താൾ:Adhyathmavicharam Pana.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദേഹാഹംകാരംതന്നോടഭിന്നമായ്
സ്ഥിതമെങ്കിലും സത്ഗുരുവാക്യത്താൽ
ശ്രുതിയുക്ത്യനുഭൂതികളെക്കൊണ്ടും
പൃഥൿസാക്ഷാത്കൃതാത്മസ്വരൂപവും
വേറെതന്നെയിരിക്കുന്നു പത്മ-(?)
പത്രത്തിൽ പയോബിന്ദുവിനെപ്പോലെ.
ഗീതഭാഗവതാദികളിലിതു-
മോതി നന്നായ് ജഗത്പതി മാധവൻ
ഭീതിയൊട്ടുമില്ലീവഴി കണ്ടവ-
ർക്കായതിനൊരു സംശയവുമില്ല.
വർത്തമാനശരീരജനകമാം
കർമ്മം പ്രാരബ്ധമെന്നല്ലോ ചൊല്ലുന്നു.
ആരബ്ധഫലമാകയാലതു
ചാപനിർവൃത്തമായ ശരംപോലെ
മധ്യേ വിച്ഛിത്തികൂടാതതിനുടെ
ഭോഗത്തിന്റെയവധി വരുവോളം
ജ്ഞാനത്തിനുപകാരമാമജ്ഞാനം
കൊണ്ടു നഷ്ടമാം ദേഹേന്ദ്രിയങ്ങൾക്കും.
സുഖദുഃഖാദി നല്കീടുമെന്നല്ലോ
പരിഭാഷ നടക്കുന്നു ശാസ്ത്രത്തിൽ
ആത്മാവങ്ങതിനുംകൂടെ സാക്ഷിയായ്
നിർവ്വികാരനായ്ത്തന്നെ വസിക്കുന്നു.
ഇപ്രകാരമുള്ളോരു സ്ഥിതിയല്ലോ
ജീവന്മുക്തിയെന്നോതുന്നു ശാസ്ത്രത്തിൽ.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/40&oldid=155754" എന്ന താളിൽനിന്ന് ശേഖരിച്ചത്