താൾ:56E230.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 35 −

പ്രപഞ്ചസക്തനായിത്തീരുന്നവൻ
കഴിക്കേണ്ടും പ്രാൎത്ഥന.

കൎത്താവേ! നീ എന്നെ ആരാഞ്ഞറിഞ്ഞി
രിക്കുന്നു. എന്റെ നിസ്സാരഹൃദയത്തിന്റെ
അവസ്ഥ നീ കാണുന്നുവല്ലോ. അയ്യോ! എ
ന്റെ വിശ്വാസം എത്ര വേഗം ക്ഷയിച്ചു
പോയി, സ്നേഹം കുളിൎത്തുപോയി, പ്രപഞ്ച
സക്തി വേരൂന്നി, ഉണൎന്നു പ്രാൎത്ഥിപ്പാൻ മന
സ്സില്ല, ചില്ലറയായതുപോലും നിനക്കുവേ
ണ്ടി ഉപേക്ഷിപ്പാൻ കഴിയുന്നില്ല, നിന്റെ
നാമംചൊല്ലി ഞാൻ പൊരുതു മരിക്കും എന്നു
വാഗ്ദത്തം ചെയ്തിരുന്നു. ഇപ്പോഴോ ഒരു നാ
ഴികപോലും ഉണൎന്നിരിപ്പാൻ മനസ്സില്ല, പ്രാ
ൎത്ഥിപ്പാൻ തുടങ്ങുമ്പോൾ എന്റെ വിചാര
ങ്ങളെല്ലാം അങ്ങുമിങ്ങും സഞ്ചരിക്കുന്നു. അ
യ്യോ! ഞാൻ എത്രവേഗം തോറ്റു പോകുന്നു.
ലോകം ശക്തിയുള്ളതു, പിശാചു ബലവാൻ,
ഞാനോ ബലഹീനനായ്തീൎന്നു, എന്നെ താങ്ങി
ഉറപ്പിക്കേണമേ! അല്ലാഞ്ഞാൽ എന്റെ
കഥ അമാന്തമായ്തീരും, ഞാൻ നശിച്ചുപോ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/39&oldid=197846" എന്ന താളിൽനിന്ന് ശേഖരിച്ചത്