ധിയും ,സമാധാനപ്രിയനും,മിതഭാഷിയുമായ ചിന്താസന്താന കർത്താവിനെക്കൂടി ഇളക്കിയിരിയ്ക്കുന്ന സ്ഥിതിയ്ക്ക് ഈ ശല്യത്തിന്റെ പ്രാബല്യം ക്ഷണം ബോദ്ധ്യപ്പെടുന്നതാകുന്നു.
ഈ സ്ഥിതിയിൽ ചിന്താസന്താനത്തിന്റെ ആവിർഭാവം അനേകവിധത്തിൽ പ്രയോജനകരമായിരിയ്ക്കുമെന്നു് ഞാൻ വിശ്വസിയ്ക്കുന്നു. ഗ്രന്ഥമെഴുത്തുപട്ടാളത്തിൽ ഉൾപ്പെട്ടവർക്കു് ഇതിൽ അടങ്ങീട്ടുള്ള ഗുളികകൾ സേവിച്ചാൽ വളരെ ആശ്വാസമുണ്ടാകുന്നതാണ്. "ആരോചകിന:സതൃണാഭ്യവഹാരിണശ്ചകവയ:പൂർവ്വേശിഷ്യാ;" എന്നു് കാവ്യാലങ്കാര സൂത്രകാരൻ പറയുന്നു. അതുകൊണ്ടു് ഗ്രന്ഥമെവുത്തുകാരിൽ ചിലരെങ്കിലും ഇപ്രകാരമുള്ള കൃതികൾ വായിച്ച് സാരം ഗ്രഹിയ്ക്കു-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.