താൾ:Bhashabharatham Vol1.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേവവ്രത൯ പറഞ്ഞു
എല്ലാംകൊണ്ടും ക്ഷേമമങ്ങയ്ക്കെല്ലാരും കീഴിലാം നൃപ൪. 60

വല്ലാതെന്തേററമെപ്പോഴുമല്ലലാകസല൪ന്നാ൪ത്തി തേ‍ടുവാ൯?
എന്നോടെന്തോ ധ്യാനമാണ്ടിട്ടെന്നോണം ചൊൽവതല്പമേ 61

അശ്വയാത്രയുമില്ലങ്ങു മെലി‍‍ഞ്ഞു വിളറീ വിഭോ!
വ്യാധിയെന്തെന്നറിയണമതി൯ പ്-തിവിധിക്കു മേ 62

ഇത്തരം പുത്രനോതുബോ,ളുത്തരം ചൊല്ലി ശാന്തനു.

ശാന്തനു പറ‍‍ഞ്ഞു
ശരി ഞാ൯ ധ്യാനമാഴുന്നുണ്ടുരയ്ക്കാം കേ--ക്ക കാരണം 63

പെരിയോരീക്കുലത്തിങ്കലൊരുവ൯ നീയപത്യമാം
ശ—നിഷ-൯ പൗരുഷത്തോടൊത്തവ൯ നിത്യവും ഭവാ൯. 64

അനിത്യം ലോകമെന്നോ൪ത്തിട്ടനുശോചിപ്പനുണ്ണി ‌‍ഞാ൯
എങ്ങാനും നീ വിപത്താ൪ന്നാലിങ്ങാകെത്തീ൪ന്നിതീക്കുലം. 65

സത്യംതാ൯ നൂറുപേരെക്കാ-- മെച്ചം നീയുത്തമ൯ സുത൯
വൃഥാ വീണ്ടും ദാരയോഗമതാശിക്കുന്നതില്ല ഞാ൯. 66

സന്താനാക്ഷയസിദ്ധിക്കോ൪ക്കുന്നേ൯ നന്നായ് വരും തവ
ചൊൽവിതേകാപത്യനനപത്യനെന്നിഹ ധാ൪മ്മിക൪. 67

അഗ്നിഹോത്രം ത്രയീവിദ്യയന്തമററുള്ള സന്തതി
ഇതൊക്കയുമപത്യത്തി൯ പതിനാറൊന്നിനൊത്തി‍ടാ. 68

ഇത്ഥം മനുഷ്യ൪ക്കുനള്ളോരു സത്തെല്ലാം പ്-ജയിൽ പരം
നല്ലപത്യങ്ങളിമ്മട്ടാണില്ലെനിക്കിഹ സംശയം. 69

പുരാണവേദാ൪ത്ഥദേവസാരാംശമിതുതന്നെയാം
നീയോ ശൂര൯ സദാമ൪ഷി ശസ്൯—നിത്യയ൯ കൂരൂദ്--ഹെ! 70

നിനക്കു പോരിലല്ലാതെ നിധനം വന്നുകൂടിടാ
നീ കഴിഞ്ഞാലെന്തു നിലയാകുമെന്നെന്നുമാ൪ത്തി മേ; 71

ഇതാണെന്നഴലി൯ മൂലമിതോതീ നിന്നൊടാകെ ഞാ൯.
വൈശ—യന൯ പറഞ്ഞു
ഇത്ഥമച്ഛ൯ പറഞ്ഞിട്ടു തത്ത—മെല്ലാമറി‍‍ഞ്ഞവ൯ 72

ദേവവ്രത൯ ചിന്തചെയ് തൂ കേവലം ബുദ്ധികൊണ്ടവ൯.
ദ്രുതം പോയിത്താതനേററം ‍‍ഹിതനാം മന്ത്രിമുഖ്യനെ 73

ചെന്നു കണ്ടിട്ടു ചോദിച്ചാ൯ പിന്നെത്താത൪ത്തികാരണം.
പാരം ചുഴിഞ്ഞു ചോദിക്കും കുരുമുഖ്യനൊടായവ൯ 74

പരമാക്കന്യയെപ്പററിയറിവുള്ളതു ചൊല്ലിനാ൯

വൃദ്ധരാം ക്ഷത--ിലയന്മാരുമൊത്തു ദേവവ്രത൯ തദാ 75

ദാശേശനെക്കണ്ടു താതന്നായി പ്രാ൪ത്ഥിച്ചു കന്യയെ.
എതിരേററവനെദ്ദാശപതി പൂജിച്ചുകൊണ്ടുട൯ 76

രാജമദ്ധ്യം വാണിടുമാ രാജപുത്രനൊടോതിനാ൯.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/310&oldid=156642" എന്ന താളിൽനിന്ന് ശേഖരിച്ചത്