— 100 —
(6) ക്രിയാവ്യാപാരം ഉണ്ടാകുന്നതിന്നു ഹേതുവായതിനെ
യും തൃതീയ കാണിക്കും.
അവൻ പഠിക്കയാൽ ജയിച്ചു. (ജയത്തിന്നു കാരണം പഠിപ്പാകുന്നു.)
അൎത്ഥത്താൽ വലിപ്പം ഉണ്ടാകും.
(i) മേയനാമങ്ങളോടു ചേരുന്ന കൊണ്ടു എന്ന ഗതിയും കാരണാൎത്ഥം കാ
ണിക്കും. പരുത്തികൊണ്ടു തുണി ഉണ്ടാക്കുന്നു, തുണികൊണ്ടു കടലാസ്സുണ്ടാക്കുന്നു,
പൊന്നുകൊണ്ടു മോതിരം ഉണ്ടാക്കുന്നു. ഇതു ഉപാദാനകാരണമാകുന്നു.✻
(7) കഴിവു എന്ന അൎത്ഥമുള്ള പദങ്ങളോടു തൃതീയ അന്വ
യിച്ചു വരും.
എന്നാൽ കഴിയാത്തതു നിന്നാൽ ശക്യമല്ല, ഞങ്ങളാൽ അസാദ്ധ്യം.
(8) അനേകവസ്തുക്കളിൽനിന്നു ഒന്നിനെ തിരഞ്ഞെടുക്കു
ന്നതു നിൎദ്ധാരണം. നിൎദ്ധാരണത്തിൽ തൃതീയ വരും.
നാലാൽ ഒരുത്തൻ. മേനിയാൽ പകുതി നല്കി എന്നതിൽ മേനിയെ അവ
യവങ്ങളോടു കൂടിയ സമൂഹമായി വിചാരിക്കും.
154. (1) സാഹിത്യപ്രത്യയമായ ഒടു. ഓടു എന്നതിന്നു
കൂടെയുള്ള, ഒന്നിച്ചുകൂടിയ, ചങ്ങാതി എന്നു അൎത്ഥം. അതു
സംസ്കൃതത്തിലേ ഒന്നിച്ചു എന്നൎത്ഥമുള്ള സഹിത എന്ന
തിന്നു തുല്യമാകയാൽ വിഭക്തിക്കു സാഹിത്യമെന്നു പേർ.
അനുജനോടും ഭാൎയ്യയോടും കൂടി രാമൻ കാട്ടിൽ പോയി. ഇവിടെ പോക
എന്ന പ്രവൃത്തി രാമനും അനുജനും ഭാൎയ്യയും ചെയ്തുവെങ്കിലും രാമന്നു പ്രാധാന്യം
ഉള്ളതുകൊണ്ടു രാമപദം പ്രഥമയിലും ശേഷമുള്ളവ തൃതീയയിലും വന്നിരിക്കുന്നു.
(2) കൂടെയിരുന്നാൽ ഉണ്ടാകുന്നതു സംയോഗം അല്ലെങ്കിൽ
അത്യന്തസാമീപ്യമാകുന്നു.
(3) യാതൊന്നിനോടുകൂടിച്ചേൎന്നു സംയോഗം ഉണ്ടാകുന്ന
വോ ആയതു സംയോഗി. ഈ സംയോഗിയെ കാണിക്കു
ന്ന നാമം സാഹിത്യവിഭക്തിയിൽ വരും.
(i) ക്രിയ കാണിക്കുന്ന വ്യാപാരത്താലോ ആ വ്യാപാരത്തിന്റെ ഫലത്താ
ലോ സംയോഗം ഉണ്ടാകും. വ്യാപാരമോ ഫലമോ ചേരുന്നതു കൎമ്മമാകയാൽ
കൎമ്മമായ സംയോഗി സാഹിത്യത്തിൽ വരും. അവൻ എന്നോടു പറഞ്ഞു.
✻ Material cause.