താൾ:Bhashabharatham Vol1.pdf/513

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വാദ്ധ്യായവന്മാർ ശൂചികൾ മഹാത്മക്കൾ യതവ്രതർ 12
ചെറുപ്പക്കാർ സുന്ദരന്മാരോരോ ദേശാലണഞ്ഞവർ
മഹാരഥർ കൃതാസ്രന്മാരൊത്തുകൂടും മഹീശ്വരൻ. 13
അവരോ വിജയം നേടാനവിടെപ്പല ദാനവും
പണം പയ് ഭക്ഷ്യഭോജ്യങ്ങളിവയേവർക്കുമേകുമേ. 14
വേണ്ടതാവക വാങ്ങിച്ചും വീണ്ടും കണ്ടും സ്വയംവരം
ഉത്സവം കണ്ടാദരിച്ചുമൊത്തു പോരാം യഥേഷ്ടമേ, 15
നടർ വൈതാളികർ പരം തുള്ളൽക്കാർ സുതമാഗതർ
കല്ലന്മാരും വന്നുചേരുമോരോ ദിക്കിങ്കൽനിന്നഹോ ! 16
ഏവമുത്സാഹമായ് കാഴ്ച കണ്ടു ദാനങ്ങൾ വാങ്ങിയും
ഞങ്ങളൊന്നിച്ചു യോഗ്യന്മാർ നിങ്ങളും പോന്നുകൊള്ളിവിൻ.
സുന്ദരന്മാർ ദേവരൂപമാർന്നൊരു നിങ്ങിൽ
ഒരാളെക്കൃഷ്ണ കണ്ടെന്നാൽ വരിച്ചെന്നും വരാമെടോ. 18
ഇവൻ നിന്നുജൻ ശ്രീമാൻസുന്ദരാംഗൻ മഹാഭുജൻ
കല്പിച്ചുവിട്ടാൽ നേടിടും കെല്പോടെ വളരെധനം; 19
നൂനമെന്നിട്ടു നിങ്ങൾക്കുമാനന്ദമുളവാക്കിടും.
യുധിഷ്ഠിരൻ പറഞ്ഞു
എന്നലങ്ങുത്സവം കാണ്മാനൊന്നിച്ചീ ഞങ്ങളും വരാം 20
നിങ്ങളെന്നിച്ചു കൊണ്ടാടാമങ്ങു കന്യസ്വയവരം.


185. ധൃഷ്ടദ്യുമ്നവാക്യം

പലദിക്കിൽനിന്നുമെത്തിയ രാജക്കന്മാരെക്കൊണ്ടു നിറഞ്ഞ സ്വയംവരമണ്ഡപത്തിൽ പാപാഞ്ചാലിയുമൊത്തു ധൃഷ്ടുദ്യമ്നൻ പ്രവേശിക്കുന്നു. നിർദ്ദിഷ്ടമായ ലക്ഷ്യം ഭേദിക്കുന്ന ആളെ തനന്റെ സഹോദരി ഭർത്തവായി വരിക്കുമെന്ന് ധൃഷ്ടദ്യുമ്നൻ പ്രഖ്യാപനം ചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടപ്പാണ്ടവന്മാർ പോയിനാർ ജനമേവജയതേ !
ദ്രുപദൻ കാത്തു വാഴുന്ന തെക്കൻ പാഞ്ചാലനാടിനായ്, 1
പിന്നെക്കണ്ടാർ പണ്ഡവന്മാർ മഹാനായ് പാപഹാരിയായ്
വിശുദ്ധനായിടും വേദവ്യാസനെത്തത്ര കേവലം. 2
അവന്നു വേണ്ട സൽക്കാരം ചെയ്താദരവുമേറ്റവർ
കഥാന്തേ സമ്മതം വാങ്ങിപ്പുകിനാർ ദ്രുപദാലയം, 3
അഴകേറും പൂവനങ്ങൾ പൊയ്ക്കയെന്നിവ കണ്ടുമെ
ഇടയ്ക്കു വിശ്രമം പൂണ്ടും നടകൊണ്ടാർ മഹാരഥർ,
സ്വാദ്ധ്യായവന്മാർ ശൂപികൾ മധുരപ്രിയവാദികൾ
ക്രമപ്പടി കടന്നാരാപ്പാഞ്ചാലത്തേക്കു പാണ്ഡവർ 5

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/513&oldid=156865" എന്ന താളിൽനിന്ന് ശേഖരിച്ചത്