താൾ:Bhashabharatham Vol1.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഷ്ടകൻ പറഞ്ഞു
പ്രാധനപ്പെട്ടുള്ള ലോകങ്ങളങ്ങു
ന്നേതേതെല്ലാമുപഭോഗിച്ചു ഭ്രുപ
അതൊക്കൊയും നല്ലവണ്ണം കഥിക്കൂ
ക്ഷേത്രജ്ഞമട്ടതുൾവോനല്ലയോ നീ.
യയാതി പറഞ്ഞു
രാജ്യം വാണേന്നിവിടെസ്സർവ്വഭൗമൻ
മഹാലോകങ്ങളെ വീണ്ടും ജയിച്ചേൻ
ഒരായിരത്താണ്ടവിടെപ്പാർത്തുകൊണ്ടേൻ
പിന്നീടു ഞാനന്യലോകം ഗമിച്ചേൻ
സഹസ്രം ദ്വാരം യോജന നൂരു വീതി
യിമ്മട്ടുള്ളൊരിന്ദ്രലോകത്തു പുക്കേൻ
ഒരായിരത്താണ്ടവിടെപ്പാർത്തുകൊണ്ടേൻ
പിന്നീടു ഞാനന്യലോകം ഗമിച്ചേൻ
മഹേശലോകത്തിലണിഞ്ഞുമേവം
മഹാസുഖം വാണു യഥേഷ്ടമീ ഞാൻ
സുരാളിസൽക്കാരവുമേറ്റു തുല്യ
പ്രഭാവനായീശ്വരനെന്നപോലെ
അവ്വണ്ണമേ നന്ദനേ കാമരുപൻ
നൂറാണ്ടു പാർത്തേൻ പതിനായിരം ഞാൻ
സ്വർവ്വേശ്യമാരൊത്തു രമിച്ചുകൊണ്ടും
സുഗന്ഗിപുഷ്പദ്രുമരാജി കണ്ടും
അദ്ദിക്കൽ ഞാൻ ദ്വസുഖത്തിൽ വാഴ്കെ
ക്കാലം കഴിഞ്ഞപ്പൊഴുതുഗ്രരൂപൻ
ഉച്ചത്തിൽ മുപ്പാടുരചെയ്തു നീളെ
ദ്ധ്വംസിസിച്ചുകൊൾകെന്നൊരു ദേവദൂതൻ
ഇത്രയ്ക്കെനിക്കറിയാം രാജസിംഹ !
വീണേനുടൻ നന്ദനാൽ ക്ഷീണപുണ്യൻ
കേട്ടേനെന്നിൽ കനിവോടും വിഷാദ-
പ്പെട്ടാ വാനോവാർക്കുമപ്പോൾ നഭസ്സിൽ
അയ്യോ! കഷ്ടം! പുണ്യമറ്റി യയാതി
വീഴുന്നല്ലോ പുണ്യവാൻ പുണ്യകീർത്തി
വീഴുമ്പോൾ ഞാനവരോടായുരച്ചേൻ
സന്മഃദ്ധ്യ പോയ് വീഴൂവാനെന്തു വേണ്ടു? 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/275&oldid=156602" എന്ന താളിൽനിന്ന് ശേഖരിച്ചത്