ഭാഷാചമ്പുക്കൾ
3. വടുരൂപിയായ ശ്രീപരമേശ്വരൻ പാർവതിയോട് -
"അയ്യയ്യോ കഷ്ടമെന്തിങ്ങനെ വിദുഷി, ഭൃശം
ബാലിശത്വം കലർന്നി-
ത്തീയാളും കണ്ണനിൽച്ചെന്നയി, തവ ഹൃദയം
ചേർന്നതിന്നേണനേത്രേ?
പൊയ്യല്ലേ കാകനോടോ മദകളകളഹം-
സിക്കു സംയോഗമയ്യോ!
ചെയ്യൊല്ലേ നീ; മുരിക്കിൽപ്പരിമളമിളകും
മുല്ലയെച്ചേർത്തിടൊല്ലേ." (5)
7. സഖിയുടെ മറുപടി -
"ആനത്തോലാണുടുക്കുന്നതു പരമതുകൊ-
ണ്ടെന്തു ചന്ദ്രാവതംസ-
ന്നൂനം കൂടാതെ പീതാംബരനുമനഘനി-
ദ്ദേവനെസ്സേവചെയ്യും;
കൂനൻ കാളപ്പുറത്തിപ്പശുപതിയെഴുന-
ള്ളും വിധൗ കണ്ടുപോയാൽ
മാനിച്ചീടുന്നു ജംഭാരിയുമിഭവരനിൽ
നിന്നിറങ്ങീട്ടു വേഗം." (6)
ഗദ്യം : തപസ്സ് -
"അനന്തരമവൾ കുലാചലകുലോദ്വഹനായ ഹിമവാന്റെ അനുമതിയെ ലഭിച്ചിട്ടണിമതിശേഖരവിരഹമണുമാത്രനേരവുമസഹമാനയായി തൽക്ഷണംതന്നെ (തനയാ) വിയോഗശോകവ്യാകുലീഭൂതനായ താതനേയും
438
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.