താൾ:56A5726.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

എന്ന പുരുഷനും ഒരുവനാണെന്ന ബോധം ഉണ്ടാകുന്നതു
കൊണ്ടു വാക്യത്തിലെ ആഖ്യക്കും ആഖ്യാതത്തിന്നും തമ്മിൽ
ഭേദമില്ല എന്നറിയാം. ഈ അഭേസംബന്ധത്തെ കാണി
പ്പാനായിട്ടു 'ആകുന്നു’ എന്ന ക്രിയയെ ഉപയോഗിക്കുന്നു.
അഭേസംബന്ധത്തെ കാണിപ്പാനായിട്ടു ഉപയോഗിക്കേണ്ട
തായ ആകുക' എന്ന ക്രിയയെ അതിസ്പഷ്ടമായി ഗ്രഹിപ്പാൻ
പാടുള്ളേടങ്ങളിൽ വിട്ടുകളയാം.

38. അഭേദസംബന്ധത്തെക്കാണിക്കുന്ന 'ആകുക' എന്ന
ക്രിയയെ സാധാരണമായി സംബന്ധക്രിയ എന്നു പറയും.

39. 'രാമൻ ആകുന്നു' എന്നു പറയുന്ന പക്ഷം വാക്യാ
ൎത്ഥം പൂൎണ്ണമായിട്ടില്ലെന്നു നമുക്കു തോന്നും; രാമൻ എന്താ
കുന്നു എന്ന ചോദ്യത്തിന്നു ഇട ഉണ്ടാകയും ചെയ്യും. ഈ
വാക്യാൎത്ഥത്തെ പൂൎത്തിയാക്കുവാൻ 'രാമൻ ഗുണവാൻ ആകു
ന്നു’ എന്നു പറയേണം. അതുകൊണ്ടു 'ഗുണവാൻ’ എന്നതു
ആഖ്യാതമായ 'ആകുന്നു' എന്നതിന്റെ അൎത്ഥത്തെ പൂൎണ്ണ
മാക്കുന്നതുകൊണ്ടു ആഖ്യാതപൂരണം എന്നു പറയും.

[ജ്ഞാപകം: 1. സംബന്ധക്രിയയെ വിട്ടുകളഞ്ഞു 'സീത സുന്ദരി’ എന്നിങ്ങി
നെയുള്ള വാക്യങ്ങളിൽ സുന്ദരി എന്നതിനെ ആഖ്യാതമായിട്ടെടുക്കാം.

2. 'തുണയില്ലാത്തവൎക്കു ദൈവം തുണ ആകുന്നു' എന്നിങ്ങിനെയുള്ള വാക്യ
ങ്ങളിൽ സംബന്ധക്രിയയെയും കൂടി പ്രയോഗിച്ചിരിക്കയാൽ ദൈവം ആഖ്യ
യും, തുണ ആഖ്യാതപൂരണവും, ആകുന്നു ആഖ്യാതവും ആകുന്നു.

3. ആഖ്യാതപൂരണവും സംബന്ധക്രിയയും ഒന്നിച്ചെടുത്തു 'തുണയാകുന്നു'
എന്നതിനെ ആഖ്യാതമായിട്ടും എടുക്കാം.

4. 'മലിനത രോഗകാരണം', ' ജ്ഞാനം മോക്ഷസാധനം’ എന്നിങ്ങിനെയു
ള്ള വാക്യങ്ങളിൽ സംബന്ധക്രിയയെ വിട്ടിരിക്കയാൽ (1) രോഗകാരണം (2) മോ
ക്ഷസാധനം എന്നിവയെ നാമാഖ്യാതങ്ങളായിട്ടു എടുക്കേണം. 'മലിനത രോ
ഗകാരണം ആകുന്നു', 'ജ്ഞാനം മോക്ഷസാധനമാകുന്നു' എന്നിവയിൽ സംബ
ന്ധക്രിയയെയും കൂടെ പ്രയോഗിച്ചിരിക്കയാൽ, 'ആകുന്നു' എന്നതിനെ ക്രിയാ
ഖ്യാതവും, 'രോഗകാരണം', 'ജ്ഞാനസാധനം' ഇവയെ ആഖ്യാതപൂരണണങ്ങ
ളും ആയി എടുക്കേണം.]

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/35&oldid=196289" എന്ന താളിൽനിന്ന് ശേഖരിച്ചത്