താൾ:Bhashabharatham Vol1.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദാശരാജാവു പറഞ്ഞു
മതി ശാന്തനുവിന്നങ്ങു മതിമാനായ നന്ദന൯ 77
നാഥ൯ ശത—ജ്ഞരിൽ ശ്രേഷ്ഠനോതുവ൯ പുനരൊന്നു ഞാ൯.
ആരീവിധത്തിലുള്ളോരു യൗനസംബന്ധമീപ്സിതം 78

ഒഴിച്ചുവിട്ടാൽ പിന്നീടു കേണീടാ ശക്രനെങ്കിലും
എന്നാൽ സത്യവതീജന്മബീജാധാനം കഴിച്ചവ൯ 79

നിങ്ങളെപ്പോലെ ഗുണവാനങ്ങോ൪ക്കിവളപത്യമാം.
നിന്നച്ഛനെപ്പലകുറി വാഴ്ത്തീട്ടുണ്ടെന്നൊടായവ൯ 80

യോഗ്യനല്ലോ സത്യവതീവിവാഹത്തിന്നുമീ നൃപ൯.
ദേവ൪ഷിയാമസിതനെപ്പോലുമേ തള്ളിവിട്ടു ഞാ൯ 81

ആ മുനീന്ദ്ര൯ സത്യവതീകാമിയാമെന്നിരിക്കിലും.
കന്യീപിതൃത്വാൽ ചൊല്ലുന്നേനെന്നാലൊന്നിന്നു ഭ്രപതേ! 82

പരം സപത്ന൯ ബലിയെന്നൊരു വൈഷമ്യമുണ്ടിഹാ.
ഗന്ധ൪വ്വന്നോ ദാനവന്നോ ഹന്ത നീ വൈരിയാകിലോ 83

അവനേറെദജ്ജീവിയാ നീയവനിൽ ക്രുദ്ധനാവുകിൽ.
ഇത്രമാത്രം ദോഷമുണ്ടു പാ൪ത്താൽ മറെറാന്നുമില്ലിഹ 84

ദാനദാനങ്ങളിലിതുതാനാം തത്ത്വം പരന്തപ!

വൈശ—യന൯ പറ‍ഞ്ഞു
ഇതിത്ഥം കേട്ടു ഗാംഗേയനതിന്നൊത്തോതിയുത്തരം 85

താതകാര്യത്തിന്നു ഭ്രമീനാഥ൯ കേൾപ്പോതു ഭാരത!

ദേവവ്രത൯ പറഞ്ഞു
സത്യശീല,ധരിച്ചാലും സത്യം വ്രതമിതൊന്നു മേ 86

പരം ജാതാജാതരാരുമുരപ്പോരില്ലിവണ്ണമേ.
അങ്ങെന്നോടോതിടുംവണ്ണമിങ്ങു ഞാ൯ ചെയ്തുകൊള്ളുവ൯ 87

അങ്ങിവൾക്കുളവാം പുത്ര൯ ഞങ്ങൾക്കരചനായ് വരും.
ഇത്ഥം ചൊന്നപ്പൊഴേ വീണ്ടുമുത്തരം ദാശനോതിനാ൯. 88


ദാശരാജാവു പറഞ്ഞു
രാജ്യ൪ത്ഥമായ് ദുഷ്കരമാം കൃത്യം ചെയ്യിക്കുവാ൯ പ്രഭോ!
ഹന്ത നീ ശാന്തനുവിനങ്ങന്തമറെറാത്ത നാഥനാം. 89

കന്യദാനം കഴിപ്പിപ്പാ൯ നന്നായ് പ്പോരും മഹാപ്രഭു
സൗമ്യ, നമ്മുടെയീ വാക്കും നന്മയിൽ കേൾക്ക കാര്യമാം. 90

പുത്രീവാത്സല്യശീലത്താൽ പോ൪ത്തുമോതുന്നു വീര, ഞാ൯;
സത്യവത്യ൪ത്ഥമായിട്ടു സത്യധ൪മ്മപര൯ ഭവാ൯ 91

സത്യം നൃപാന്തരേ ചെയ്ത സത്യം ചേരും ഭവാനുതാ൯.
മറിച്ചാവില്ലിഹ ഭവാനുറച്ചോതിയതേതുമേ 92

പരം ഭവാന്റെസന്താനം വരു--ളാണു സംശയം.

വൈശ—യന൯ പറഞ്ഞു
അവന്റെയാ മതമറിഞ്ഞവശ്യം സത്യതൽപര൯ 93

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/311&oldid=156643" എന്ന താളിൽനിന്ന് ശേഖരിച്ചത്