താൾ:39A8599.pdf/714

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

654 തലശ്ശേരി രേഖകൾ

അവന്റെ കാര്യം ദൊറൊഗും ശെഷം കാര്യസ്ഥന്മാരും വിധിക്കുന്ന സായ്പു എഴുതി
അയച്ച കത്തിലെ അന്ന്യായം നെരും ഞായവും പൊലെ അന്വെഷിച്ച വിസ്മരിക്കുകയും
വെണം. അപ്രകാരം വിധികല്പന ദൊറൊഗന്റെ എഴുത്തുകൊണ്ട വിധിക്കുന്ന സായ്പു
അവർകൾക്ക ബൊധിപ്പിച്ച കുടുംവൊൾ പ്രതിക്കാരനെ വിട്ട അയക്കുകയും വെണം
ഇത കൂടാതെ മെൽ എഴുതിയ പ്രകാരം പ്രതിക്കാരൻ ഇനിയും നല്ലവണ്ണം ഇരിപ്പാനായിട്ട
ഒരു മൂന്നാൻ വെണമെന്നുള്ള സംഗതി വിധിക്കുന്ന സായ്പുന്റെ മനസ്സിൽ ഉണ്ടെങ്കിൽ
ആ മുന്നാൻ കൊടുക്കു വൊളത്തെക്ക പാറാവിൽ പാർപ്പിക്കുകയും വെണം.
പൊസ്സദാരക്കച്ചെരിയിലെ ദൊറൊഗ ഒരുത്തന്നെ വിട്ട അയച്ചിട്ട ആ വിട്ടവനെ മൂന്നാൻ
കൊണ്ട വിധിക്കുന്ന സായ്പ്പു അവർകൾ പാർപ്പിച്ചു എങ്കിൽ ആയ്ത ഉടനെ തന്നെ
മെലധികാരിക്കു ബൊധിപ്പിക്കുകയും വെണം. അപ്പകാരം ബൊധിപ്പിച്ചിട്ട വിധിക്കുന്ന
സായ്പുനെന്റെ നിരുപണവും മെലധികാരിയിന്റെ നിരൂപണവും ഒന്നായിട്ട വന്നാൽ
നല്ലത. ഒന്നായിട്ട അല്ല എങ്കിൽ ഉത്തരം മെലധികാരിയിൽനിന്ന വന്നുകൂടുംപൊൾ
മൂന്നാൻ വാങ്ങാതെ പാർപ്പിച്ചവനെ വിടുകയും വെണം. പ്രതിക്കാരനെ പൊസ്സദാരക്ക
ച്ചെരിയിന്റെ മുമ്പാക കൊണ്ടുവന്നാൽ വിധിക്കുന്ന സായ്പുന്റെ കത്തിൽ ഉള്ള
വ്യ അന്ന്യായം നെര എന്ന സമ്മതിച്ചു എങ്കിലും സമ്മതിക്കാതെ വിസ്താരം തീർന്നാതിന്റെ
ശെഷം നെരാകുന്നു എന്ന ദൊറൊഗിന്റെ മനസ്സു തെളിവായി വന്നു എങ്കിലും ദൊറൊഗ
വിസ്കാരത്തിൽ ഉള്ള അവസ്ഥകൾ ചെറുതായിട്ട എഴുതി അതിന്റെ താഴെ പണ്ടിത
രൊടു എങ്കിലും കാസിയൊടു എങ്കിലും ഒരച്ചൊദ്യം എഴുതുകയും വെണം. ആയതിൽ
പ്രതിക്കാരന്റെ മെൽ ഉണ്ടായിരുന്ന കുറ്റത്തിന്ന അവന്റെ ജാതി മര്യാദിപൊലെ
നല്ലവണ്ണം വിചാരിച്ചതിന്റെ ശെഷം അപ്പകാരംതന്നെ ഉള്ള ശിക്ഷ ഉത്തരാമായി
യിരിവരിൽ ഒരുത്തനെ എഴുതുകയും വെണം. ദൊറൊഗ ഇ ഉത്തരം വല്ലവണ്ണം
നിരുപിച്ചതിന്റെ ശെഷം വെണ്ടുംവണ്ണംപൊലെ വിധികല്പിച്ചി തീർക്കുകയും വെണം.
