അഥർഷിനീതരാവയെത്തീ ധൃതരാഷ്ട്രാത്മജാന്തികേ 2
പടുസുന്ദരർ3 കൗന്തേയർ ജടിലബ്രഹ്മചാരികൾ. 114
“പുത്രന്മാരും സോദരരും ശിഷ്യരും പുനരിഷ്ടരും
ഇവർ പാണ്ഡവർ നിങ്ങൾക്കെ"ന്നവരോതി മറഞ്ഞുതേ. 115
ഈവണ്ണം മുനിമാർ തന്നോരിവരെക്കണ്ടു കൗരവർ
ശിഷ്ടനാനാപൗരരൊത്തു ഹൃഷ്ടരായാർത്തു ചുറ്റുമേ. 116
ഇതു പാണ്ഡവരല്ലെന്നുമതേയെന്നുമതിൽ ചിലർ
അവൻ പണ്ടേ ചത്തിതേവമാവാൻ വയ്യെന്നുമേ ചിലർ. 117
അഥ "ഭോ സ്വാഗതം, പാണ്ഡുസുതരെക്കണ്ടു ഭാഗ്യമേ!
ചൊല്ലൂ സ്വാഗത"മെന്നെല്ലാം ചൊല്ലു കേൾക്കായിതെങ്ങുമേ.118
ഇഗ്ഘോഷമൊന്നു നിന്നപ്പോൾ ദിക്കൊക്കെ മുരളുംവിധം
അശരീരിമഹാഭുതഭൃശഘോഷം മുഴങ്ങിതേ. 119
പുഷ്പവർഷം സുഗന്ധങ്ങളഭൂഭേരീദരസ്വനം4
പാണ്ഡു പുത്രപ്രവേശത്തിലുണ്ടായീ പലതത്ഭുതം. 20
അതിനാൽ വീണ്ടുമേ പൗരർക്കതിഹർഷം മുഴുക്കയാൽ
മാനം മുട്ടീ മഹാശബ്ദം മാനകീർത്തിവിവർദ്ധനം. 121
വേദശാസ്ത്രാദിവിവിധഭേദമെല്ലാം പഠിച്ചവർ
പാർത്ഥന്മാരവിടെ പ്രീത്യ പാർത്തിതാദരവേറ്റഹോ! 22
പ്രാജ്യധർമ്മജശീല5ത്താൽ രാജ്യാംഗങ്ങൾ6ക്കു നന്ദിയായ്;
ഭീമസേനന്റെ ധീരത്വമജ്ജുനന്റെ പരാക്രമം. 123
കുന്തിതൻ ഗുരുശുശ്രൂഷ യമജർക്കു വിനീതിയും
ഇവർക്കൊക്കും ശൗര്യഗുണമിവയാൽ തുഷ്ടരായ് ജനം. 124
രാജമദ്ധ്യത്തിങ്കൽ നേടീ രാജകന്യയെയജ്ജൂനൻ
സ്വയംവരേ കൃഷ്ണ7യെത്താൻ സ്വയമാശ്ചര്യവിക്രമാൽ. 125
അന്നുതൊട്ടിട്ടു വില്ലാളിമന്നർക്കും മാന്യനായവൻ
എന്നല്ലർക്കൻപോലെ പോരിൽ ദുർന്നിരീക്ഷ്യനുമായിതേ. 126
അവനെല്ലാബ് ഭുപരേയും സ്വവർഗ്ഗത്തോടെ വെന്നഹോ!
അർജ്ജുനൻ ധർമ്മപുത്രന്നു രാജസൂയം നടത്തിനാൻ. 127
അന്നവും ദക്ഷിണകളുമെന്നല്ലെല്ലാ ഗുണങ്ങളും
തികഞ്ഞ രാജസൂയത്തെ നികത്തി ധർമ്മനന്ദനൻ, 128
ശ്രീമാധവനയം8 ചേർന്ന ഭീമാർജ്ജുനബലോദയാൽ
കാലേ ജരാസന്ധശിശുപാലോദ്ധതവധ9ത്തൊടും. 129
താൾ:Bhashabharatham Vol1.pdf/22
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല