തലശ്ശേരി രേഖകൾ 483
കടാക്ഷം ഉണ്ടായിട്ട നടത്തിയതകൊണ്ടും നാംമും പ്രയന്നം ചെയ്ത ബൊധിപ്പിക്കയും
ചെയ്തു. നമ്മുടെ കരണൊർ നടന്നതിന്റെ ശെഷമായിട്ടും സക്കാരിൽ മുഷിച്ചൽ
തൊന്നാതെ ഇരിക്കെ ണ്ടം പ്രകാരമല്ലാതെകണ്ട വെറെ ഒന്നും നാം വിചാരിച്ചിട്ടും ഇല്ല.
അതകൊണ്ട കരാനത്തെകെണ്ടുന്ന സംവസ്സരം ഒടുക്കമായി വരികകൊണ്ട സർക്കാറ
കൊമ്പഞ്ഞിയിലെ ദെയ ഉണ്ടായിട്ട നടത്തിയാൽ അതുവണ്ണം ഞാൻ പ്രയത്നം
ചെയ‌്യുംമെന്ന നിശ്ചയിച്ചിരിക്കുന്നു. ഇപ്പൊൾ ഉറുപ്പ്യകക്ക നല്ലവണ്ണം പ്രയന്നം ചെയ്ത
പൊരുന്നതും ഉണ്ട. സക്കാറ കാരിയത്തിന ഒട്ടും തന്നെഉം വക്കു കാണിക്കയില്ലന്ന
സായ്പു അവർകൾക്ക ബൊധിക്കയും വെണം. ഉറുപ്പ്യ പിരിഞ്ഞി വരെണ്ടുന്നതിന
എല്ലാ പ്രവൃത്തികളിലും താകിതി ചെയ്ത എതാനൊരു ഉറുപ്പ്യ പിരിഞ്ഞി വന്നിട്ടും ഉണ്ട.
ഇ മാസം 10 നു യൊളം വരുന്ന ഉറുപ്പിക ശെഖരിച്ചി അന്ന തെകെയുന്നടത്തൊളം
ഉറുപ്പിക കൊടുത്തയക്കയും ചെയ‌്യാം. കൊടുത്തയച്ച അന്ന നിപ്പുള്ളത കൂടകൂടയായിട്ട
പിരിച്ചി കൊടുത്തയക്കയും ചെയ‌്യാം. സക്കാറക്കാരിയത്തിന നാം ഉപെക്ഷ കാട്ടുക
ഇല്ലന്ന എഴുതി അറിക്കുന്നു. എന്നാൽ കൊല്ലം 974 ആമത മകര മാസം 2 നു ഇങ്കരിയസ്സ
കൊല്ലം 1799 ആമത ജനവരി മാസം 12 നു എഴുതി വന്നത.
1058 J
1315 ആമത ഗണപതിയാട്ട അച്ചൻ അറിയെണ്ടും അവസ്ഥ. പാലൊറ എമ്മൻ
എഴുത്ത വർത്തമാനത്തിന ഒക്കയും മുമ്പെ ചൊയനായരച്ചന്റെ പക്കൽ എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. ഇതിൽ പിന്നഉള്ള വർത്തമാനം ഈ മാസം 23 നു പട്ടണത്തന്നെ ഒരു
പരമാനികം വന്നിരിക്കുന്നു. അനെകം ഗുണദൊഷങ്ങൾ മുഖതാവിൽ കണ്ട പറെ
ണ്ടതിന എമ്മന താമസിയാതെ പട്ടണത്തെക്ക അയക്കണമെന്ന പരമാനികം മുറുക്ക
മുറുക്കമായിട്ട വന്നിരിക്കുന്നു. മലയാളത്തെക്ക എതാൻ പളിയം കല്പന അയി വരണം.
എതാൻ ഉണ്ടയും മരുന്നു വന്നാൽ ഇവിടന്ന കുടി ഒന്നിച്ചി പൊറപ്പെട്ട ചെറക്കലെയും
കടുത്തനാടും ഒക്കയും ഇങ്ങെപൊറം മറിച്ചി കുമ്പഞ്ഞിയൊട വഴിപൊലെ ഒന്നു
നൊക്കണമെന്ന കണ്ണൊത്ത നമ്പ്യാറയും ശെഷം ഉള്ള സമാധികൻമ്മാരെയും
വിചാരത്തിൽ പട്ടണത്തെക്ക എഴുതി അയച്ചിറ്റുണ്ടായിരുന്നു. അയതിന എതാൻ എലം
പൊറപ്പെട്ട നിന്നിരിക്കുന്നു. അയത മുഖതാവിൽകണ്ട ചട്ടം വരുത്തി കൂട്ടിക്കൊണ്ട വരെ
ണ്ടതിന അകുന്നു ഇപ്പം ഞാൻ അങ്ങൊട്ട ചെല്ലണംമെന്ന മുറുക്കി കല്പന വന്നത.
എനിക്കദിനത്തിന എത്തും ഭെദം വന്നിരിക്കുന്നില്ലാ. പനിമാറി ഒന്നും രണ്ടും കുളിച്ചു
പച്ചയിൽ മുങ്ങി കുളിച്ചിട്ടും ഇല്ല. ഇപ്പം ഞാൻ തന്നെ പട്ടണത്തക്ക പൊകണം എന്ന
എന്റെ നെരെ മുട്ട നന്ന തൊടങ്ങിയിരിക്കുന്നു. എനക്ക ദിനം അല്ലെന്ന അതിന
എതാൻ ദ്രിവ്യം വെണ്ടതിന ഒരു വഴി ഇല്ലാ എന്ന പറഞ്ഞാരെ ദിനം എങ്കിൽ പതുക്ക
എടുപ്പിച്ചി ക്കൊണ്ട പൊണം. ദ്രിവ്യത്തിന ഗണപതിയാട്ട അച്ചന എഴുതി അയച്ചി
വരുത്തിക്കൊളണംമെന്നു രാജ്യ ഒക്കയും നിണക്കല്ലൊ തന്നിരിക്കുന്നു എന്ന കണ്ണൊത്ത
നമ്പ്യാരും അദിയായിട്ടുള്ള സാമാധികൻന്മാര എന്റെ നെര കൊരവു
തൊടങ്ങിയിരിക്കുന്നു. എലം കാലപാശി പിരിഞ്ഞിട്ടില്ല. മുമ്പെ വാങ്ങിയ ഉറുപ്പ്യക്ക
തന്നെ അച്ചന ചരക്ക ബൊധിപ്പിച്ചിട്ടില്ല. ചന്ദനവു എന്റെ കയ‌്യായിട്ട അക്കില്ല എന്നാലും
നിങ്ങൾ പറഞ്ഞ പ്രകാരം ഞാൻ കെൾക്കാമെന്ന പറഞ്ഞി അവന്റെ മുമ്പാക 5000
ഉറുപ്പ്യക്കും എതാൻ സമാനങ്ങൾക്കും എഴുതിട്ടും ഉണ്ട. ചിറക്ക എത്തിച്ചാൽ
കൊടുത്തയക്കാമെന്ന ഒരു മറുപടി എഴുതി വരണം. ഞാൻ പൊകണ്ടതിന ദിനം മാറി
അല്ലാതെ പൊക ഇല്ല എന്ന ഞാൻ തിർത്ത പറഞ്ഞു. എന്നാരെ ചത്താടി തങ്ങളെയും
വെങ്കിട്ടരായരെയും അയക്കാമെന്ന ഒരു പക്ഷം. സാക്ഷാ ഉള്ളടത്തന്നെ തന്നെ
പൊറപ്പെടമെന്ന ഒരു പക്ഷം. എന്റെ നെരെ മുട്ട നന്ന കൂടുമ്പൊൾ ഞാൻ കൊറെയ
തെറ്റി നിക്കാമെന്ന എന്റെ പക്ഷം. ഇവരെ വിചാരവും പ്രയത്നവും ഒന്നും മുഴുവെൻ