ആ വിധികല്പന അതിനായിട്ടുള്ള സംഗതിയും വിസ്ഥാരത്തിൽ ഉള്ള എഴുത്തുകളും
പണ്ടിതരൊടു എങ്കിലും കാസിയൊടു എങ്കിലും എഴുതി ചൊദ്യവും വാങ്ങിയ ഉത്തരവും
എഴുതിക്കുകയും കുറ്റം ഉള്ളവനെ ബൊധിപ്പിയാതെ ആദാലത്ത വിധിക്കുന്ന സായ്പു
അവർകൾക്ക അയക്കുകയും വെണം. ആസായ്പു അവർകൾ വായിച്ച വിചാരിച്ചതിന്റെ
ശെഷം വിസ്ഥാരത്തിൽ എങ്കിലും വിധികല്പനയിൽ എങ്കിലും അദെഹത്തിന്റെ മനസ്സ
തെളിയാതെ എതാനും, സംശയം ഉണ്ടായിവന്നാൽ ആ സംശയം ഉള്ളതുകൊണ്ട ദൊറൊ
ഗനൊടു ചൊദ്യം എഴുതുകയും ആയതിന ദൊറൊഗിന്റെ ഉത്തരം എഴുതിപ്പിക്കുകയും
വെണം. ആയതിൻറശെഷം ദൊറൊഗന്റെ വിധികല്പനകൊണ്ട വിധിക്കുന്ന
ഒരി സായ്പുന്റെ മനസ്സത്തെളിവ ഉണ്ടെങ്കിലും അദെഹത്തിന്റെ നിരൂപണവും
ദൊറൊഗിന്റെ നിരൂപണവും ഒന്നായിട്ട വരികയില്ല എന്ന വിചാരിച്ചു എങ്കിലും ആ
വിസ്താരത്തിൽ ഉള്ള എഴുത്തുകളും ദൊറൊഗ അയച്ചിരുന്നതും ശെഷം ദൊറൊഗ
നൊടുള്ള ചൊദ്യവും അതിന്റെ ഉത്തരവും ഒര പെർപ്പിൽ മുദ്രയും കയിഒപ്പും എഴുതി
ഇി. മെലധികാരി വിചാരിപ്പിനായിട്ട അയക്കുകയും വെണം. അതിന്റെശെഷം അപ്രകാരം
അയച്ചിരുന്ന എഴുത്തുകൾ മെലധികാരി നല്ലവണ്ണം വായിച്ച വിചാരിച്ചതിന്റെശെഷം
ദൊറൊഗന്റെ വിസ്താരത്തിൽ എങ്കിലും കല്പനയിൽ എങ്കിലും അവർകളുടെ മനസ്സിൽ
തെളിവ ഇല്ലാതെ ഉണ്ടെങ്കിൽ ദൊറൊഗനൈാട ചൊദ്യങ്ങൾ എഴുതിവിധിക്കുന്ന സായ്പു
അവർകളുടെ കയ്യായിട്ട അയക്കുകയും വെണം. ആയതിന ദൊറൊഗന്റെ ഉത്തരം
വന്നിട്ട വെണ്ടുവണ്ണംപൊലെ വിസ്തരിച്ചിട്ടില്ല എന്ന മനസ്സിൽ തൊന്നി എങ്കിൽ ശെഷം
വെണ്ടുന്ന വിസ്ഥാരം കല്പിക്കുകയും വെണം. അപ്രകാരം ശെഷം ഉള്ള വിസ്താരം
കഴിഞ്ഞിട്ടുമെലധികാരി അവർകൾക്ക ബൊധിച്ചതിന്റെ ശെഷം ദൊറൊഗ വിധികല്പിച്ച
ശിക്ഷ കുറ്റത്തിനെക്കാട്ടിലും എന്റെ അധികം ഉണ്ടെന്നു തൊന്നി ഇരിക്കുമെങ്കിൽ
നെരുംഞായവും പൊലെ വിധി കല്പിക്കുകയും വെണം. പതിനൊന്നാമത-മെൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/714&oldid=201803" എന്ന താളിൽനിന്ന് ശേഖരിച്ചത്