താൾ:Anyapadhesha shathagam 1916.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാന്മാരോടു ഒപ്പം ഭാവിച്ചു നടക്കാൻ ഇച്ഛിക്കുന്ന നീചന്മാരെ സംപ്പ്രദായത്തിൽ പരിഹസിക്കുന്നു:‌-

വായസ! ഭൂമണമെത്രകാലമിവിറ്റടെ ത്തുറ്റടർന്നിറ്റടണ,മന്നമായ് പോയണഞ്ഞു നളിനാകരേ നവമൃണാളനാളകൾ ഭുജിക്ക നീ! കായാല്പമമലീകരിക്കിലലമെങ്കിലും തവസിതച്ഛദ ച്ഛായയെജ്ജനത സംശയിക്കിലതിനിജ്ജനം പ്രഥമദണ്ഡ്യനാം.

വായസ! അല്ലയോ കാക്കേ! ഇവിടെ, അർത്ഥാൽ അന്നങ്ങളുടെ അധിവാസഭൂമിയല്ലാത്ത പ്രദേശങ്ങളീൽ;എത്രകാലം എത്രനാൾ; ഭൂമണം സഞ്ചാരം;തുടന്നിടണം? ദുഷ്ടാഹാരങ്ങളെ ഭക്ഷിച്ചുങ്കൊണ്ടു ഇവിടെ ഇപ്രകാരം ചുറ്റിപ്പറന്നു നടക്കുന്നതെന്തിനു? പിന്നെ എന്താണു ചെയ്യേണ്ടതെന്ന് പറയുന്നു‌-‌-നീ അന്നമായ് അന്നമാണെന്ന് നടിച്ചു, നളിനാഹകരേ പോയി താമരപ്പൊയ്തയിൽ ചെന്ന്,നവമുണാളനാളകൾ,

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/32&oldid=204445" എന്ന താളിൽനിന്ന് ശേഖരിച്ചത്