താൾ:39A8599.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

258 തലശ്ശേരി രേഖകൾ

വരിഷകാലത്തിലായി എറിയ സങ്കടത്തിലായി നാടുവിട്ട മറുനാട്ടിൽപൊയി ഓരൊരൊ
ദിക്കുകളിൽ പാർത്തതിന്റെശെഷം ആ വർത്തമാനം സായ്പി അവർകൾക്ക
ബൊധിച്ചതിന്റെശെഷം ഞാങ്ങളെ എല്ലാവരെയും വരുത്തി ഞാങ്ങൾക്കുള്ള വസ്തുവക
നൊക്കെണമെന്നും പൊര കൂട്ടി എടുത്ത കുഞ്ഞികുട്ടിനെ വരുത്തിയിരിക്കെണമെന്നും
സായ്പി കല്പിച്ചാറെ ഞാങ്ങൾക്കുള്ള സങ്കടംമ്പൊലെ സായ്പിനെ കെൾപ്പിച്ച
തിന്റെശെഷം ഞാങ്ങൾക്ക വന്നെ ചെതങ്ങൾ അറിവാൻ രണ്ടുതറയിൽ നില്ക്കുംന്നെ
കാനംങ്കൊവിരാമയ്യ്യന കത്ത തന്ന അവരവരെ ചെതം നൊക്കി എഴുതി സായ്പിന
അറിച്ചിട്ട ഉണ്ടാകുമെല്ലൊ. എന്നതിന്റെശെഷം ഇത്ര ത്തൊടവും ഞാങ്ങൾക്കുള്ള
സങ്കടം തിർത്ത തന്നതും ഇല്ലല്ലൊ. അതുകൊണ്ട സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട
ഞാങ്ങളെ സങ്കടം തിർത്ത ഞാങ്ങളെ രെക്ഷിച്ചൊളുകയും വെണം. എന്നാൽ കൊല്ലം
973 ആമത തുലാമാസം 9നു എഴുതിയ അർജി. തുലാം 18 നു അകടെമ്പ്രർ മാസം 31 നു
വന്നത. നവമ്പ്രമാസം 2 നു തുലാം 20 നു പെർപ്പാക്കി 3 നു കൊടുത്തു.

595 H & L

763 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 14 നു സാഹെബരവർകൾ
എഴുതിക്കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും വഴിപൊലെ മനസ്സിൽ
ആകയും ചെയ്തു. പാട്ടം ചാർത്തെ ണ്ടുംന്ന വിവരം എഴുതി വന്ന പെർപ്പും മനസ്സിൽ
ബൊധിക്കയും ചെയ്തു. ഇപ്പൊൾ പൈയിമാശി ആക്കുംന്നത സാഹെബര അവർകളെ
ഉക്കുമനാമപ്രകാരം തന്നെ ആകുന്നു. അതിൽ എറക്കുറവ വരരുതെന്ന പാട്ടം ആക്കുംന്നു.
എല്ലാവർക്കും താക്കിതി ആയി കല്പിച്ചിട്ടും ഉണ്ട. പെയിമെഷിക്ക താമസം വരികയും
ഇല്ലാ. പറമ്പ പൈയിമെഷി ഒക്കയും മുൻമ്പെ തിർക്കെണമെന്ന കല്പന
കൊടുത്തിരിക്കുംന്നു. പൈയിമാഷി ആക്കുംമ്പൊൾ ഒന്നാകെ പാട്ടം കണ്ടാൽ
സറക്കാർക്ക എത്ര എന്നും കുടികൾക്ക എത്ര എന്നും ചാർത്തക്കാരൊട കുടികൾ
ചൊദിച്ചപ്പൊൾ സംവിശയം തീർച്ച ആക്കി ചാർത്തുകാര പറയായ്കകൊണ്ടും ആവിവരം
ഹുക്കുമനാമത്തിൽ ഇല്ലായ്കകൊണ്ടും അത്രെ സാഹെബരവർകൾക്ക
ബൊധിപ്പിച്ചതാകുംന്നു. നമുക്ക സംവിശയം ഒട്ടും ഇല്ലാ. സാഹെബരവർകളും നാമും
വടകരയിന്ന പറഞ്ഞത നമ്മുടെ മനസ്സിൽ ഉണ്ട. അതു കൊണ്ട സറക്കാര കാർയ്യ്യത്തിന്ന
ഒരു തറുക്കം നാം ഉണ്ടാക്കുകയും ഇല്ലാ. കുടി യാൻമ്മാരെ തറക്കം വല്ലതും
ഉണ്ടായിവന്നാൽ നാം തിർത്ത കൊടുക്കുന്നത ഒക്കയും തിർക്കയും ആം. വിശെഷിച്ച
വല്ലതും ഉണ്ടായി വന്നാൽ സാഹെബരവർകളെ ബൊധി പ്പിച്ച സംശയം തിർക്കാമെന്ന
നിശ്ചയിച്ചിരിക്കുംന്നു. സാഹെബ അവർകൾ കൊടു ത്തയച്ച ഓലയിലെ
പെർപ്പപ്രകാരംതന്നെ ആകുന്നു ഇപ്പൊൾ പൈയിമാഷി ആക്കുംന്നത. അതുകൊണ്ട
കടിയാൻമ്മാരെ തറക്കം ഉണ്ടാകരുതെന്ന എല്ലാവർക്കും എഴുതി അയക്കയും ചെയ്തു.
പെയിമാഷി ആക്കുന്നവരെയും വരുത്തി നല്ലവണ്ണം പാട്ടം ആക ക്കണ്ടതിൽ പത്തിന്നാറ
സറക്കാർക്ക വരെണമെന്ന കുടികൾക്ക ചാർത്തിക്കൊടു ക്കെണമെന്ന വിവരം തിർത്ത
കല്പന കൊടുക്കയും ചെയ്തു. സറക്കാര കാർയ്യ്യത്തിന്ന നാം ഉപെക്ഷ കാണിക്ക ഇല്ലന്ന
സാഹെബ അവർകൾക്ക വഴിപൊലെ ബൊധിക്കയും വെണം. എന്നാൽ കൊല്ലം 973
ആമത തുലാമാസം 16 നു എഴുതിയ കത്ത തുലാം 18 നു അകടെമ്പ്രമാസം 31 നു വന്നത.
ഈ ദിവസം ഉടനെ തന്നെ പെർപ്പാക്കിക്കൊടുത്തു.

596 H & L

764 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/318&oldid=200879" എന്ന താളിൽനിന്ന് ശേഖരിച്ചത്