താൾ:39A8599.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 257

ബൊധിപ്പിക്കാമെന്നും നികുതിക്ക വല്ല തകരാറ ഉണ്ടങ്കിൽ കുബഞ്ഞിയിൽനിന്ന
കല്പിച്ചിട്ടുള്ള കാനംങ്കൊവി തിർത്ത തരുമെല്ലൊ എന്നും അവര സർവ്വാധികാർയ്യ്യക്കാരെ
ബൊധിപ്പിക്കകൊണ്ട അപ്രകാരംതന്നെ എന്നവെച്ച നികുതിയും നിലുവും സലക്ഷണം
എടുത്ത ബൊധിപ്പിക്കാമെന്നവെച്ച വെളിയന്നുർ കൂട്ടത്തിലെയും വിയ്യ്യുര ക്കൂട്ട
ത്തിലെയും തച്ചൊള്ളി ക്കൂട്ടത്തിൽ പാതിയും അവിടവിടുത്തെ മുഖ്യസ്തൻമ്മാര കൈയ്യ്യറ്റ
വർത്തകന ചെർന്ന എഴുതിക്കൊടുക്കുകയും ചെയ്തു. ഇനിമെൽ അപ്പണം അപ്ര
കാരംതന്നെ എന്നവച്ചാൽ കുഴക്കകൂടാതെ ഗെഡുപ്രകാരംമ്പൊലെ അടവാൻന്ത
ക്കവണ്ണം സർവ്വാധികാരിയക്കാര എഴുതിച്ച ആക്കുക ആയത. ഈ മുന്ന ദിക്കിലെ
തകരാറ തിർക്കെണ്ടുംന്നതിന്ന കല്പനപ്രകാരം ഞാൻ ശ്രെമിക്ക എത്രെ ആകുന്നത.
ഇനി തച്ചൊള്ളി ക്കുട്ടത്തിൽ എട്ടുതറയും മുടാടിക്കൂട്ടവും ഇപ്രകാരംതന്നെ ആയാൽ
തകരാറ തിർന്ന കുബിനി നികുതിയും നിലവും ഗെഡുപ്രെകാരംമ്പൊലെ പണം അടക്കാ
മെന്ന പറഞ്ഞവെച്ചിരിക്കുംന്നു എന്ന പറക ആയത. അപ്രകാരം ആയാൽ ആയ
വസ്ഥക്കും സന്നിധാനങ്ങളിലെക്ക അർജി എഴുതിക്കൊടുത്തയക്കുന്നതും ഉണ്ട.
മുടാടിക്കൂട്ടത്തിൽ പതിമ്മുന്നതറ നൊക്കി എഴുതിയിരിക്കുംന്നു. അതിൽ എഴ തറയും
തച്ചൊളി കൂട്ടത്തിൽ 8 തറയും നൊക്കി തകരാറ വെഗനെ തിർത്ത കൊൾകയും ആം.
മുഖ്യസ്തൻമ്മാര കൈയ്യ്യറ്റാൽ കുബഞ്ഞി നികുതിപ്പണവും നിലുവയും ഗെഡുപ്രകാരം
അടകയും ചെയ്യ്യുമെല്ലൊ. തകരാറ അവരവരെ ബൊധിപ്പിച്ച തിർക്കുകയും വെണ
മെല്ലൊ. വിശെഷിച്ച ചിങ്ങമാസത്തിലെയും കന്നിമാസത്തിലെയും കണക്ക മുഴുവൻ
എഴുതി കിട്ടെണ്ടതിന്ന നാട്ടുകളിൽനിന്ന കണക്ക വരുത്തിട്ടും കട്ടെമന ആതായവും
എഴുതിതിർത്ത സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കുംന്നതും ഉണ്ട. കൊഴിക്കൊട്ട
ഒട്ടുവിവരം കണക്ക എഴുതിച്ചിട്ടും ഉണ്ട. തുലാമാസത്തൊട കൂടി മുന്ന തിങ്ങളത്തെ
പണം തലച്ചെരിയിൽ തുക്കിടിയിൽനിന്ന തരുമെന്ന കൊഴിക്കൊട്ടനിന്ന കല്പന
ആകകൊണ്ട വക്കിൽ ഇട്ടിയുണ്ണിരാമൻമ്മെനൊനെ രണ്ടു തിങ്ങളത്തെ മാസപ്പടിക്ക രെ
ശിതി കൊടുത്തയച്ചിട്ടും ഉണ്ട. ഇനിമെൽ മാസപ്പടി തലച്ചെരി തുക്കിടിയിൽ തരുമെന്ന
കല്പന ആകുന്നു. എന്നാൽ ഞാൻ മെൽനടക്കെണ്ടും കാർയ്യ്യത്തിന്ന ബുദ്ധി ഉത്തരം
വരുമാറാകവെണ്ടിയിരിക്കുംന്നു. കൊല്ലം 973 ആമത തുലാമാസം 14 നു എഴുതിയത.
തുലാം 17 നു അകടെമ്പ്രർ 30നു വന്നത. ബൊധിപ്പിച്ചിരിക്കുംന്നു.

