താൾ:Bhashabharatham Vol1.pdf/756

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണർഘ്യദാനം


നാരദൻ പാർത്തുകണ്ടിട്ടാസ്സർവ്വക്ഷത്രസമാഗമം.
അംശാവതരണത്തിങ്കൽ ബ്രഹ്മലോകത്തിൽ മുന്നമേ 11


നടന്നമേ കഥയോന്നോർത്തിതായവൻ പുരുഷർഷഭ! 12
ദേവസമ്മേളനമതു നിനച്ചു കരുനന്ദന!

നാരദൻ കരൾകൊണ്ടോർത്തു പങ്കജാക്ഷൻ മുകുന്ദനെ 13
ക്ഷത്രജാതിയിലാദ്ദൈത്യശത്രു നാരായണൻ വിഭു

സത്യരക്ഷയ്ക്കവതരിച്ചെത്തീ പരപുരഞ്ജയൻ. 14

ഭൂതകർത്താവവൻ മുന്നമോതീ വിബുധരോടഹോ!

നിങ്ങൾ തമ്മിൽകൊന്നുവീണ്ടുമിങ്ങുലോകത്തിലെത്തിടും.
ഏവം നാരായണൻ ശംഭു ഭഗവാൻ ഭൂതഭാവൻ

വാനോർകളോടു കൽപിച്ചു ജനിച്ചു യദുമന്ദിരേ 16
മന്നിലന്ധകവൃഷ്ണീന്ദ്രകുലത്തിൽ കലവർദ്ധനൻ

നക്ഷത്രങ്ങൾനടുക്കിന്ദുകണക്കങ്ങു വിളങ്ങിനാൻ. 17
ഇന്ദ്രാദിവനോർക്കുമവൻതൻ ദോർവ്വീര്യ മൊരാശ്രയം

ആ വിഷ്ണുവാം മർത്ത്യനെന്നു ഭാവിപ്പോരീജ്ജനാർദ്ദനൻ. 18
അന്വോ! മഹൽഭ്രതമിതു സ്വയംഭ്രതന്നെയാം സ്വയം

സംഹരിക്കും ക്ഷത്രമൊക്കയത്രയ്ക്കു ബലമുണ്ടഹോ! 19
എന്നേവം നാരദൻ ചിന്തചെയ്തു സർവജ്ഞനാം മുനി

യജ്ഞേജ്യനാകിന ഹരിനാരായണനെയോർത്തഹോ! 20
ധർമപുത്രന്റെയാ യജ്ഞകർമ്മത്തിൽ ധർമവിത്തമൻ

ആ മഹാബുദ്ധി സല്ക്കാരം കൈകൊണ്ടങ്ങനെ മേവിനാൻ. 21
അഥ ഭീഷ്മൻ ധർമഭൂവാം യുധിഷ്ഠിരനൊടോതിനാൻ.

ഭീഷ്മൻ പറഞ്ഞു

പൂജ്യതയ്ക്കൊത്തരചരെപ്പൂജിച്ചീടുക ഭാരത! 22
ആചാര്യൻ പിന്നെയൃത്വിക്കു സംയുക്കേവം യുധിഷ്ഠിര!

സ്നാതകൻ സ്നേഹിതൻ ഭൂപനർഗ്ഘ്യാർഹ രിവരാറുപേർ. 23
ഒരാണ്ടു പാർക്കിലുമിവലർച്ച്യ രഭ്യാഗതോപമം

അമ്മട്ടുള്ളിവരെകിട്ടീ ബഹുകാലാൽ നമുക്കിഹ. 24
അർഗ്ഘ്യം നല്കുകിവർക്കോരോരുത്തരുത്തർക്കായവനീപതേ!

എന്നാലാദ്യംമതിൽ ശ്രേഷ്ഠപൂജ്യനർഗ്ഘ്യം കൊടുക്കുക. 25
യുധിഷ്ഠരൻ പറഞ്ഞു
ഏതൊരാൾക്കർഗ്ഘ്യമിന്നാദ്യമേകുന്നതു കുരുദ്വഹ!
യുക്തമെന്നു ഭവാൻ കാണ്മതതു ചൊൽക പിതാമഹാ! 26

വൈശന്വായൻ പറഞ്ഞു

പിന്നെശ്ശാന്തനവൻ ഭീഷ്മൻ ബുദ്ധികൊണ്ടോർത്തുറച്ചുതേ
മന്നിൽ വാർഷ്ണേയനാം കണ്ണൻ മുന്നിൽ പൂജാർഹനെന്നുതാൻ. 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/756&oldid=157092" എന്ന താളിൽനിന്ന് ശേഖരിച്ചത്