താൾ:Bhashastapadi.Djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുനാപുളിനവഞ്ചുളവനത്തുങ്കൽ
യദുപതി സുഖിപ്പിച്ച സുന്ദരി തന്റെ
കമനലലാടേ കസ്തൂരീതിലകം
കലയന്നായിട്ടംഗമലങ്കരിപ്പിക്കുന്നു
ഭഗവാനധഇകം പരിശോഭിക്കുന്നു.
ഖഗവാഹനനധുനാ (ഭഗവാൻ)

നീലമുകിലിന്റെ (മുഖം) നിറം പെറ്റുകൂട്ടുക (?)
ശീലാമമവളുടെ വാർകുഴലിങ്കൽ
കൂലങ്കഷമായമിന്നലിന്റെ നെറികോലും
കുറിപ്പൂക്കളെപ്പേർത്തു ചാർത്തുന്നു (ഭഗവാൻ)

മനസിജമഹാരാജകനകാസനമായ
മതിമുഖിയാളുടെ ജഘനത്തുങ്കൽ
കനകകാഞ്ചിയെച്ചാർത്തീട്ടതിന്റെ ഭംഗിനോക്കുന്നു
കമലനയനനവളുടെ ഭാഗ്യം ഭാഗ്യം (ഭഗവാൻ)

പാലാഴിയിൽ പള്ളികൊള്ളുന്നോൻ പ്രിയയുടെ
പാദങ്ങളാകുന്ന പല്ലവങ്ങളിലിപ്പോൾ
ചാലിച്ച ചെമ്പഞ്ഞിച്ചാറിനെ ചേർക്കുന്നു
ചാരുവാകുംവണ്ണമെത്രയും ചിത്രം (ഭഗവാൻ)

തനിക്കനുരൂപയാം തരുണിയെ നിതരാം
രമിപ്പിക്കട്ടെ കൃഷ്ണ നിവിടെ വസിപ്പാൻ
ഇനിക്കെന്തു കാര്യം സങ്കേതത്തുങ്കൽ
ഹിതമോടെഴുന്നരുളുന്നില്ലല്ലോ. (ഭഗവാൻ)

ശ്രീജയദേവകവിക്കായിക്കൊണ്ടും
ശ്രീപതിയായ കൃഷ്ണന്നായിക്കൊണ്ടും

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/28&oldid=157238" എന്ന താളിൽനിന്ന് ശേഖരിച്ചത്