594 H & L

762 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ രണ്ടു തറയിൽ മുരിങ്ങെരിയും മാമ്പയിലും
കണയന്നൂരും ചെമ്പിലൊട്ടും ഉള്ള കുടിയാൻമ്മാര നായൻമ്മാരും മാപ്പിളമാരും
തിയ്യ്യരുക്കും ഉള്ള സങ്കടം എഴുതിയ അർജി. 972 ലെ മെടമാസത്തിൽ കൊട്ടത്തനാട്ടിൽ
പഴശ്ശിയിൽ വലിയ തമ്പുരാനും ആയി ബെഹുമാനപ്പെട്ടിരിക്കുന്ന കുബഞ്ഞിയും ആയിട്ട
അസാരം കണ്ട കലസൽ ഉണ്ടായ ഹെതുകൊണ്ട കുബഞ്ഞികല്പന കിഴിൽ നിൽക്കുംന്ന
കുടിയാൻമ്മാര ആയ ഞെങ്ങള കുബഞ്ഞി എജമാൻമ്മാര ഞാങ്ങളെ വിളിച്ച കല്പിച്ചു.
ബെഹുമാനപ്പെട്ട കുബഞ്ഞിന്റെകൂട ആയുധം വാങ്ങി നിങ്ങളും കൂടപൊറപ്പെടെണ
മെന്നും അതിന മാസപ്പടി തരാമെന്നും സായ്പുമാര കല്പിക്കകൊണ്ട ഞാങ്ങളിൽ
ചിലര മാപ്പിളമാരായിരിക്കുന്നവര ആയുധവും വാങ്ങി പാളയത്തിന്റെകൂട പൊറ
പ്പെടുകയും ചെയ്തു. കല്പനപ്രകാരം ഞാങ്ങളെക്കൊണ്ട എടുക്കെണ്ട ബെലപ്രകാരം
കെട്ട നടക്കുകകൊണ്ട ഞാങ്ങളും ഞാങ്ങളെ കുഞ്ഞികുട്ടികളും ഇരുന്ന കഴിഞ്ഞൊണ്ടു
പൊരുന്നെ പൊരകൾ ഞാങ്ങൾ ഇല്ലാത്തെ സമയംനൊക്കി പഴശ്ശിയിൽ തമ്പുരാന്റെ
ആള വന്ന ആയുധം വാങ്ങിയെ ഞെങ്ങളെ പൊരയും അതിനൊടകൂട സമിപം ഉള്ള
പുരകളും ചുട്ടുകളകകൊണ്ട ഞാങ്ങളും ഞാങ്ങളെ കുഞ്ഞികുട്ടികളും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/317&oldid=200877" എന്ന താളിൽനിന്ന് ശേഖരിച്ചത്