702
സുഭദ്രാലോകനത്തിന്നായാർത്തു നന്ദിച്ചിറങ്ങിനാർ.
വഴിക്കു താമസിക്താതെ കൃഷ്ണനോടൊത്തു യാദവർ
പാർത്ഥർ പാർക്കും പുരംപുക്കു പേർത്തും സംപ്രീതി നേടിനാർ.
ഉടൻ യുധിഷ്ഠിരന്രപൻ കൃഷ്ണൻ വന്നതു കേൾക്കയാൽ
എതിരേല്പാൻ യമന്മാരേയയച്ചാനതുനേരമേ.
അവർ ചെന്നതിരേറ്റോരാ മുഖ്യമാം വൃഷ്ണിമണ്ഡലം
ഖാണ്ഡവപ്രസ്ഥമുൾപ്പുള്ള പതാകാദ്ധ്വജശോഭിതം;
തളിച്ചു വഴി നന്നാക്കി പുരുവിയഴകോടഹോ!
സുഗന്ധി ചന്ദനച്ചാറു തളിച്ചേറ്റം മനോഹരം,
പുകയ്ക്കുമകിലിൻ നല്ലപുകയേറ്റങ്ങുമിങ്ങുമേ
വൃത്തിപുണ്ട ജനത്തോടും വാർത്തകന്മാരുമൊത്തഹോ!
രമ്യമാമാപ്പുരം പൂക്കാൻ രാമനൊടൊത്തു കേശവൻ
വൃഷ്ണിന്ധകമഹാഭോജസഹിതൻ പുരുഷോത്തമൻ.
പൌമരും ബ്രാപ്മണരുമങ്ങോറെപ്പൂജിച്ചുകൊണ്ടുതാൻ
ഇന്ദ്രഗേഹോപമം ധർമ്മരാജമന്ദിരമെത്തിനാൻ.
യുധിഷ്ഠിരൻ രാമനോട്ടു കൂടിച്ചേർന്നു യഥാവിധി
മുർദ്ധാവിങ്കൽ കേശവനെ ഘ്രാണിച്ചു തഴുകീടിനാൻ.
കൃഷ്ണനും പ്രീതി കൈക്കൊണ്ടു മാനിച്ചു വിനത്തോടും.
വീരനാം ഭീമനേയും താൻ മാനിച്ചു വിധിയാംവിധം.
വൃഷ്ണ്യന്ധകന്മാരെയെല്ലാം ധർമ്മരാജൻ യുധിഷ്ഠിരൻ
സ്വീകരിച്ചും സൽക്കരിച്ചു യഥാവിധി യഥോചിതം.
ചിലരെത്തൊഴുരു വേറേ ചിലർ വന്ദിപ്പതേറ്റുതാൻ.
പൃഥയും പാർത്ഥരും പിന്നെയതുമാതിരി കൃഷ്ണയും
പുണ്ഡരീകാക്ഷനായ് ചേർന്നു പൂർണ്ണാനന്ദത്തെ നേടിനാർ.
നന്ദിച്ചു രാമകൃഷ്ണന്മാർ വന്നതായ് കണ്ടു കന്തിയും
ബന്ധുമാനായ് ധർമ്മപുത്രനെന്നു ചിന്തിച്ചിതപ്പോഴേ.
പിന്നെസ്സങ്കർഷണാക്രൂരന്മാരസംഖ്യം ധനോച്ചയം
ഭദ്രയാകം സുഭദ്രയ്ക്കു സമ്മാനപ്പടി നല്ലിനാർ.
പവിഴം വൈരമെന്നല്ല പല ഭുഷണജാലവും
ചവുക്കാളൻ മേൽവിരിപ്പും പുതപ്പും വ്യാഘ്രചർമ്മവും
പല രത്നൌഘവും ചേർന്നു ജ്വലിച്ചിതതുനേരമേ
ശയനാസനയാനങ്ങളൊത്ത പാർത്ഥന്റെ മന്ദിരം.
യുവാക്കൾക്കു രസം കുട്ടം വൈവാഹികമഹോത്സവം
ഭദ്രയാകം സുഭദ്രയ്ക്കു നടന്നു പിന്നെയേഴുനാൾ.
പിന്നെക്കൊടുത്തു ഗോവിന്ദൻ ബന്ധുതയ്ക്കുത്തമം ധനം
ജ്ഞാതി നല്ലേണ്ടതായിട്ടു സുഭദ്രയ്ക്ക്പഹാമരായ്.
താൾ:Bhashabharatham Vol1.pdf/627
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
