മുറ്റും നമുക്കിദ്ധനമുണ്ടായിടുന്നൂ
തെറ്റിപ്പോയിട്ടതു കിട്ടാതെയായി
ഇതുള്ളിലോർത്തത്മാഹിതപ്രകാരം
പ്രവർത്തിപ്പോനിവുള്ളോരു ധീരൻ
മഹാവിത്തുംകൊണ്ടു യഞ്ജങ്ങൾ ചെയ് വോൻ
മഹാവിദ്യാവിനയം ചെർന്ന വിദ്വാൻ
വേദം ചൊല്ലിത്തപമാണ്ടോനുമേവം
ദേഹം വിട്ടാൽ സ്വർഗ്ഗമെത്തും സമർത്ഥൻ
മഹാധനധംകൊണ്ടു മധിച്ചുപോകൊ
ല്ലഹങ്കാരം വിട്ടു വേദം ജപിപ്പ
ഓരോ ഭാവം പാരില്ലെല്ലാ ജനങ്ങൾ
ക്കെന്നാൽ ദൈവാധീനമാം കർമ്മയോഗം
ഓരോന്നോർത്താലതു പോർക്കില്ല ധീരൻ
പാരം ദൈവം ബലവത്തെന്നുറച്ചോൻ
ജനങ്ങളിൽ സുഖമോ ദുഃഖമോതാൻ
താനല്ലുണ്ടാക്കുന്നതദ്ദൈവമല്ലോ
എന്നാൽ ദൈവം ബലവത്തെന്നു കണ്ടി
ട്ടൊന്നിൽ ദുഃഖിക്കൊല്ല ഹർഷിച്ചിടൊല്ല
ഭയത്തിൽ ഞാൻ മോഹിയാ മാനസത്തിൽ
സന്താപമില്ലഷ്ടക,ചെറ്റുമേ മേ.
ദൈവം നമ്മേയേതുമട്ടാക്കിയിടുന്നി
താവുന്നേനമ്മട്ടിലെന്നോർത്തിരിപ്പോൻ
അണ്ഡാൽഭവം സ്വദജമൗൽഭിദംതാൻ
സരിസൃപം പിന്നെ വെള്ളത്തിൽ മത്സ്യം
കല്ലും പുല്ലും വിറക്കും മറ്റുമെല്ലാം
ദിഷ്ടാന്തത്തൽ പ്രകൃതിപ്പാട്ടിലെത്തും
അനിത്യത്വം സുഖദഃഖങ്ങളിൽ ക
ണ്ടെനിക്കെന്തിനഷ്ടകാ,ചിത്തതാപം?
ചെയ് വെന്നെന്തെന്തിങ്കലില്ലാ വിഷാദ
മേവം പാർത്തുൾത്താപമറ്റേറ്റിരിപ്പോൻ
വൈശമ്പായനൻ പറഞ്ഞു
മതാമഹൻ ഗുണമേറും യയാതി
വിണ്ണിങ്കലാംവണ്ണമങ്ങംബരത്തിൽ
നിന്നീവണ്ണം ചൊന്നനേരത്തു വീണ്ടും
ചോദ്യം ചെയ് തൂ പിന്നെയുമഷ്ടകൻതാൻ. 13
താൾ:Bhashabharatham Vol1.pdf/274
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല