താൾ:39A8599.pdf/713

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ

നമ്മുടെ ബൊധവും വാക്കും പറഎണ്ടുന്നതിന്നദ്രവ്യത്തിൽ എങ്കിലും മറ്റുള്ള വസ്തുവിൽ
എങ്കിലും സമ്മാനങ്ങൾ വാങ്ങുകയും വാങ്ങിപ്പിക്കുകയും ഇല്ല. അഞ്ചാമത-മെൽ
എഴുതിയ സത്യത്തിൽ കാസി എഴുതിയ വചനം നീക്കി പണ്ടിതരുടെയും നമ്പൂതിരിയു
ടെയും പെര എഴുതിട്ടും മാപ്പളക്കും ശെഷം മുസലിമാൻ ജാതിയിൽ ഉള്ള എഴുതിയ
വചനം നീക്കി ഹിന്തുജാതിക്കാരെ വചനം എഴുതിട്ടും സത്യംപ്രകാരം തന്നെ പണ്ടിതരും
നമ്പൂതിരിയും ചെയ്ത കയ്യൊപ്പ ഇട്ട എഴുതുകയും വെണം. പണ്ടിതരും നമ്പൂതിരിയും
സത്യം ചെയ്‌വാൻ അവരുടെ മര്യാദി അല്ല എങ്കിൽ ഈ സത്യം പ്രകാരം ഉള്ള എഴുത്തിൽ
കൈഒപ്പിടുകയും വെണം. ആറാമത-ദൊറൊഗും കാസിയും പണ്ടിതരും നമ്പൂതിരിയും
ശെഷം എഴുതുന്ന മുച്ചിലിക്ക പ്രകാരം സമ്മതിച്ച കയ്യൊപ്പിടണം. ഞാൻ എന്റെ കൊറയ
ദിവസത്തെക്ക തലശ്ശെരിക്ക കല്പിച്ച ആക്കിയിരിക്കുന്ന എന്നതുകൊണ്ട ആക്കാരിയ
ത്തിന്ന നിശ്ചയമായി സർക്കാരിൽ നിന്ന കല്പിച്ചു മാസപ്പടി വാങ്ങി വാങ്ങിയിരിക്കുക
ആകകൊണ്ട ഒര നെരക്കെട കാര്യം എങ്കിലും ഒര ദൊഷമായിട്ട കയിക്കുലി പ്രകാരമായിട്ട
എങ്കിലും ഈവക ഈശ്വരാനുഗ്രഹിക്കെടകൊണ്ട കബളിച്ചു എങ്കിലും ഒളിച്ച എങ്കിലും
കാരിയക്കെട ചെയ്താൽ എന്നെക്കൊണ്ട നെര വിസ്തരിച്ചു നിശ്ചയിച്ചാൽ ഈക്കരുണ
ത്തിൽ ചെർത്ത എഴുതിവെച്ചപൊലെ ഈ ദൊഷക്കെട ചെയ്താൽ അപമാനം വരുത്തി
ഉദ്യൊഗത്തിൽ നിന്ന നീക്കിക്കളകയും ചെയ്യാം. ദ്രവ്യം പിഴ ഉണ്ടായി വന്നാൽ പന്ത്രണ്ട
മാസത്തിൽ ഉള്ള മാസപ്പടിദ്രവ്യം ഒക്കപ്പാടെ സംശയംകൂടാതെ സർക്കാക്ക കൊടുക്കയും
ആം. ഇ കയിക്കുലിയുടെ വകയിൽ ഒന്നിന മൂന്നായിട്ട തരുന്നതും ഉണ്ട. അല്ലാഞ്ഞാൽ
അ പിഴയുടെ ഒക്കയും ദ്രവ്യമായിട്ട എങ്കിലും മറ്റവല്ല വസ്തുവായിട്ട എങ്കിലും കയിക്കുലി
യുടെ പ്രകാരം വാങ്ങി എന്നുവെച്ചാൽ ഒര സംവത്സരത്തിന്റെ മാസപ്പടിയിൽ അധികം
ഉണ്ടായാൽ അത ഒക്കപ്പാടെ മുന്ന എരട്ടിച്ച കണ്ട അന്ന്യായം താല്പര്യം കൂടാതെ
സർക്കാർക്ക ഞാൻ തരികയും വെണം. എന്റെ വസ്തുവും മുതലും വിധി സാമാന്ന്യ
പ്രകാരത്തിൽ ആ പിഴയിൽ എടുപ്പിച്ചുകൊള്ളുകയും ആം. ഈ മുച്ചിലിക്ക എന്ന പറയുന്ന
പ്രഴക്കരുണം പ്രകാരത്തിൽ എന്റെ കയ്യൊപ്പ ഇട്ട തന്നിട്ടും ഉണ്ട. ഇതിൽ അകപ്പെട്ടിട്ടുള്ള
പ്രകാരംപൊലെ വരുന്ന കാലത്തിൽ പിഴ ഇനിക്ക അകപ്പെട്ടിട്ടുണ്ടെങ്കിൽ എഴുതിവെച്ച
പ്രകാരം എന്നെകൊണ്ട വാങ്ങി നടത്തിച്ചു കൊള്ളുകയും ആം. ഏഴാമത - പൌസ്സദാര
ക്കച്ചെരിയിൽലെ ദൊറൊഗും മെൽ എഴുതിയപ്രകാരം സഖായിക്കുന്നവരും അവരവരുടെ
പ്രവൃത്തിയാകുന്നു. ശെറുപ്പുള്ളശ്ശെരിയും കൊഴിക്കൊട്ടിലും തലശ്ശെരിയിലും
അദാലത്തകച്ചെരിയിൽ വിധിക്കുന്ന സായ്പുമാര പൌസ്സദാരകച്ചെരിക്ക വിസ്തരിച്ച
തീർപ്പാനായിട്ട അയച്ച ആളുകളുടെ വിസ്താരം ഇക്ക്രമത്തിൽ ഉള്ള പ്രമാണം പൊലെ
കെട്ട വിസ്തരിച്ചു തീർക്കുകയും വെണം. എട്ടാമത- വിധിക്കുന്ന സായ്പുമാര ഒരൊ
രുത്തരുടെ പ്രവൃത്തിയാകുന്നത. അവരവരുടെ വിധിവശത്തിലെ വിസ്താരം നിരപ്പ
സംദ്ധിയായി രക്ഷിച്ച നടന്ന അതിന മറുത്ത വെണ്ടുംവണ്ണംപൊലെ കള്ളന്മാരയും കുല
ചെയ്യുന്നവരെയും വീടുകൾ ചുട്ട കുത്തിക്കവർന്നവരെയും ശെഷം ലഹള ചെയ്യുന്നവരെ
യും പിടിച്ച പാറാവിൽ ഇട്ടതിനാൽ ചെയ്കയും വെണം. ഒമ്പതാമത-മെൽ വിധിക്കുന്ന
സായ്പുമാരെ മെലെവകുപ്പിലെപ്രകാരം ഒരു കുറ്റം ചെയ്തവനെ പിടിച്ചു കൊണ്ടുവന്നാൽ
ആക്കാര്യം അന്വെഷിച്ചു വിചാരിച്ചതിന്റെ ശെഷം ആയ്യാളെ വിസ്മരിപ്പാനായിട്ട സംഗതി
ഉണ്ട എന്ന മനസ്സ തെളിവായിട്ട വന്നാൽ അവനെ അദെഹത്തിന്റെ വിധി വശത്തിൽ
ഉള്ള പൊസ്സദാരക്കച്ചെരിയിൽ വിസ്തരിപ്പാനായിട്ട പെര എഴുതിച്ച അവന്റെ
കുറ്റംകൊണ്ട കത്തിൽ അന്ന്യായം അതിൽ ഉള്ള സാക്ഷിക്കാരന്മാരും ഒരൊരെ
അവസ്ഥകളും മലയായ്മയിൽ എഴുതിയ ദൊറൊഗനഅയക്കുകയും ചെയ്യും.അപ്രകാരം
എഴുതി അയച്ച കത്തും അന്ന്യായവും പൊസ്സദാരക്കച്ചെരിയിലെ വിസ്ഥാരത്തിൽ
ആരംഭമായിട്ടയിരിക്കയും വെണം. പത്താമത-മെൽ എഴുതിയ മുന്ന പൊസ്സദാരക്കച്ചെരി
യിൽ നടപ്പമര്യാദിയാകുന്നത. പ്രതിക്കാരൻ കച്ചെരിയിന്റെ മുൻമ്പാകെ കൊണ്ടുവന്നിട്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/713&oldid=201800" എന്ന താളിൽനിന്ന് ശേഖരിച്ചത്