താൾ:56E279.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

റയുടെ ഒരു തട്ടിന്റെ നേരേ എത്തി പക്ഷികൾ ഇട്ട മുട്ടകളെ
കണ്ടുപിടിപ്പാൻ ഭാവിച്ചാറേ കടൽക്കാക്കകൾ അവനോടു ചെറു
ത്തു നിന്നു. അവറ്റെ തടുക്കേണ്ടതിന്നു കൈയിലേ കത്തികൊ
ണ്ടു വെട്ടുമ്പോൾ താൻ തൂങ്ങി ഇരുന്ന ആലാത്തുകയറ്റിന്റെ
പിരികൾ ഒന്നൊഴികേ യദൃശ്ശയാ മുറിഞ്ഞു പോയി. അതിനെ ക
ണ്ടു അരണ്ടു മരയിച്ചു പോയതിനാൽ അവനെ കരേറ്റുന്നതി
ന്നിടയിൽ തലമുടി വെളുത്തു പോയി.

നാം ഇപ്പോൾ ശരീരശാസ്ത്രത്തിന്റെ ഒരു അവസാനത്തിൽ
എത്തി എന്നു ഒരു വിധേന പറയാം. എന്നാൽ ഇതുവരേ ഈ
ശാസ്ത്രംകൊണ്ടു എന്തെല്ലാം ഗ്രഹിപ്പിച്ചു എന്നതിൻ സംക്ഷേ
പമാവിതു:

1. ദേഹത്തിന്റെ കൂട്ടിന്നു തക്ക ശക്തിയും ഉറപ്പും കൊടുക്കുന്ന
അസ്ഥികൾ
2. എല്ലു എലുമ്പുകളെ ഇളക്കുവാൻ സഹായിക്കുന്ന മാംസ
പേശികൾ
3. പേശികളെ കുറുക്കുവാനും നീട്ടുവാനും ഉത്സാഹിപ്പിക്കുന്ന
തലച്ചോറും മജ്ജാതന്തുക്കളും
4. നിരന്തരമായ ഈ പ്രവൃത്തിക്കാരെ പോഷിപ്പിക്കുന്ന ദേ
ഹേന്ദ്രിയങ്ങൾ
5. തീൻപണ്ടങ്ങൾ ശരീരപോഷണത്തിന്നു തക്കവാറു രക്ത
മായി മാറി ദേഹത്തെ രക്ഷിക്കുന്ന രക്താഭിസരണം
6. ഈ വിശിഷ്ട ദേഹത്തിലേ മലോച്ഛിഷ്ടവും മറ്റും നീക്കുന്ന
മലമൂത്രസ്വേദോല്പാദനവിസൎജ്ജനങ്ങൾ എന്നിവയെക്കൊണ്ടു
തന്നേ നാം വിവരിച്ചിരിക്കുന്നു.

ആകയാൽ നാം ഇതെല്ലാം ശോധന ചെയ്തു ദൈവത്തെ
നോക്കി; നിന്റെ പ്രവൃത്തികൾ അത്ഭുതമുള്ളവയാകുന്നു; ആയ
തിനെ എന്റെ ആത്മാവു നല്ലവണ്ണം അറിയുന്നു എന്നു പണ്ടു
ള്ളൊരു രാജാവോടു കൂട ദൈവത്തിന്നു സ്തോത്രം പറയേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/86&oldid=190394" എന്ന താളിൽനിന്ന് ശേഖരിച്ചത്