താൾ:56A5726.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

10. അഭ്യാസം.

I.1. ഈശ്വരൻ നമുക്കു ശരണം. 2. ലക്ഷ്മണൻ രാമന്റെ അനുജൻ.
3. ദൈവം നമ്മുടെ പിതാവു. 4. മൂത്തവരുടെ വാക്കു അമൃതു. 5. പ്രജാ
പാലനം രാജധൎമ്മം. 6. ക്ഷമ വീരന്മാരുടെ ഭൂഷണം. 7. നീ എന്റെ
പ്രാണൻ. 8. വിനയം നാരിമാരുടെ ഭൂഷണം. 9. സത്യം പ്രമാണം.
10. ഈശ്വരൻ നിത്യൻ.

(1) ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും പറക. (2)
മേൽവാക്യങ്ങളിൽ സംബന്ധക്രിയയെ ചേൎത്തു എഴുതുക. (8) സംബന്ധക്രിയ
യെ ചേൎത്തതിന്റെ ശേഷം അവയിലെ ആഖ്യ, ആഖ്യാതപൂരണം, ആഖ്യാതം
ഇവയേവ എന്നു പറക.

II.1. പാപത്തിന്റെ കൂലിയാകുന്നു മരണം. 2. വിദ്യയാകുന്നു മഹാ
ധനം. 3. ഗൎവ്വം നാശത്തിന്റെ വിത്താകുന്നു. 4. മൂത്തവരുടെ ഉപദേശം
അമൃതമാകുന്നു. 5. ബുദ്ധിയാകുന്നു ബലം. 6. വഞ്ചന മഹാപാപമാകുന്നു.

(1) ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും പറക. (2) ഇ
വിടെ ആഖ്യാതപൂരണങ്ങൾ ഏവ? (3) മേൽവാക്യങ്ങളിലെ സംബന്ധക്രിയ
യെ വിട്ടെഴുതുക. (4) മനുഷ്യരെല്ലാം ജീവികൾ ആകുന്നു, എന്നും ജീവികൾ
എല്ലാം മനുഷ്യരാകുന്നു എന്നും പറഞ്ഞാൽ അൎത്ഥത്തിൽ വ്യത്യാസം ഉണ്ടോ?

9. പരീക്ഷ.

1. ആഖ്യാതമെന്നാൽ എന്തു? 2. ഏതു പദം ആഖ്യാതമായിരിക്കും? 3. നാ
മപദം ആഖ്യാതമാകുമോ? 4. ആഖ്യയും ആഖ്യാതവും തമ്മിലുള്ള സംബന്ധ
ത്തെ അഭേദസംബന്ധം എന്നു എപ്പോൾ പറയും? 5. അഭേദസംബന്ധമെ
ന്നാൽ എന്തു? 6. അഭേദത്തെ കാണിക്കുന്ന ക്രിയാപദം ഏതു? 7. ആകുക
എന്ന ക്രിയാപദത്തിന്റെ പ്രയോജനം എന്തു? 8. സംബന്ധക്രിയ എന്നാൽ
എന്തു? 9. ആഖ്യാതപൂരണം എന്നാൽ എന്തു? 10. രാമൻ ദുഷ്ടൻ അല്ല എന്ന
വാക്യത്തിൽ അല്ല എന്നതിന്റെ പ്രയോജനം എന്തു? 11. ഈശ്വരൻ സൎവ്വശ
ക്തനാകുന്നു എന്ന വാക്യത്തിൽ ആഖ്യയും ആഖ്യാതവും തമ്മിൽ ഉള്ള സംബന്ധം
അഭേദമെന്നു എന്തിന്നു പറയുന്നു? 12. സംബന്ധക്രിയ അഭേദത്തെ കാണി
ക്കുന്നതുകൊണ്ടു ആഖ്യയുടെ സ്ഥാനത്തു നാമാഖ്യാതത്തെയും ആഖ്യാതതത്തിന്റെ
സ്ഥാനത്തു ആഖ്യയെയും പ്രയോഗിച്ചു വാക്യങ്ങളെ എല്ലായ്പോഴും മാറ്റാമോ?
'പശുക്കൾ മൃഗങ്ങളാകുന്നു' എന്നു പറയേണ്ടെടത്തു മൃഗങ്ങൾ പശുക്കളാകുന്നു
എന്നു പറയാമോ?

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/36&oldid=196292" എന്ന താളിൽനിന്ന് ശേഖരിച്ചത്